വൈപ്പിൻ: ഉയർന്ന പലിശ വാഗ്ദാനം ചെയ്തു നാട്ടുകാരിൽനിന്നു 25 ലക്ഷത്തോളം രൂപ നിക്ഷേപം സ്വീകരിച്ചശേഷം തുക തിരികെ നൽകിയില്ലെന്ന കേസിൽ സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറെ ഞാറയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തു. ഒന്നാം പ്രതിയായ നായരന്പലം ദി ട്രേഡിംഗ് ആന്‍ഡ് ചിട്ടി ഫണ്ട്സ് എന്ന സ്ഥാപനത്തിന്റെ എംഡി നായരന്പലം കാട്ടിപ്പറന്പിൽ പ്രഭാകരന്റെ മകൻ ജോഷി (57) യാണ് അറസ്റ്റിലായത്.
പണം തിരികെ നൽകാതെ വന്നപ്പോൾ പതിനഞ്ചോളം നിക്ഷേപകർ നൽകിയ പരാതിയിൽ നായരന്പലത്തുനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 13.5 ശതമാനം പലിശ വാഗ്ദാനം ചെയ്താണ് കന്പനി നിക്ഷേപകരെ ആകർഷിച്ചത്. നിക്ഷേപിച്ചവർ ഭൂരിഭാഗവും ഗവ. സർവീസിൽനിന്നു വിരമിച്ചവരാണ്. ബാങ്കിലെ കുറഞ്ഞ പലിശ നിരക്കിലുള്ള നിക്ഷേപം പിൻവലിച്ച് ഇവിടെ നിക്ഷേപിച്ചവരുമുണ്ട്.
ഇതുവരെ ലഭിച്ച പരാതി അനുസരിച്ചാണ് 25 ലക്ഷം രൂപയുടെ തട്ടിപ്പെന്നു പോലീസ് പറയുന്നത്. തട്ടിപ്പ് സംബന്ധിച്ച രേഖകൾ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പരാതിക്കാരുടെ എണ്ണവും തുകയുടെ വലിപ്പവും ഇനിയും വർധിക്കുമെന്നാണ് സൂചന. എംഡിയെക്കൂടാതെ കന്പനിയുടെ ബാക്കി നാല് ഡയറക്ടർമാരും വഞ്ചനാക്കേസിൽ പ്രതികളാണെന്നു പോലീസ് പറഞ്ഞു. ഇവരെല്ലാം ഒളിവിലാണ്. 89 വർഷമായി പ്രവർത്തിച്ചുവന്നിരുന്ന ഈ സ്ഥാപനം സ്വർണപ്പണയം, കുറി, ചിട്ടി, തുടങ്ങിയ മറ്റ് സാന്പത്തിക ഇടപാടുകളും നടത്തുന്നുണ്ട്.
നിക്ഷേപങ്ങൾക്ക് പ്രോമിസറി നോട്ടും നൽകിയിട്ടുണ്ട്. നോട്ട് നിരോധനവും പ്രളയവുമാണ് കന്പനിയെ പ്രതിസന്ധിയിലാക്കിയതെന്നാണ് അറസ്റ്റിലായ എംഡി പോലീസിനോട് പറഞ്ഞത്. ഞാറയ്ക്കൽ സിഐ സജിൻ ശശി, എസ്ഐമാരായ സംഗീത് ജോബ്, ജോണ്സണ്, എഎസ്ഐ ഹരി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വഞ്ചനാകുറ്റം ചുമത്തി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പണം തിരികെ നൽകാതെ വന്നപ്പോൾ പതിനഞ്ചോളം നിക്ഷേപകർ നൽകിയ പരാതിയിൽ നായരന്പലത്തുനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 13.5 ശതമാനം പലിശ വാഗ്ദാനം ചെയ്താണ് കന്പനി നിക്ഷേപകരെ ആകർഷിച്ചത്. നിക്ഷേപിച്ചവർ ഭൂരിഭാഗവും ഗവ. സർവീസിൽനിന്നു വിരമിച്ചവരാണ്. ബാങ്കിലെ കുറഞ്ഞ പലിശ നിരക്കിലുള്ള നിക്ഷേപം പിൻവലിച്ച് ഇവിടെ നിക്ഷേപിച്ചവരുമുണ്ട്.
ഇതുവരെ ലഭിച്ച പരാതി അനുസരിച്ചാണ് 25 ലക്ഷം രൂപയുടെ തട്ടിപ്പെന്നു പോലീസ് പറയുന്നത്. തട്ടിപ്പ് സംബന്ധിച്ച രേഖകൾ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പരാതിക്കാരുടെ എണ്ണവും തുകയുടെ വലിപ്പവും ഇനിയും വർധിക്കുമെന്നാണ് സൂചന. എംഡിയെക്കൂടാതെ കന്പനിയുടെ ബാക്കി നാല് ഡയറക്ടർമാരും വഞ്ചനാക്കേസിൽ പ്രതികളാണെന്നു പോലീസ് പറഞ്ഞു. ഇവരെല്ലാം ഒളിവിലാണ്. 89 വർഷമായി പ്രവർത്തിച്ചുവന്നിരുന്ന ഈ സ്ഥാപനം സ്വർണപ്പണയം, കുറി, ചിട്ടി, തുടങ്ങിയ മറ്റ് സാന്പത്തിക ഇടപാടുകളും നടത്തുന്നുണ്ട്.
നിക്ഷേപങ്ങൾക്ക് പ്രോമിസറി നോട്ടും നൽകിയിട്ടുണ്ട്. നോട്ട് നിരോധനവും പ്രളയവുമാണ് കന്പനിയെ പ്രതിസന്ധിയിലാക്കിയതെന്നാണ് അറസ്റ്റിലായ എംഡി പോലീസിനോട് പറഞ്ഞത്. ഞാറയ്ക്കൽ സിഐ സജിൻ ശശി, എസ്ഐമാരായ സംഗീത് ജോബ്, ജോണ്സണ്, എഎസ്ഐ ഹരി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വഞ്ചനാകുറ്റം ചുമത്തി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.