തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനു സംഘപരിവാറിന്റെ മനസാണെന്നു കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമെന്ന വാർത്ത പുറത്തുവന്നപ്പോൾ അമേഠിയിൽ നിന്നു ഭയപ്പെട്ടാണ് രാഹുൽ കേരളത്തിലേക്ക് വരുന്നതെന്നായിരുന്നു കോടിയേരിയുടെ പ്രതികരണം. ഇത്തരത്തിൽ അദ്ദേഹത്തിനു പച്ചയ്ക്കു പറയാൻ കഴിഞ്ഞത് ആ മനസ് സംഘപരിവാറിന്റെ മനസായതുകൊണ്ടാണെന്ന് മുല്ലപ്പള്ളി പറഞ്ഞു.
രാഹുൽ ഗാന്ധി അമേഠിയിൽ തോൽക്കാൻ പാടില്ലെന്നായിരുന്നു അദ്ദേഹം പറയേണ്ടിയിരുന്നത്. ഏതായാലും കോടിയേരിയോട് ഒരു കാര്യം പറയാം. നമുക്ക് കാത്തിരുന്നു കാണാം. രാഹുൽ വൻ ഭൂരിപക്ഷത്തോടെ അമേഠിയിൽ നിന്നു വിജയിക്കുമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.
ആശയപരമായി മോദി ഭരണത്തിനെതിരേ ഒരുമിച്ചുപോരാടാമെന്നു പറഞ്ഞപ്പോൾ പുച്ഛിച്ചു തള്ളിയവരാണു കമ്യൂണിസ്റ്റുകാർ. എന്നാൽ, ഇപ്പോൾ ആർക്കും വേണ്ടാത്ത സാധനമായി കമ്യൂണിസ്റ്റ് പാർട്ടി മാറി. ഇതിനു കാരണം മറ്റാരുമല്ല പാർട്ടിയെ പൂർണമായും നിയന്ത്രിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ്.
സിപിഎം പശ്ചിമബംഗാളിൽ ഒറ്റപ്പെട്ട രാഷ്ട്രീയ പാർട്ടിയായി മാറി. പശ്ചിമബംഗാളിൽ രണ്ടാളുകൾ മാത്രമാണ് ഇപ്പോൾ സിപിഎം എംപിയായുള്ളത്. ഈ രണ്ടു പേരും വളരെ തുച്ഛമായ വോട്ടിനാണ് അവിടെ ജയിച്ചത്. അടുത്ത തവണ അവർ വിജയിക്കുമോ എന്നുപോലും അറിയാൻ കഴിയാത്ത സാഹചര്യം. ഇതേപോലെ തന്നെ ബിഹാറിലും മഹാരാഷ്ട്രയിലും മത്സരിക്കാനായി ഒരു മുന്നണിയും സീറ്റുകൾ നല്‍കിയിട്ടില്ല. ബിഹാറിൽ സിപിഐ എംഎലിനാണ് സീറ്റ് നല്‍കിയത്. തമിഴ്നാട്ടിൽ സ്റ്റാലിനും കോണ്‍ഗ്രസും നല്കിയ രണ്ടു സീറ്റുകൾ മാത്രമാണ് സിപിഎമ്മിനു മത്സരിക്കാനുള്ളത് ഈ സിപിഎമ്മുമായി ദേശീയ തലത്തിൽ സഖ്യമുണ്ടാക്കിയാൽ എന്തു പ്രയോജനം ലഭിക്കുമെന്ന് എല്ലാവർക്കും ബോധ്യമാണ്.
രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാനെത്തുന്നത് ദേശീയ രാഷ്ട്രീയത്തിന്റെ സത്ത കോണ്‍ഗ്രസ് ഉൾക്കൊള്ളുന്നില്ലാത്തതിനാലാണെന്നാണു കമ്യൂണിസ്റ്റ് പാർട്ടിയുടെ സർവാധിപതിയായ നേതാവ് പിണറായി വിജയന്റെ അഭിപ്രായം.
