തിരുവനന്തപുരം: കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്നു രാത്രി പത്തോടെ തിരുവനന്തപുരത്തെത്തും. കോവളം ഉദയ സമുദ്ര ഹോട്ടലിൽ തങ്ങുന്ന അദ്ദേഹം പ്രധാന നേതാക്കളുമായി ചർച്ച നടത്തും.
നാളെ രാവിലെ ഹെലികോപ്റ്ററിൽ കൊല്ലത്തെത്തുന്ന അദ്ദേഹം പത്തിനു പത്തനാപുരത്തു നടക്കുന്ന യുഡിഎഫ് തെരഞ്ഞെടുപ്പു യോഗത്തിൽ പ്രസംഗിക്കും. 11.30നു പത്തനംതിട്ടയിലെ യോഗത്തിലും പങ്കെടുക്കും. അതിനുശേഷം, അന്തരിച്ച കേരള കോണ്ഗ്രസ്- എം നേതാവ് കെ.എം. മാണിയുടെ പാലായിലെ വീട്ടിലെത്തി കുടുംബാംഗങ്ങളെ അനുശോചനമറിയിക്കും. വൈകുന്നേരം നാലിന് ആലപ്പുഴയിൽ തെരഞ്ഞെടുപ്പ് യോഗത്തിൽ പ്രസംഗിക്കും.
ഹെലികോപ്റ്റർ മാർഗം തിരുവനന്തപുരത്ത് എത്തുന്ന രാഹുൽ ഗാന്ധി വൈകുന്നേരം ആറിന് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് സമ്മേളനത്തിൽ പങ്കെടുക്കും. തുടർന്നു വിമാനമാർഗം കണ്ണൂരിലേക്കു പോകും. കണ്ണൂരിൽ തങ്ങുന്ന രാഹുൽ ഗാന്ധി 17ന് വയനാട് മണ്ഡലത്തിലുൾപ്പെടുന്ന വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ തെരഞ്ഞെടുപ്പു യോഗങ്ങളിൽ പ്രസംഗിക്കും. പിതാവ് രാജീവ്ഗാന്ധിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്ത തിരുനെല്ലി പാപനാശിനിയി ൽ ദർശനം നടത്തുന്നതും പരിപാടിയിലുണ്ട്. എസ്പിജിയുടെയും പോലീസിന്റെയും സുരക്ഷാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും അന്തിമ തീരുമാനമെടുക്കുക.
നാളെ കെ.എം. മാണിയുടെ വീട്ടിലെത്തും
കോട്ടയം: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, അന്തരിച്ച മുതിർന്ന യുഡിഎഫ് നേതാവും കേരള കോണ്ഗ്രസ് -എം ചെയർമാനുമായ കെ.എം. മാണിയുടെ പാലായിലെ വസതിയിലെത്തും. നാളെ പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പു പ്രചാരണത്തിനു ശേഷം ഉച്ചകഴിഞ്ഞ് പാലാ സെന്റ് തോമസ് കോളജ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ ഇറങ്ങുന്ന രാഹുൽ അവിടെനിന്നു പാലാ ബൈപാസ് വഴി കെ.എം. മാണിയുടെ വസതിയിൽ എത്തും.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവരും രാഹുലിനൊപ്പമുണ്ടാകും. അനുശോചനം അറിയിച്ച ശേഷം യുഡിഎഫ് നേതാക്കൾക്കൊപ്പം തിരിച്ചു കാർ മാർഗം സെന്റ് തോമസ് കോളജ് ഗ്രൗണ്ടിലെത്തി ആലപ്പുഴയ്ക്കു പോകും.
കോട്ടയം എസ്പിയുടെ നേതൃത്വത്തിൽ ഉന്നത പോലീസ് സംഘം ഇന്നലെ പാലായിലെത്തി ജോസ് കെ. മാണി എംപിയുമായും മറ്റ് ഉദ്യോഗസ്ഥരുമായും ചർച്ച നടത്തി. ഇന്നു രാവിലെ എസ്പിജി സംഘം ഈ പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുക്കും.
