കരുനാഗപ്പള്ളി: ഒമ്പതുദിവസം മുമ്പ് ഓച്ചിറയിൽനിന്നു കാണാതായ രാജസ്ഥാൻ സ്വദേശിനിയായ പെൺകുട്ടിയെ കണ്ടെത്തി. മുംബൈയിൽ നിന്നാണ് പെൺകുട്ടിയെയും ഓച്ചിറ വലിയകുളങ്ങര സ്വദേശി മുഹമ്മദ് റോഷനെയും കേരള പോലീസ് കണ്ടെത്തിയത്.
പ്ലാസ്റ്റർ ഓഫ് പാരീസ് കൊണ്ട് പ്രതിമകളുണ്ടാക്കി വിൽക്കുന്ന രാജസ്ഥാൻ സ്വദേശികളാണു പെൺകുട്ടിയുടെ രക്ഷിതാക്കൾ. ഇന്നലെ പുലർച്ചെയാണ് കുട്ടിയെ കണ്ടെത്തിയെതെന്ന വിവരം പോലീസിൽ നിന്നു ലഭിക്കുന്നത്. മുംബൈ പൻവേലിലെ ചേരിയിലാണ് ഇവരെ കണ്ടെത്തിയത്. പെൺകുട്ടിയെ എത്രയും വേഗം കേരളത്തിലേക്കു കൊണ്ടുവരുമെന്നു പോലീസ് പറഞ്ഞു.
മുഹമ്മദ് റോഷനും പെൺകുട്ടിയും ട്രെയിൻ മാർഗം എറണാകുളത്തേക്കു പോകുന്ന ദൃശ്യങ്ങൾ പോലീസിനു ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസിന്റെ ഒരു സംഘം ബംഗളുരുവിലേക്ക് പോയി. പെൺകുട്ടിയും റോഷനും മുംബൈയിലുണ്ടെന്നു പിന്നീടു പോലീസിനു വിവരം ലഭിച്ചു. തുടർന്നാണ് അന്വേഷണം മുംബൈയിലേക്കു വ്യാപിപ്പിച്ചത്. പ്രദേശത്തെ മലയാളികളുടെ സഹായത്തോടെയാണ് പോലീസ് ഇവരെ കണ്ടെത്തിയത്.
കേസുമായി ബന്ധപ്പെട്ടു മൂന്നുപേരെ അറസ്റ്റ് ചെയ്തിരുന്നു. ഒന്നാം പ്രതിയായ മുഹമ്മദ് റോഷനെ മാത്രമാണു പിടികിട്ടാനുണ്ടായിരുന്നത്.
അതേസമയം, പെൺകുട്ടിയുടെ പ്രായം സംബന്ധിച്ച് ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. പെൺകുട്ടിക്ക് പതിനഞ്ചുവയസാണെന്നാണ് കുടുബത്തിന്റെ വാദം. എന്നാൽ, ആ പ്രായം തെളിയിക്കുന്ന രേഖകളൊന്നും രക്ഷിതാക്കളുടെ പക്കലില്ല. ഇതിന്റെ അടിസ്ഥാനത്തിൽ പോക്സോ ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് റോഷനും മറ്റു പ്രതികൾക്കുമെതിരേ ചുമത്തിയിരിക്കുന്നത്. അതേസമയം പെൺകുട്ടിക്കു പതിനെട്ടു വയസുണ്ടെന്നാണ് മുഹമ്മദ് റോഷന്റെ കുടുംബം പറയുന്നത്. സ്വന്തം ഇഷ്ടപ്രകാരം റോഷനൊപ്പം പോവുകയായിരുന്നുവെന്ന് പെൺകുട്ടി പോലീസിനോടു പറഞ്ഞതായാണ് അറിയുന്നത്.
പ്ലാസ്റ്റർ ഓഫ് പാരീസ് കൊണ്ട് പ്രതിമകളുണ്ടാക്കി വിൽക്കുന്ന രാജസ്ഥാൻ സ്വദേശികളാണു പെൺകുട്ടിയുടെ രക്ഷിതാക്കൾ. ഇന്നലെ പുലർച്ചെയാണ് കുട്ടിയെ കണ്ടെത്തിയെതെന്ന വിവരം പോലീസിൽ നിന്നു ലഭിക്കുന്നത്. മുംബൈ പൻവേലിലെ ചേരിയിലാണ് ഇവരെ കണ്ടെത്തിയത്. പെൺകുട്ടിയെ എത്രയും വേഗം കേരളത്തിലേക്കു കൊണ്ടുവരുമെന്നു പോലീസ് പറഞ്ഞു.
മുഹമ്മദ് റോഷനും പെൺകുട്ടിയും ട്രെയിൻ മാർഗം എറണാകുളത്തേക്കു പോകുന്ന ദൃശ്യങ്ങൾ പോലീസിനു ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസിന്റെ ഒരു സംഘം ബംഗളുരുവിലേക്ക് പോയി. പെൺകുട്ടിയും റോഷനും മുംബൈയിലുണ്ടെന്നു പിന്നീടു പോലീസിനു വിവരം ലഭിച്ചു. തുടർന്നാണ് അന്വേഷണം മുംബൈയിലേക്കു വ്യാപിപ്പിച്ചത്. പ്രദേശത്തെ മലയാളികളുടെ സഹായത്തോടെയാണ് പോലീസ് ഇവരെ കണ്ടെത്തിയത്.
കേസുമായി ബന്ധപ്പെട്ടു മൂന്നുപേരെ അറസ്റ്റ് ചെയ്തിരുന്നു. ഒന്നാം പ്രതിയായ മുഹമ്മദ് റോഷനെ മാത്രമാണു പിടികിട്ടാനുണ്ടായിരുന്നത്.
അതേസമയം, പെൺകുട്ടിയുടെ പ്രായം സംബന്ധിച്ച് ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. പെൺകുട്ടിക്ക് പതിനഞ്ചുവയസാണെന്നാണ് കുടുബത്തിന്റെ വാദം. എന്നാൽ, ആ പ്രായം തെളിയിക്കുന്ന രേഖകളൊന്നും രക്ഷിതാക്കളുടെ പക്കലില്ല. ഇതിന്റെ അടിസ്ഥാനത്തിൽ പോക്സോ ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് റോഷനും മറ്റു പ്രതികൾക്കുമെതിരേ ചുമത്തിയിരിക്കുന്നത്. അതേസമയം പെൺകുട്ടിക്കു പതിനെട്ടു വയസുണ്ടെന്നാണ് മുഹമ്മദ് റോഷന്റെ കുടുംബം പറയുന്നത്. സ്വന്തം ഇഷ്ടപ്രകാരം റോഷനൊപ്പം പോവുകയായിരുന്നുവെന്ന് പെൺകുട്ടി പോലീസിനോടു പറഞ്ഞതായാണ് അറിയുന്നത്.