തിരുവല്ല: നരേന്ദ്ര മോദിയും അമിത് ഷായും കൂടി ശീർഷാസനം നടത്തിയാലും കേരളത്തിൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാനാകില്ലെന്നു കോണ്ഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ. ആന്റണി. യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം തിരുവല്ലയിൽ നടന്ന യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വയനാട്ടിലെ ജനങ്ങളെ പാക്കിസ്ഥാനികൾ എന്നു വിളിച്ചാക്ഷേപിച്ച അമിത്ഷാ മാപ്പു പറയണം. കേരളത്തെ അപമാനിക്കുകയും കേരളീയരെ അവഗണിക്കുകയും ചെയ്യുന്ന സമീപനമാണ് ബിജെപി സർക്കാരിന്റേതെന്നും ആന്റണി കുറ്റപ്പെടുത്തി.
പ്രളയകാലത്തു വിമാനത്തിൽ എത്തി കൈ കാണിച്ചിട്ടു പോയതല്ലാതെ കേന്ദ്രത്തിൽനിന്നു കേരളത്തിലെ ജനങ്ങൾക്ക് ഒരു സഹായവും ലഭ്യമായില്ല. നരേന്ദ്ര മോദിയുടെ അഞ്ചു വർഷത്തെ ഭരണംകൊണ്ട് നമ്മുടെ സാംസ്കാരിക പൈതൃകങ്ങളെയും ആദർശങ്ങളെയും നശിപ്പിച്ചു. കോണ്ഗ്രസ് പ്രകടനപത്രികയിൽ രാഹുൽ ഗാന്ധി പ്രഖ്യാപിച്ച ന്യായ് പദ്ധതി വൻവിജയമാകും. തെരഞ്ഞെടുപ്പ് ഇന്ത്യയെ രക്ഷിക്കാനുള്ള തെരഞ്ഞെടുപ്പാണെന്നും ആന്റണി പറഞ്ഞു.
നിയോജകമണ്ഡലം ചെയർമാൻ വർഗീസ് ജോണ് അധ്യക്ഷത വഹിച്ചു. പന്തളം സുധാകരൻ, ബാബു ജോർജ്, ജോസഫ് എം.പുതുശേരി, പ്രഫ.സതീഷ് കൊച്ചുപറന്പിൽ, ചെറിയാൻ പോളച്ചിറയ്ക്കൽ, ആർ.ജയകുമാർ, റോജി കാട്ടാശേരി എന്നിവർ പ്രസംഗിച്ചു.
വയനാട്ടിലെ ജനങ്ങളെ പാക്കിസ്ഥാനികൾ എന്നു വിളിച്ചാക്ഷേപിച്ച അമിത്ഷാ മാപ്പു പറയണം. കേരളത്തെ അപമാനിക്കുകയും കേരളീയരെ അവഗണിക്കുകയും ചെയ്യുന്ന സമീപനമാണ് ബിജെപി സർക്കാരിന്റേതെന്നും ആന്റണി കുറ്റപ്പെടുത്തി.
പ്രളയകാലത്തു വിമാനത്തിൽ എത്തി കൈ കാണിച്ചിട്ടു പോയതല്ലാതെ കേന്ദ്രത്തിൽനിന്നു കേരളത്തിലെ ജനങ്ങൾക്ക് ഒരു സഹായവും ലഭ്യമായില്ല. നരേന്ദ്ര മോദിയുടെ അഞ്ചു വർഷത്തെ ഭരണംകൊണ്ട് നമ്മുടെ സാംസ്കാരിക പൈതൃകങ്ങളെയും ആദർശങ്ങളെയും നശിപ്പിച്ചു. കോണ്ഗ്രസ് പ്രകടനപത്രികയിൽ രാഹുൽ ഗാന്ധി പ്രഖ്യാപിച്ച ന്യായ് പദ്ധതി വൻവിജയമാകും. തെരഞ്ഞെടുപ്പ് ഇന്ത്യയെ രക്ഷിക്കാനുള്ള തെരഞ്ഞെടുപ്പാണെന്നും ആന്റണി പറഞ്ഞു.
നിയോജകമണ്ഡലം ചെയർമാൻ വർഗീസ് ജോണ് അധ്യക്ഷത വഹിച്ചു. പന്തളം സുധാകരൻ, ബാബു ജോർജ്, ജോസഫ് എം.പുതുശേരി, പ്രഫ.സതീഷ് കൊച്ചുപറന്പിൽ, ചെറിയാൻ പോളച്ചിറയ്ക്കൽ, ആർ.ജയകുമാർ, റോജി കാട്ടാശേരി എന്നിവർ പ്രസംഗിച്ചു.