തൊടുപുഴ: സംസ്ഥാനം വെന്തുരുകുന്പോൾ പുതിയ റിക്കാർഡുകൾ സ്ഥാപിച്ചു വൈദ്യുതി ഉപയോഗവും. ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറിൽ 84.2151 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് ഉപയോഗിച്ചത്. ഇതു സർവകാല റിക്കാർഡാണ്. കഴിഞ്ഞ 19ന് സംസ്ഥാനത്ത് ഉപയോഗിച്ച 83.0865 ദശലക്ഷം യൂണിറ്റായിരുന്നു ഇതുവരെയുള്ള റെക്കോഡ്. ഇതാണ് ഇന്നലെ തിരുത്തിയത്. ഇതോടെ ആഭ്യന്തര ഉത്പാദനം 25.2523 ദശലക്ഷം യൂണിറ്റായി ഉയർത്തി.
ഇടുക്കി പദ്ധതിയിൽനിന്നു മാത്രം 11.027 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചു. ശബരിഗിരി 5.5735, ഇടമലയാർ 1.2285, ഷോളയാർ 0.7863, പള്ളിവാസൽ 0.4336, കുറ്റ്യാടി 1.1825, പന്നിയാർ 0.4348, നേര്യമംഗലം 0.62, ലോവർപെരിയാർ 0.624, പെരിങ്ങൽകുത്ത് 0.5072, ചെങ്കുളം 0.3289, കല്ലട 0.1961, മലങ്കര 0.123, കക്കാട് 0.7524 ദശലക്ഷം യൂണിറ്റ് എന്നിങ്ങനെയായിരുന്നു മറ്റുപദ്ധതികളിൽ നിന്നുള്ള ഉത്പാദനം.58.9628 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇന്നലെ പുറത്തുനിന്നു എത്തിച്ചത്. രാമഗുണ്ഡം, താൽച്ചർ താപനിലയങ്ങളിൽ കൽക്കരി ക്ഷാമം മൂലം ഉത്പാദനം കുറഞ്ഞതിനെത്തുടർന്ന് കേരളത്തിലേക്കുള്ള കേന്ദ്ര വിഹിതത്തിൽ ഉണ്ടായ കുറവ് ഇതുവരെ പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല.സംസ്ഥാനത്തെ സംഭരണികളിലാകെ 46 ശതമാനം വെള്ളമാണ് ഇനി അവശേഷിക്കുന്നത്.
1913.346 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഇത്രയും വെള്ളം കൊണ്ട് ഉത്പാദിപ്പിക്കാം. കഴിഞ്ഞ വർഷം ഇതേ ദിവസത്തേക്കാൾ 95.27 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളം കുറവാണിത്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ശേഷിയുടെ 48 ശതമാനത്തിലെത്തി. വേനൽമഴ വൈകുന്നതു വൈദ്യുതി ഉത്പാദന മേഖലയിൽ കടുത്ത പ്രതിസന്ധിക്കു കാരണമാകും.
ഇടുക്കി പദ്ധതിയിൽനിന്നു മാത്രം 11.027 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചു. ശബരിഗിരി 5.5735, ഇടമലയാർ 1.2285, ഷോളയാർ 0.7863, പള്ളിവാസൽ 0.4336, കുറ്റ്യാടി 1.1825, പന്നിയാർ 0.4348, നേര്യമംഗലം 0.62, ലോവർപെരിയാർ 0.624, പെരിങ്ങൽകുത്ത് 0.5072, ചെങ്കുളം 0.3289, കല്ലട 0.1961, മലങ്കര 0.123, കക്കാട് 0.7524 ദശലക്ഷം യൂണിറ്റ് എന്നിങ്ങനെയായിരുന്നു മറ്റുപദ്ധതികളിൽ നിന്നുള്ള ഉത്പാദനം.58.9628 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇന്നലെ പുറത്തുനിന്നു എത്തിച്ചത്. രാമഗുണ്ഡം, താൽച്ചർ താപനിലയങ്ങളിൽ കൽക്കരി ക്ഷാമം മൂലം ഉത്പാദനം കുറഞ്ഞതിനെത്തുടർന്ന് കേരളത്തിലേക്കുള്ള കേന്ദ്ര വിഹിതത്തിൽ ഉണ്ടായ കുറവ് ഇതുവരെ പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല.സംസ്ഥാനത്തെ സംഭരണികളിലാകെ 46 ശതമാനം വെള്ളമാണ് ഇനി അവശേഷിക്കുന്നത്.
1913.346 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഇത്രയും വെള്ളം കൊണ്ട് ഉത്പാദിപ്പിക്കാം. കഴിഞ്ഞ വർഷം ഇതേ ദിവസത്തേക്കാൾ 95.27 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളം കുറവാണിത്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ശേഷിയുടെ 48 ശതമാനത്തിലെത്തി. വേനൽമഴ വൈകുന്നതു വൈദ്യുതി ഉത്പാദന മേഖലയിൽ കടുത്ത പ്രതിസന്ധിക്കു കാരണമാകും.