പിണറായി ഏതു ഘട്ടത്തിലാണ് കോണ്‍ഗ്രസിന്റെയോ രാഹുലിന്റെ നിലപാടിനെ പിൻതുണച്ചത്? അപ്പോൾ പിണറായി വിജയനു എന്താണ് ദേശീയ രാഷ്ട്രീയത്തിന്റെ സത്തയെക്കുറിച്ച് പറയാൻ അവകാശം? മതേതര ജനാധിപത്യ വേദിയുടെ പ്ലാറ്റ്ഫോം ഉണ്ടാക്കാൻ തയാറായപ്പോൾ അതിരു തുരങ്കം വച്ചയാളാണ് പിണറായിയെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.
രാഹുൽ ഗാന്ധി അമേഠിയിൽ തോൽക്കാൻ പാടില്ലെന്നായിരുന്നു അദ്ദേഹം പറയേണ്ടിയിരുന്നത്. ഏതായാലും കോടിയേരിയോട് ഒരു കാര്യം പറയാം. നമുക്ക് കാത്തിരുന്നു കാണാം. രാഹുൽ വൻ ഭൂരിപക്ഷത്തോടെ അമേഠിയിൽ നിന്നു വിജയിക്കുമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.
ആശയപരമായി മോദി ഭരണത്തിനെതിരേ ഒരുമിച്ചുപോരാടാമെന്നു പറഞ്ഞപ്പോൾ പുച്ഛിച്ചു തള്ളിയവരാണു കമ്യൂണിസ്റ്റുകാർ. എന്നാൽ, ഇപ്പോൾ ആർക്കും വേണ്ടാത്ത സാധനമായി കമ്യൂണിസ്റ്റ് പാർട്ടി മാറി. ഇതിനു കാരണം മറ്റാരുമല്ല പാർട്ടിയെ പൂർണമായും നിയന്ത്രിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ്.
സിപിഎം പശ്ചിമബംഗാളിൽ ഒറ്റപ്പെട്ട രാഷ്ട്രീയ പാർട്ടിയായി മാറി. പശ്ചിമബംഗാളിൽ രണ്ടാളുകൾ മാത്രമാണ് ഇപ്പോൾ സിപിഎം എംപിയായുള്ളത്. ഈ രണ്ടു പേരും വളരെ തുച്ഛമായ വോട്ടിനാണ് അവിടെ ജയിച്ചത്. അടുത്ത തവണ അവർ വിജയിക്കുമോ എന്നുപോലും അറിയാൻ കഴിയാത്ത സാഹചര്യം. ഇതേപോലെ തന്നെ ബിഹാറിലും മഹാരാഷ്ട്രയിലും മത്സരിക്കാനായി ഒരു മുന്നണിയും സീറ്റുകൾ നല്‍കിയിട്ടില്ല. ബിഹാറിൽ സിപിഐ എംഎലിനാണ് സീറ്റ് നല്‍കിയത്. തമിഴ്നാട്ടിൽ സ്റ്റാലിനും കോണ്‍ഗ്രസും നല്കിയ രണ്ടു സീറ്റുകൾ മാത്രമാണ് സിപിഎമ്മിനു മത്സരിക്കാനുള്ളത് ഈ സിപിഎമ്മുമായി ദേശീയ തലത്തിൽ സഖ്യമുണ്ടാക്കിയാൽ എന്തു പ്രയോജനം ലഭിക്കുമെന്ന് എല്ലാവർക്കും ബോധ്യമാണ്.
രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാനെത്തുന്നത് ദേശീയ രാഷ്ട്രീയത്തിന്റെ സത്ത കോണ്‍ഗ്രസ് ഉൾക്കൊള്ളുന്നില്ലാത്തതിനാലാണെന്നാണു കമ്യൂണിസ്റ്റ് പാർട്ടിയുടെ സർവാധിപതിയായ നേതാവ് പിണറായി വിജയന്റെ അഭിപ്രായം.
പിണറായി ഏതു ഘട്ടത്തിലാണ് കോണ്‍ഗ്രസിന്റെയോ രാഹുലിന്റെ നിലപാടിനെ പിൻതുണച്ചത്? അപ്പോൾ പിണറായി വിജയനു എന്താണ് ദേശീയ രാഷ്ട്രീയത്തിന്റെ സത്തയെക്കുറിച്ച് പറയാൻ അവകാശം? മതേതര ജനാധിപത്യ വേദിയുടെ പ്ലാറ്റ്ഫോം ഉണ്ടാക്കാൻ തയാറായപ്പോൾ അതിരു തുരങ്കം വച്ചയാളാണ് പിണറായിയെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.