പത്തനംതിട്ട: വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കപ്പെടണമെന്നതാണ് കോണ്‍ഗ്രസ് നിലപാടെന്ന് എഐസിസി അധ്യക്ഷൻ രാഹുൽ ഗാന്ധി. യുഡിഎഫ് പത്തനംതിട്ട ലോക്സഭാ മണ്ഡലം സ്ഥാനാർഥി ആന്റോ ആന്റണിയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എല്ലാവർക്കും അവരുടേതായ വിശ്വാസങ്ങളും ആചാരങ്ങളും പിന്തുടരാൻ രാജ്യത്ത് അവകാശമുണ്ട്. ജനമനസുകളിലുള്ള വിശ്വാസത്തിനനുസൃതമായ അനുഷ്ഠാനങ്ങൾ പിന്തുടരാനുള്ള അവകാശത്തിനു കോണ്‍ഗ്രസ് പാർട്ടി ഒരിക്കലും എതിരല്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഒരാൾക്കു സ്വന്തം ആശയത്തിൽ വിശ്വസിക്കാനും അതു പിന്തുടരാനുമുള്ള അവകാശമുണ്ട്. അതേപോലെ മറ്റുള്ളവർക്കു വിയോജിക്കാനും അവകാശമുണ്ട്. എന്നാൽ, വിയോജിക്കുന്നവരോടു ബഹുമാനം പുലർത്തേണ്ടതുണ്ട്. ജനങ്ങളുടെ ഹൃദയത്തിലുള്ളതു പ്രകടിപ്പിക്കാൻ അവർക്ക് അവകാശമുണ്ട്. കോണ്‍ഗ്രസ് മുക്ത ഭാരതമെന്നാണ് ബിജെപി പറയുന്നത്. എന്നാൽ, ബിജെപി മുക്ത ഭാരതമെന്നല്ല കോണ്‍ഗ്രസിന്റെ മുദ്രാവാക്യം. ബിജെപിയെയും ആർഎസ്എസിനെയും ഉന്മൂലനം ചെയ്യുന്നതല്ല കോണ്‍ഗ്രസിന്റെ നയം. ഒരു ആശയം, ഒരു ചിന്ത, ഒരു വിശ്വാസം, അതനുസരിച്ചുളള ഭരണഘടന എന്നിവ ആർഎസ്എസും ബിജെപിയും അടിച്ചേല്പിക്കാൻ ശ്രമിക്കുന്നതു രാജ്യത്തിന്റെ വൈവിധ്യത്തെ തകർക്കും.
മോദി പറഞ്ഞത് അദ്ദേഹത്തെ പ്രധാനമന്ത്രിയാക്കേണ്ട, ചൗക്കിദാർ (കാവൽക്കാരൻ) ആക്കിയാൽ മതിയെന്നാണ്. എന്നാൽ, മോദി ജനങ്ങളുടെ വോട്ടു വാങ്ങിയശേഷം അനിൽ അംബാനിയുടെ കാവൽക്കാരനാകുകയായിരുന്നുവെന്നു രാഹുൽ കുറ്റപ്പെടുത്തി.
30,000 കോടി രൂപയാണ് അനിൽ അംബാനിക്ക് മോദി നൽകിയത്. ഒരു ചെറുവിമാനം പോലും അനിൽ അംബാനി നിർമിച്ചിട്ടില്ല. എന്നാൽ, ഏറ്റവും വലിയ എയർക്രാഫ്റ്റ് കരാറാണ് അനിൽ അംബാനിക്ക് മോദി ദാനം ചെയ്തത്. വിമാന നിർമാണ രംഗത്ത് പരിചയവും യോഗ്യതയും അംബാനിക്കില്ല. പ്രധാനമന്ത്രിയുടെ സുഹൃത്തായതുകൊണ്ടു മാത്രമാണ് കരാർ നൽകിയത്.
എല്ലാവരുടെയും അക്കൗണ്ടിൽ 15 ലക്ഷം രൂപ വീതം നിക്ഷേപിക്കുമെന്നാണു മോദി പ്രധാനമന്ത്രിയാകും മുന്‍പ് പറഞ്ഞത്. ഒരു രൂപ പോലും കൊടുത്തില്ല. കോണ്‍ഗ്രസ് അധികാരത്തിൽ വന്നാൽ പറഞ്ഞ വാഗ്ദാനങ്ങൾ നടപ്പാക്കും. ഓരോ വർഷവും 72,000 രൂപ പാവപ്പെട്ടവരുടെ അക്കൗണ്ടിൽ നിക്ഷേപിക്കും. ഇടനിലക്കാരുണ്ടാകില്ല.