നാളെ രാവിലെ ഹെലികോപ്റ്ററിൽ കൊല്ലത്തെത്തുന്ന അദ്ദേഹം പത്തിനു പത്തനാപുരത്തു നടക്കുന്ന യുഡിഎഫ് തെരഞ്ഞെടുപ്പു യോഗത്തിൽ പ്രസംഗിക്കും. 11.30നു പത്തനംതിട്ടയിലെ യോഗത്തിലും പങ്കെടുക്കും. അതിനുശേഷം, അന്തരിച്ച കേരള കോണ്ഗ്രസ്- എം നേതാവ് കെ.എം. മാണിയുടെ പാലായിലെ വീട്ടിലെത്തി കുടുംബാംഗങ്ങളെ അനുശോചനമറിയിക്കും. വൈകുന്നേരം നാലിന് ആലപ്പുഴയിൽ തെരഞ്ഞെടുപ്പ് യോഗത്തിൽ പ്രസംഗിക്കും.
ഹെലികോപ്റ്റർ മാർഗം തിരുവനന്തപുരത്ത് എത്തുന്ന രാഹുൽ ഗാന്ധി വൈകുന്നേരം ആറിന് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് സമ്മേളനത്തിൽ പങ്കെടുക്കും. തുടർന്നു വിമാനമാർഗം കണ്ണൂരിലേക്കു പോകും. കണ്ണൂരിൽ തങ്ങുന്ന രാഹുൽ ഗാന്ധി 17ന് വയനാട് മണ്ഡലത്തിലുൾപ്പെടുന്ന വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ തെരഞ്ഞെടുപ്പു യോഗങ്ങളിൽ പ്രസംഗിക്കും. പിതാവ് രാജീവ്ഗാന്ധിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്ത തിരുനെല്ലി പാപനാശിനിയി ൽ ദർശനം നടത്തുന്നതും പരിപാടിയിലുണ്ട്. എസ്പിജിയുടെയും പോലീസിന്റെയും സുരക്ഷാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും അന്തിമ തീരുമാനമെടുക്കുക.
നാളെ കെ.എം. മാണിയുടെ വീട്ടിലെത്തും
കോട്ടയം: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, അന്തരിച്ച മുതിർന്ന യുഡിഎഫ് നേതാവും കേരള കോണ്ഗ്രസ് -എം ചെയർമാനുമായ കെ.എം. മാണിയുടെ പാലായിലെ വസതിയിലെത്തും. നാളെ പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പു പ്രചാരണത്തിനു ശേഷം ഉച്ചകഴിഞ്ഞ് പാലാ സെന്റ് തോമസ് കോളജ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ ഇറങ്ങുന്ന രാഹുൽ അവിടെനിന്നു പാലാ ബൈപാസ് വഴി കെ.എം. മാണിയുടെ വസതിയിൽ എത്തും.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവരും രാഹുലിനൊപ്പമുണ്ടാകും. അനുശോചനം അറിയിച്ച ശേഷം യുഡിഎഫ് നേതാക്കൾക്കൊപ്പം തിരിച്ചു കാർ മാർഗം സെന്റ് തോമസ് കോളജ് ഗ്രൗണ്ടിലെത്തി ആലപ്പുഴയ്ക്കു പോകും.
കോട്ടയം എസ്പിയുടെ നേതൃത്വത്തിൽ ഉന്നത പോലീസ് സംഘം ഇന്നലെ പാലായിലെത്തി ജോസ് കെ. മാണി എംപിയുമായും മറ്റ് ഉദ്യോഗസ്ഥരുമായും ചർച്ച നടത്തി. ഇന്നു രാവിലെ എസ്പിജി സംഘം ഈ പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുക്കും.