കൊച്ചി: ലോക്സഭാ ഇലക്ഷനിൽ മത്സരിക്കുന്ന എംഎൽഎമാർ ജയിച്ചാൽ നിയമസഭാ മണ്ഡലങ്ങളിലേക്കു വേണ്ടിവരുന്ന ഉപതെരഞ്ഞെടുപ്പിന്റെ ചെലവ് ഇവരിൽനിന്ന് ഈടാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. എറണാകുളം തിരുവാങ്കുളം സ്വദേശി എം. അശോകനാണ് ഹൈക്കോടതിയിൽ ഹർജി നല്കിയിരിക്കുന്നത്.
സംസ്ഥാനത്ത് വീണാ ജോർജ്, പ്രദീപ് കുമാർ, പി.വി. അൻവർ, എ.എം. ആരിഫ്, സി. ദിവാകരൻ, അടൂർ പ്രകാശ്, കെ. മുരളീധരൻ, ഹൈബി ഈഡൻ, ചിറ്റയം ഗോപകുമാർ എന്നീ എംഎൽഎമാർ ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു മത്സരിക്കുന്നുണ്ടെന്നു ഹർജിയിൽ പറയുന്നു. ഇവർ ജയിച്ചാൽ എംഎൽഎ സ്ഥാനം രാജിവയ്ക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. ഇവരെല്ലാം ജയിച്ചാൽ ഒന്പതു നിയമസഭാ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവരും.
ഈ എംഎൽഎമാർക്കു പകരം തെരഞ്ഞെടുക്കപ്പെടുന്നവർക്കുള്ള അലവൻസും ആനുകൂല്യങ്ങൾക്കും പുറമേ മുൻ എംഎൽഎയെന്ന നിലയിൽ ഇവർക്കു നല്കേണ്ട ആനുകൂല്യങ്ങളും കണക്കാക്കിയാൽ വൻതുക വരും. പ്രളയത്തെത്തുടർന്നുണ്ടായ പ്രതിസന്ധിയിൽനിന്ന് ഇനിയും കരകയറിയിട്ടില്ലാത്ത സംസ്ഥാനത്തിന്റെ സാന്പത്തികനിലയെ ഇതു തകർക്കും. ഇത്തരമൊരു സാഹചര്യത്തിലാണ് ഉപതെരഞ്ഞെടുപ്പുകളുടെയും ആനുകൂല്യങ്ങളുടെയും ചെലവ് ഇവരിൽനിന്ന് ഈടാക്കാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകളോടും തെരഞ്ഞെടുപ്പു കമ്മീഷനോടും നിർദേശിക്കണമെന്ന് ആവശ്യപ്പെടുന്നതെന്നു ഹർജിയിൽ പറയുന്നു.
ഇരട്ടപ്പദവി വഹിക്കുന്നതു തടഞ്ഞ് 1950ൽ നിയമം നിർമിക്കുന്പോൾ ഇത്തരത്തിൽ അനാവശ്യ ഉപതെരഞ്ഞെടുപ്പുകൾ വേണ്ടിവരുമെന്നു നിയമനിർമാതാക്കൾ കരുതിയിട്ടുണ്ടാവില്ല. ഇരട്ടപ്പദവി വഹിക്കുന്നത് തടഞ്ഞുള്ള നിയമത്തിൽ അനാവശ്യ ഉപതെരഞ്ഞെടുപ്പുകളുടെ ചെലവ് സ്ഥാനാർഥികൾ വഹിക്കേണ്ടതില്ലെന്നു പറയുന്ന ഭാഗം സ്വേച്ഛാപരവും നിയമവിരുദ്ധവുമാണെന്നു പ്രഖ്യാപിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് വീണാ ജോർജ്, പ്രദീപ് കുമാർ, പി.വി. അൻവർ, എ.എം. ആരിഫ്, സി. ദിവാകരൻ, അടൂർ പ്രകാശ്, കെ. മുരളീധരൻ, ഹൈബി ഈഡൻ, ചിറ്റയം ഗോപകുമാർ എന്നീ എംഎൽഎമാർ ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു മത്സരിക്കുന്നുണ്ടെന്നു ഹർജിയിൽ പറയുന്നു. ഇവർ ജയിച്ചാൽ എംഎൽഎ സ്ഥാനം രാജിവയ്ക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. ഇവരെല്ലാം ജയിച്ചാൽ ഒന്പതു നിയമസഭാ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവരും.
ഈ എംഎൽഎമാർക്കു പകരം തെരഞ്ഞെടുക്കപ്പെടുന്നവർക്കുള്ള അലവൻസും ആനുകൂല്യങ്ങൾക്കും പുറമേ മുൻ എംഎൽഎയെന്ന നിലയിൽ ഇവർക്കു നല്കേണ്ട ആനുകൂല്യങ്ങളും കണക്കാക്കിയാൽ വൻതുക വരും. പ്രളയത്തെത്തുടർന്നുണ്ടായ പ്രതിസന്ധിയിൽനിന്ന് ഇനിയും കരകയറിയിട്ടില്ലാത്ത സംസ്ഥാനത്തിന്റെ സാന്പത്തികനിലയെ ഇതു തകർക്കും. ഇത്തരമൊരു സാഹചര്യത്തിലാണ് ഉപതെരഞ്ഞെടുപ്പുകളുടെയും ആനുകൂല്യങ്ങളുടെയും ചെലവ് ഇവരിൽനിന്ന് ഈടാക്കാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകളോടും തെരഞ്ഞെടുപ്പു കമ്മീഷനോടും നിർദേശിക്കണമെന്ന് ആവശ്യപ്പെടുന്നതെന്നു ഹർജിയിൽ പറയുന്നു.
ഇരട്ടപ്പദവി വഹിക്കുന്നതു തടഞ്ഞ് 1950ൽ നിയമം നിർമിക്കുന്പോൾ ഇത്തരത്തിൽ അനാവശ്യ ഉപതെരഞ്ഞെടുപ്പുകൾ വേണ്ടിവരുമെന്നു നിയമനിർമാതാക്കൾ കരുതിയിട്ടുണ്ടാവില്ല. ഇരട്ടപ്പദവി വഹിക്കുന്നത് തടഞ്ഞുള്ള നിയമത്തിൽ അനാവശ്യ ഉപതെരഞ്ഞെടുപ്പുകളുടെ ചെലവ് സ്ഥാനാർഥികൾ വഹിക്കേണ്ടതില്ലെന്നു പറയുന്ന ഭാഗം സ്വേച്ഛാപരവും നിയമവിരുദ്ധവുമാണെന്നു പ്രഖ്യാപിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.