ദാരിദ്ര്യത്തിനെതിരേ നാം മിന്നലാക്രമണം നടത്തും. രാജ്യത്തെ 20 ശതമാനം ജനങ്ങൾ പാവപ്പെട്ടവരാണ്. മധ്യവർത്തികളിൽനിന്ന് പണമെടുത്തല്ല പാവങ്ങൾക്കു നൽകുന്നത്. രാജ്യത്തിന്റെ വളർച്ചയുടെ എൻജിൻ മധ്യവർത്തികളാണ്. അവരിൽനിന്ന് ഒരു പൈസ പോലും വാങ്ങില്ല. നികുതി ഒരിക്കലും ഉയർത്തില്ല.
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാൽ ചരക്കുസേവന നികുതി (ജിഎസ്ടി) ഉടച്ചുവാർക്കും. ഒറ്റ നികുതി, ലളിത നികുതി, മിനിമം നികുതി ഇതായിരിക്കും ജിഎസ്ടിയുടെ ഘടന.
നോട്ടുനിരോധനത്തിലൂടെ ആയിരക്കണക്കിനു കോടി രൂപ ഇന്ത്യക്ക് പുറത്തേക്ക് ഒഴുക്കി. രാജ്യത്തെ കോടിക്കണക്കിന് ആളുകളുടെ ജീവിതം നോട്ടുനിരോധനത്തിലൂടെ മോദി സർക്കാർ തകർത്തു. നോട്ടു നിരോധനത്തിലൂടെ നരേന്ദ്രമോദി തകർത്ത സന്പദ് വ്യവസ്ഥയെ കോണ്‍ഗ്രസ് ന്യായ് പദ്ധതിയിലൂടെ പുനർനിർമിക്കുമെന്ന് രാഹുൽഗാന്ധി പറഞ്ഞു.
യുഡിഎഫ് ജില്ലാ ചെയർമാൻ വിക്ടർ ടി. തോമസ് അധ്യക്ഷത വഹിച്ചു. സ്ഥാനാർഥി ആന്റോ ആന്റണി രാഹുൽഗാന്ധിയെ സ്വീകരിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, എഐസിസി ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, മുകുൾ വാസ്നിക്, രാജ്യസഭാ മുൻ ഉപാധ്യക്ഷൻ പ്രഫ. പി.ജെ. കുര്യൻ, ഡോ.എൻ. ജയരാജ് എംഎൽഎ, മുൻ എംഎൽഎമാരായ ജോസഫ് എം. പുതുശേരി, മാലേത്ത് സരളാദേവി, ഡിസിസി പ്രസിഡന്റ് ബാബു ജോർജ്, എഐസിസി നിരീക്ഷകൻ മുരുകാനന്ദ് തുടങ്ങിയവർ പങ്കെടുത്തു.
എല്ലാവർക്കും അവരുടേതായ വിശ്വാസങ്ങളും ആചാരങ്ങളും പിന്തുടരാൻ രാജ്യത്ത് അവകാശമുണ്ട്. ജനമനസുകളിലുള്ള വിശ്വാസത്തിനനുസൃതമായ അനുഷ്ഠാനങ്ങൾ പിന്തുടരാനുള്ള അവകാശത്തിനു കോണ്‍ഗ്രസ് പാർട്ടി ഒരിക്കലും എതിരല്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഒരാൾക്കു സ്വന്തം ആശയത്തിൽ വിശ്വസിക്കാനും അതു പിന്തുടരാനുമുള്ള അവകാശമുണ്ട്. അതേപോലെ മറ്റുള്ളവർക്കു വിയോജിക്കാനും അവകാശമുണ്ട്. എന്നാൽ, വിയോജിക്കുന്നവരോടു ബഹുമാനം പുലർത്തേണ്ടതുണ്ട്. ജനങ്ങളുടെ ഹൃദയത്തിലുള്ളതു പ്രകടിപ്പിക്കാൻ അവർക്ക് അവകാശമുണ്ട്. കോണ്‍ഗ്രസ് മുക്ത ഭാരതമെന്നാണ് ബിജെപി പറയുന്നത്. എന്നാൽ, ബിജെപി മുക്ത ഭാരതമെന്നല്ല കോണ്‍ഗ്രസിന്റെ മുദ്രാവാക്യം. ബിജെപിയെയും ആർഎസ്എസിനെയും ഉന്മൂലനം ചെയ്യുന്നതല്ല കോണ്‍ഗ്രസിന്റെ നയം. ഒരു ആശയം, ഒരു ചിന്ത, ഒരു വിശ്വാസം, അതനുസരിച്ചുളള ഭരണഘടന എന്നിവ ആർഎസ്എസും ബിജെപിയും അടിച്ചേല്പിക്കാൻ ശ്രമിക്കുന്നതു രാജ്യത്തിന്റെ വൈവിധ്യത്തെ തകർക്കും.
