തിരുവനന്തപുരം: കർഷകർക്കുള്ള കാർഷിക- കാർഷികേതര വായ്പകൾക്കുള്ള മോറട്ടോറിയം ഡിസംബർ 31 വരെ ദീർഘിപ്പിക്കുന്നതിനുള്ള ഫയൽ കൂടുതൽ വിശദീകരണം തേടി മുഖ്യ തെരഞ്ഞെടുപ്പു ഒാഫീസർ സംസ്ഥാന സർക്കാരിനു മടക്കിഅയച്ചു.
കാർഷിക മോറട്ടോറിയം കാലാവധി നിലനിൽക്കേ വീണ്ടും മോറട്ടോറിയം നീട്ടാനുള്ള മന്ത്രിസഭാ തീരുമാനം വേഗത്തിൽ നടപ്പാക്കാനുള്ള നിർദേശം എന്തിനു വേണ്ടിയാണെന്നു വിശദമാക്കാൻ നിർദേശിച്ചാണു സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ ഫയൽ സംസ്ഥാന ചീഫ് സെക്രട്ടറിക്കു മടക്കി അയച്ചത്.
സാധാരണ ഫയലായാണ് ഇതു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് കഴിഞ്ഞ വെള്ളിയാഴ്ച ചീഫ് സെക്രട്ടറി എത്തിച്ചു കൊടുത്തത്. നിലവിൽ ജപ്തി നടപടികൾക്ക് മോറട്ടോറിയം ഉണ്ടായിരിക്കെ അതു നീട്ടാനുള്ള ഉത്തരവ് അടിയന്തരമായി ഇറക്കേണ്ട ആവശ്യം എന്തെന്നോ അങ്ങനെ ചെയ്തില്ലെങ്കിലുള്ള പ്രശ്നം എന്തെന്നോ വിശദീകരിച്ചിരുന്നില്ല. അങ്ങനെ വിശദീകരിച്ചാൽ മാത്രമേ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന് ഇതിൽ തീരുമാനം എടുക്കാനാകൂ.
ഫയൽ പരിശോധിച്ച ടിക്കാറാം മീണ, ഇക്കാര്യം വിശദീകരിച്ചില്ലെങ്കിൽ തെരഞ്ഞെടുപ്പു കമ്മീഷന്റെ പരിഗണനയ്ക്കു ഫയൽ വിടാനോ അവർക്കു തീരുമാനം എടുക്കാനോ സാധിക്കില്ലെന്നു വ്യക്തമാക്കി സ്ക്രീനിംഗ് കമ്മിറ്റി അധ്യക്ഷനായ ചീഫ് സെക്രട്ടറിക്കു മടക്കി അയയ്ക്കുകയായിരുന്നു. ആവശ്യപ്പെട്ട വിശദീകരണം സഹിതം സംസ്ഥാന സർക്കാർ വീണ്ടും അയച്ചാൽ ചീഫ് ഇലക്ടറൽ ഓഫീസർ തുടർനടപടി സ്വീകരിക്കും.
മോറട്ടോറിയം കാലാവധി നീട്ടി ഉത്തരവ് ഇറക്കാൻ റവന്യു വകുപ്പിന് അനുമതി നൽകണമെന്നാവശ്യപ്പെട്ടാണ് ചീഫ് ഇലക്ടറൽ ഓഫീസർക്കു ഫയൽ അയച്ചത്. തെരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതിക്കു ഫയൽ അയയ്ക്കാത്തതിന്റെ പേരിൽ കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ ചീഫ് സെക്രട്ടറിക്കെതിരേ വിമർശനം ഉയർന്നിരുന്ന പശ്ചാത്തലത്തിലായിരുന്നു ഇത്.
മന്ത്രിസഭയിലെ വികാരം മനസിലാക്കി ചീഫ് സെക്രട്ടറി അധ്യക്ഷനായ സ്ക്രീനിംഗ് കമ്മിറ്റി ഫയലിൽ ഒപ്പുവച്ചു തെരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതിക്ക് അയയ്ക്കുകയായിരുന്നു.
വാണിജ്യ-ദേശസാത്കൃത ബാങ്കുകളിലെ വായ്പകളുടെ ജപ്തി നടപടിക്കുള്ള മോറട്ടോറിയത്തിന് വരുന്ന ജൂലൈ 31 വരെ പ്രാബല്യമുണ്ട്. സഹകരണ ബാങ്ക്, ഹൗസിംഗ് ബോർഡ്, വിവിധ കോർപറേഷനുകൾ എന്നിവിടങ്ങളിൽ നിന്നെടുത്ത വായ്പകൾക്ക് ഒക്ടോബർ 11 വരെയും കാലാവധിയുണ്ടെന്നാണു കമ്മീഷന്റെ നിരീക്ഷണം.
