ആലപ്പുഴ: ആർഎസ്എസ് രാജ്യത്തോടു ചെയ്തത് ഇടതുപക്ഷം ചെയ്തിട്ടില്ലെന്ന് രാഹുൽ ഗാന്ധി. ആലപ്പുഴയിൽ തെരഞ്ഞെടുപ്പ് യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കാനാണ് ബിജെപിയും ആർഎസ്എസും ശ്രമിക്കുന്നത്. ഇടതുപക്ഷ പ്രസ്ഥാനങ്ങൾ ഒരിക്കലും ഇത്തരമൊരു കാര്യം ചെയ്തിട്ടില്ല. കേരളത്തിൽ ഏറ്റുമുട്ടുന്നത് ഇടതുപക്ഷ പ്രസ്ഥാനങ്ങളോടാണെങ്കിലും ബിജെപി-ആർഎസ്എസ് പ്രസ്ഥാനത്തെ ഭരണത്തിൽനിന്നും താഴെയിറക്കുക എന്ന ലക്ഷ്യത്തിനായാണ് കോണ്‍ഗ്രസ് പോരാടുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഇവരെ അതുകൊണ്ടുതന്നെയാണ് വ്യത്യസ്തമായി കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലാ മേഖലയ്ക്കും ശബ്ദമുണ്ടെന്ന് കാണിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ഒരാളെയും ദ്രോഹിക്കാനോ ഒരാശയത്തെ തകർക്കാനോ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ല. അഞ്ചുവർഷം നരേന്ദ്രമോദിക്ക് ലഭിച്ചു. എന്നിട്ടും അംബാനിമാരെ ആലിംഗനം ചെയ്യാനേ അദ്ദേഹത്തിനായുള്ളൂ. മെഹുൽ ചോക്സിക്കും നീരവ് മോദിക്കുമൊപ്പം ഫോട്ടോയെടുക്കാനേ അദ്ദേഹത്തിനു കഴിഞ്ഞുള്ളൂ. സാധാരണക്കാരൻ ഇവിടെ വിസ്മൃതനായി. നാടിനോട് സംസാരിക്കാൻ അദ്ദേഹം തയാറാകുന്നില്ലെന്നും രാഹുൽഗാന്ധി കുറ്റപ്പെടുത്തി.
രാജ്യത്തിന്റെ ചൗക്കിദാറെന്നാണ് മോദി സ്വയം വിശേഷിപ്പിക്കുന്നത്. പക്ഷേ, 15 അഴിമതിക്കാർക്കാണ് അദ്ദേഹം കാവൽ നിൽക്കുന്നത്. ഓരോ ഇന്ത്യക്കാരന്റെയും അക്കൗണ്ടിലേക്ക് ലക്ഷങ്ങൾ എത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. നടപ്പിലാക്കാൻ കഴിയാത്ത നുണയായി അത്.
കൃത്യമായി പഠിച്ചശേഷമാണ് ഇതിനുള്ള ബദൽ കോണ്‍ഗ്രസ് അവതരിപ്പിച്ചത്. മികച്ച സാന്പത്തിക വിദഗ്ധർ നല്കിയ മറുപടി 20 ശതമാനം വരുന്ന ദരിദ്രർക്കു പ്രതിവർഷം 72,000 രൂപ നല്‍കാമെന്നാണ്. അങ്ങനെ ദാരിദ്രത്തിനു മുകളിൽ സർജിക്കൽ സ്ട്രൈക്ക് നടത്താനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. ഇതിനായുള്ള പണം അനിൽ അംബാനിയെ പോലുള്ള കോടീശ്വരൻമാരിൽനിന്നും പിടിച്ചെടുക്കും.
കർഷരെ സഹായിക്കാനായി കാർഷിക ബജറ്റ് തയാറാക്കും. ഇതുവഴി കർഷകർക്ക് ഭാവി പദ്ധതികൾ ആസൂത്രണം ചെയ്യാനാകും. ബാങ്ക് ലോണ്‍ അടയ്ക്കാത്തതിന്റെ പേരിൽ ഒരു കർഷകനും ജയിലിൽ പോകേണ്ട അവസ്ഥയുണ്ടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിൽ മേഖലയ്ക്കായി മന്ത്രാലയംതന്നെ രൂപീകരിക്കും. ബിജെപിയെ ചെറുക്കാൻ കഴിയുന്ന ഏക പാർട്ടി കോണ്‍ഗ്രസാണെന്നും അദ്ദേഹം പറഞ്ഞു.
എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി അധ്യക്ഷനായി. കോണ്‍ഗ്രസ് നേതാക്കളായ എ.കെ. ആന്റണി, വയലാർ രവി, മുകുൾ വാസ്നിക്, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, സ്ഥാനാർഥി ഷാനിമോൾ ഉസ്മാൻ, ഡിസിസി പ്രസിഡന്റ് എം. ലിജു, യുഡിഎഫ് ജില്ലാ ചെയർമാൻ എം. മുരളി, കെപിസിസി ഭാരവാഹികൾ, ഘടകകക്ഷി നേതാക്കൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കാനാണ് ബിജെപിയും ആർഎസ്എസും ശ്രമിക്കുന്നത്. ഇടതുപക്ഷ പ്രസ്ഥാനങ്ങൾ ഒരിക്കലും ഇത്തരമൊരു കാര്യം ചെയ്തിട്ടില്ല. കേരളത്തിൽ ഏറ്റുമുട്ടുന്നത് ഇടതുപക്ഷ പ്രസ്ഥാനങ്ങളോടാണെങ്കിലും ബിജെപി-ആർഎസ്എസ് പ്രസ്ഥാനത്തെ ഭരണത്തിൽനിന്നും താഴെയിറക്കുക എന്ന ലക്ഷ്യത്തിനായാണ് കോണ്‍ഗ്രസ് പോരാടുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഇവരെ അതുകൊണ്ടുതന്നെയാണ് വ്യത്യസ്തമായി കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലാ മേഖലയ്ക്കും ശബ്ദമുണ്ടെന്ന് കാണിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ഒരാളെയും ദ്രോഹിക്കാനോ ഒരാശയത്തെ തകർക്കാനോ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ല. അഞ്ചുവർഷം നരേന്ദ്രമോദിക്ക് ലഭിച്ചു. എന്നിട്ടും അംബാനിമാരെ ആലിംഗനം ചെയ്യാനേ അദ്ദേഹത്തിനായുള്ളൂ. മെഹുൽ ചോക്സിക്കും നീരവ് മോദിക്കുമൊപ്പം ഫോട്ടോയെടുക്കാനേ അദ്ദേഹത്തിനു കഴിഞ്ഞുള്ളൂ. സാധാരണക്കാരൻ ഇവിടെ വിസ്മൃതനായി. നാടിനോട് സംസാരിക്കാൻ അദ്ദേഹം തയാറാകുന്നില്ലെന്നും രാഹുൽഗാന്ധി കുറ്റപ്പെടുത്തി.
രാജ്യത്തിന്റെ ചൗക്കിദാറെന്നാണ് മോദി സ്വയം വിശേഷിപ്പിക്കുന്നത്. പക്ഷേ, 15 അഴിമതിക്കാർക്കാണ് അദ്ദേഹം കാവൽ നിൽക്കുന്നത്. ഓരോ ഇന്ത്യക്കാരന്റെയും അക്കൗണ്ടിലേക്ക് ലക്ഷങ്ങൾ എത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. നടപ്പിലാക്കാൻ കഴിയാത്ത നുണയായി അത്.
കൃത്യമായി പഠിച്ചശേഷമാണ് ഇതിനുള്ള ബദൽ കോണ്‍ഗ്രസ് അവതരിപ്പിച്ചത്. മികച്ച സാന്പത്തിക വിദഗ്ധർ നല്കിയ മറുപടി 20 ശതമാനം വരുന്ന ദരിദ്രർക്കു പ്രതിവർഷം 72,000 രൂപ നല്‍കാമെന്നാണ്. അങ്ങനെ ദാരിദ്രത്തിനു മുകളിൽ സർജിക്കൽ സ്ട്രൈക്ക് നടത്താനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. ഇതിനായുള്ള പണം അനിൽ അംബാനിയെ പോലുള്ള കോടീശ്വരൻമാരിൽനിന്നും പിടിച്ചെടുക്കും.
കർഷരെ സഹായിക്കാനായി കാർഷിക ബജറ്റ് തയാറാക്കും. ഇതുവഴി കർഷകർക്ക് ഭാവി പദ്ധതികൾ ആസൂത്രണം ചെയ്യാനാകും. ബാങ്ക് ലോണ്‍ അടയ്ക്കാത്തതിന്റെ പേരിൽ ഒരു കർഷകനും ജയിലിൽ പോകേണ്ട അവസ്ഥയുണ്ടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിൽ മേഖലയ്ക്കായി മന്ത്രാലയംതന്നെ രൂപീകരിക്കും. ബിജെപിയെ ചെറുക്കാൻ കഴിയുന്ന ഏക പാർട്ടി കോണ്‍ഗ്രസാണെന്നും അദ്ദേഹം പറഞ്ഞു.
എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി അധ്യക്ഷനായി. കോണ്‍ഗ്രസ് നേതാക്കളായ എ.കെ. ആന്റണി, വയലാർ രവി, മുകുൾ വാസ്നിക്, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, സ്ഥാനാർഥി ഷാനിമോൾ ഉസ്മാൻ, ഡിസിസി പ്രസിഡന്റ് എം. ലിജു, യുഡിഎഫ് ജില്ലാ ചെയർമാൻ എം. മുരളി, കെപിസിസി ഭാരവാഹികൾ, ഘടകകക്ഷി നേതാക്കൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.