കൽപ്പറ്റ: ദേശീയപാത 766ൽ പഴയവൈത്തിരിക്കു സമീപം ടിപ്പറുമായി കൂട്ടിയിടിച്ച കാറിലെ യാത്രക്കാരായ മൂന്നു യുവാക്കൾ മരിച്ചു. ഒരാൾക്കു പരിക്കേറ്റു. മലപ്പുറം തിരുർ താനാളൂർ പാണ്ടിയാട്ട് ഉരുളിയത്ത് ഇബ്രാഹിമിന്റെ മകൻ കഹാർ(28), താനാളൂർ ചുങ്കം കോട്ടുമ്മൽ മുഹമ്മദിന്റെ മകൻ സാബിർ(29), തിരൂർ പൊൻമുണ്ടം സ്റ്റേജുപടി സ്വദേശി പന്നിക്കോര ഹംസ ഹാജിയുടെ മകൻ സുഫിയാൻ (24) എന്നിവരാണു മരിച്ചത്. പരിക്കേറ്റ പൊൻമുണ്ടം സ്റ്റേജുപടി പാറമ്മൽ കുടുക്കിയേങ്ങൽ സെയ്തലവി ഹാജിയുടെ മകൻ ഷമീമുദ്ദീനെ(26) കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ 7.45നാണ് അപകടം. താനാളൂരിലേക്കു പോകുകയായിരുന്ന കാറും എതിർദിശയിലായിരുന്ന ടിപ്പറുമാണ് കൂട്ടിയിടിച്ചത്. കച്ചവടാവശ്യത്തിനു ബംഗളൂരുവിൽ പോയി മടങ്ങുകയായിരുന്നു കാർ യാത്രക്കാരായ സുഹൃത്തുക്കൾ. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻ ഭാഗം നിശേഷം തകർന്നു. കാർ വെട്ടിപ്പൊളിച്ചാണു പരിക്കേറ്റ യുവാക്കളെ പുറത്തെടുത്തത്. നാട്ടുകാരാണ് രക്ഷാപ്രവർത്തനത്തിനു ആദ്യമിറങ്ങിയത്. പിന്നാലെ പോലീസ്, ഫയർ ആൻഡ് റസ്ക്യൂ സേനാംഗങ്ങളും എത്തി. വൈത്തിരി താലൂക്ക് ഗവ.ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മൂന്നു പേർ മരിച്ചു. കാലിനു പരിക്കേറ്റ ഷമീമുദീനെ പിന്നീട് കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
വൈത്തിരി പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹങ്ങൾ വൈത്തിരി ഗവ. ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം വൈകിട്ടോടെ ബന്ധുക്കൾക്കു വിട്ടുകൊടുത്തു. മർജാനാണ് കഹാറിന്റെ മാതാവ്. ഭാര്യ: റാഷിദ. മകൾ: നിഫു. സഹോദരങ്ങൾ: അഫ്വവ, നാസിഹ്. സുഹറയാണ് സുഫിയാന്റ മാതാവ്. സഹോദരങ്ങൾ: മുഹമ്മദ് ഷരീഫ്, സാഹിദ്, റഹിയാനത്ത്, ഫർസാന. സൈനബയാണ് സാബിറിന്റെ മാതാവ്. ഭാര്യ: നുസൈബ. മകൻ: ഷാസിൽ. സഹോദരങ്ങൾ: സാദിഖ്, സ്വാലിഹ്, സാജിദ്.
ഇന്നലെ രാവിലെ 7.45നാണ് അപകടം. താനാളൂരിലേക്കു പോകുകയായിരുന്ന കാറും എതിർദിശയിലായിരുന്ന ടിപ്പറുമാണ് കൂട്ടിയിടിച്ചത്. കച്ചവടാവശ്യത്തിനു ബംഗളൂരുവിൽ പോയി മടങ്ങുകയായിരുന്നു കാർ യാത്രക്കാരായ സുഹൃത്തുക്കൾ. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻ ഭാഗം നിശേഷം തകർന്നു. കാർ വെട്ടിപ്പൊളിച്ചാണു പരിക്കേറ്റ യുവാക്കളെ പുറത്തെടുത്തത്. നാട്ടുകാരാണ് രക്ഷാപ്രവർത്തനത്തിനു ആദ്യമിറങ്ങിയത്. പിന്നാലെ പോലീസ്, ഫയർ ആൻഡ് റസ്ക്യൂ സേനാംഗങ്ങളും എത്തി. വൈത്തിരി താലൂക്ക് ഗവ.ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മൂന്നു പേർ മരിച്ചു. കാലിനു പരിക്കേറ്റ ഷമീമുദീനെ പിന്നീട് കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
വൈത്തിരി പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹങ്ങൾ വൈത്തിരി ഗവ. ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം വൈകിട്ടോടെ ബന്ധുക്കൾക്കു വിട്ടുകൊടുത്തു. മർജാനാണ് കഹാറിന്റെ മാതാവ്. ഭാര്യ: റാഷിദ. മകൾ: നിഫു. സഹോദരങ്ങൾ: അഫ്വവ, നാസിഹ്. സുഹറയാണ് സുഫിയാന്റ മാതാവ്. സഹോദരങ്ങൾ: മുഹമ്മദ് ഷരീഫ്, സാഹിദ്, റഹിയാനത്ത്, ഫർസാന. സൈനബയാണ് സാബിറിന്റെ മാതാവ്. ഭാര്യ: നുസൈബ. മകൻ: ഷാസിൽ. സഹോദരങ്ങൾ: സാദിഖ്, സ്വാലിഹ്, സാജിദ്.