കൊച്ചി: ഫോർട്ടുകൊച്ചി പൈതൃകമേഖലയിൽ അനിയന്ത്രിതമായി നടക്കുന്ന സിനിമാ ഷൂട്ടിംഗ് ജനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാക്കുന്നെന്ന ഹർജിയിൽ ഷൂട്ടിംഗ് പോലീസ് നിയന്ത്രിക്കണമെന്ന ഡിവിഷൻ ബെഞ്ചിന്റെ മുൻ ഉത്തരവ് പാലിക്കാൻ നടപടിയെടുക്കണമെന്നു ഹൈക്കോടതി നിർദേശിച്ചു. ഫോർട്ടുകൊച്ചി ടൗണ്‍ റസിഡന്റ്സ് അസോസിയേഷൻ നൽകിയ ഹർജിയിൽ ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഈ നിർദേശം നൽകിയത്.
2017 ജനുവരിയിൽ ഫോർട്ടുകൊച്ചി ബർഗർ സ്ട്രീറ്റ് റസിഡന്റ്സ് അസോസിയേഷൻ നൽകിയ ഹർജിയിൽ കളക്ടർ നൽകിയ കത്തിലെ വ്യവസ്ഥകൾ പ്രകാരം പോലീസ് ഷൂട്ടിംഗ് നിയന്ത്രിക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇപ്പോഴത്തെ ഹർജി പത്തു ദിവസത്തിനുശേഷം പരിഗണിക്കാൻ മാറ്റിയ ഡിവിഷൻ ബെഞ്ച് പഴയ ഉത്തരവ് കർശനമായി പാലിക്കണമെന്നാണു നിർദേശിച്ചിട്ടുള്ളത്. ജില്ലാ ഭരണകൂടത്തിനു പുറമേ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, മാക്ട എന്നീ സംഘടനകളെയും ഹർജിയിൽ എതിർകക്ഷികളാക്കിയിട്ടുണ്ട്.
2017 ജനുവരിയിൽ ഫോർട്ടുകൊച്ചി ബർഗർ സ്ട്രീറ്റ് റസിഡന്റ്സ് അസോസിയേഷൻ നൽകിയ ഹർജിയിൽ കളക്ടർ നൽകിയ കത്തിലെ വ്യവസ്ഥകൾ പ്രകാരം പോലീസ് ഷൂട്ടിംഗ് നിയന്ത്രിക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇപ്പോഴത്തെ ഹർജി പത്തു ദിവസത്തിനുശേഷം പരിഗണിക്കാൻ മാറ്റിയ ഡിവിഷൻ ബെഞ്ച് പഴയ ഉത്തരവ് കർശനമായി പാലിക്കണമെന്നാണു നിർദേശിച്ചിട്ടുള്ളത്. ജില്ലാ ഭരണകൂടത്തിനു പുറമേ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, മാക്ട എന്നീ സംഘടനകളെയും ഹർജിയിൽ എതിർകക്ഷികളാക്കിയിട്ടുണ്ട്.