കാർഷിക മോറട്ടോറിയം കാലാവധി നിലനിൽക്കേ വീണ്ടും മോറട്ടോറിയം നീട്ടാനുള്ള മന്ത്രിസഭാ തീരുമാനം വേഗത്തിൽ നടപ്പാക്കാനുള്ള നിർദേശം എന്തിനു വേണ്ടിയാണെന്നു വിശദമാക്കാൻ നിർദേശിച്ചാണു സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ ഫയൽ സംസ്ഥാന ചീഫ് സെക്രട്ടറിക്കു മടക്കി അയച്ചത്.
സാധാരണ ഫയലായാണ് ഇതു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് കഴിഞ്ഞ വെള്ളിയാഴ്ച ചീഫ് സെക്രട്ടറി എത്തിച്ചു കൊടുത്തത്. നിലവിൽ ജപ്തി നടപടികൾക്ക് മോറട്ടോറിയം ഉണ്ടായിരിക്കെ അതു നീട്ടാനുള്ള ഉത്തരവ് അടിയന്തരമായി ഇറക്കേണ്ട ആവശ്യം എന്തെന്നോ അങ്ങനെ ചെയ്തില്ലെങ്കിലുള്ള പ്രശ്നം എന്തെന്നോ വിശദീകരിച്ചിരുന്നില്ല. അങ്ങനെ വിശദീകരിച്ചാൽ മാത്രമേ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന് ഇതിൽ തീരുമാനം എടുക്കാനാകൂ.
ഫയൽ പരിശോധിച്ച ടിക്കാറാം മീണ, ഇക്കാര്യം വിശദീകരിച്ചില്ലെങ്കിൽ തെരഞ്ഞെടുപ്പു കമ്മീഷന്റെ പരിഗണനയ്ക്കു ഫയൽ വിടാനോ അവർക്കു തീരുമാനം എടുക്കാനോ സാധിക്കില്ലെന്നു വ്യക്തമാക്കി സ്ക്രീനിംഗ് കമ്മിറ്റി അധ്യക്ഷനായ ചീഫ് സെക്രട്ടറിക്കു മടക്കി അയയ്ക്കുകയായിരുന്നു. ആവശ്യപ്പെട്ട വിശദീകരണം സഹിതം സംസ്ഥാന സർക്കാർ വീണ്ടും അയച്ചാൽ ചീഫ് ഇലക്ടറൽ ഓഫീസർ തുടർനടപടി സ്വീകരിക്കും.
മോറട്ടോറിയം കാലാവധി നീട്ടി ഉത്തരവ് ഇറക്കാൻ റവന്യു വകുപ്പിന് അനുമതി നൽകണമെന്നാവശ്യപ്പെട്ടാണ് ചീഫ് ഇലക്ടറൽ ഓഫീസർക്കു ഫയൽ അയച്ചത്. തെരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതിക്കു ഫയൽ അയയ്ക്കാത്തതിന്റെ പേരിൽ കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ ചീഫ് സെക്രട്ടറിക്കെതിരേ വിമർശനം ഉയർന്നിരുന്ന പശ്ചാത്തലത്തിലായിരുന്നു ഇത്.
മന്ത്രിസഭയിലെ വികാരം മനസിലാക്കി ചീഫ് സെക്രട്ടറി അധ്യക്ഷനായ സ്ക്രീനിംഗ് കമ്മിറ്റി ഫയലിൽ ഒപ്പുവച്ചു തെരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതിക്ക് അയയ്ക്കുകയായിരുന്നു.
വാണിജ്യ-ദേശസാത്കൃത ബാങ്കുകളിലെ വായ്പകളുടെ ജപ്തി നടപടിക്കുള്ള മോറട്ടോറിയത്തിന് വരുന്ന ജൂലൈ 31 വരെ പ്രാബല്യമുണ്ട്. സഹകരണ ബാങ്ക്, ഹൗസിംഗ് ബോർഡ്, വിവിധ കോർപറേഷനുകൾ എന്നിവിടങ്ങളിൽ നിന്നെടുത്ത വായ്പകൾക്ക് ഒക്ടോബർ 11 വരെയും കാലാവധിയുണ്ടെന്നാണു കമ്മീഷന്റെ നിരീക്ഷണം.