മോദി പറഞ്ഞത് അദ്ദേഹത്തെ പ്രധാനമന്ത്രിയാക്കേണ്ട, ചൗക്കിദാർ (കാവൽക്കാരൻ) ആക്കിയാൽ മതിയെന്നാണ്. എന്നാൽ, മോദി ജനങ്ങളുടെ വോട്ടു വാങ്ങിയശേഷം അനിൽ അംബാനിയുടെ കാവൽക്കാരനാകുകയായിരുന്നുവെന്നു രാഹുൽ കുറ്റപ്പെടുത്തി.
30,000 കോടി രൂപയാണ് അനിൽ അംബാനിക്ക് മോദി നൽകിയത്. ഒരു ചെറുവിമാനം പോലും അനിൽ അംബാനി നിർമിച്ചിട്ടില്ല. എന്നാൽ, ഏറ്റവും വലിയ എയർക്രാഫ്റ്റ് കരാറാണ് അനിൽ അംബാനിക്ക് മോദി ദാനം ചെയ്തത്. വിമാന നിർമാണ രംഗത്ത് പരിചയവും യോഗ്യതയും അംബാനിക്കില്ല. പ്രധാനമന്ത്രിയുടെ സുഹൃത്തായതുകൊണ്ടു മാത്രമാണ് കരാർ നൽകിയത്.
എല്ലാവരുടെയും അക്കൗണ്ടിൽ 15 ലക്ഷം രൂപ വീതം നിക്ഷേപിക്കുമെന്നാണു മോദി പ്രധാനമന്ത്രിയാകും മുന്‍പ് പറഞ്ഞത്. ഒരു രൂപ പോലും കൊടുത്തില്ല. കോണ്‍ഗ്രസ് അധികാരത്തിൽ വന്നാൽ പറഞ്ഞ വാഗ്ദാനങ്ങൾ നടപ്പാക്കും. ഓരോ വർഷവും 72,000 രൂപ പാവപ്പെട്ടവരുടെ അക്കൗണ്ടിൽ നിക്ഷേപിക്കും. ഇടനിലക്കാരുണ്ടാകില്ല.
ദാരിദ്ര്യത്തിനെതിരേ നാം മിന്നലാക്രമണം നടത്തും. രാജ്യത്തെ 20 ശതമാനം ജനങ്ങൾ പാവപ്പെട്ടവരാണ്. മധ്യവർത്തികളിൽനിന്ന് പണമെടുത്തല്ല പാവങ്ങൾക്കു നൽകുന്നത്. രാജ്യത്തിന്റെ വളർച്ചയുടെ എൻജിൻ മധ്യവർത്തികളാണ്. അവരിൽനിന്ന് ഒരു പൈസ പോലും വാങ്ങില്ല. നികുതി ഒരിക്കലും ഉയർത്തില്ല.
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാൽ ചരക്കുസേവന നികുതി (ജിഎസ്ടി) ഉടച്ചുവാർക്കും. ഒറ്റ നികുതി, ലളിത നികുതി, മിനിമം നികുതി ഇതായിരിക്കും ജിഎസ്ടിയുടെ ഘടന.
നോട്ടുനിരോധനത്തിലൂടെ ആയിരക്കണക്കിനു കോടി രൂപ ഇന്ത്യക്ക് പുറത്തേക്ക് ഒഴുക്കി. രാജ്യത്തെ കോടിക്കണക്കിന് ആളുകളുടെ ജീവിതം നോട്ടുനിരോധനത്തിലൂടെ മോദി സർക്കാർ തകർത്തു. നോട്ടു നിരോധനത്തിലൂടെ നരേന്ദ്രമോദി തകർത്ത സന്പദ് വ്യവസ്ഥയെ കോണ്‍ഗ്രസ് ന്യായ് പദ്ധതിയിലൂടെ പുനർനിർമിക്കുമെന്ന് രാഹുൽഗാന്ധി പറഞ്ഞു.
യുഡിഎഫ് ജില്ലാ ചെയർമാൻ വിക്ടർ ടി. തോമസ് അധ്യക്ഷത വഹിച്ചു. സ്ഥാനാർഥി ആന്റോ ആന്റണി രാഹുൽഗാന്ധിയെ സ്വീകരിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, എഐസിസി ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, മുകുൾ വാസ്നിക്, രാജ്യസഭാ മുൻ ഉപാധ്യക്ഷൻ പ്രഫ. പി.ജെ. കുര്യൻ, ഡോ.എൻ. ജയരാജ് എംഎൽഎ, മുൻ എംഎൽഎമാരായ ജോസഫ് എം. പുതുശേരി, മാലേത്ത് സരളാദേവി, ഡിസിസി പ്രസിഡന്റ് ബാബു ജോർജ്, എഐസിസി നിരീക്ഷകൻ മുരുകാനന്ദ് തുടങ്ങിയവർ പങ്കെടുത്തു.