കട്ടപ്പന: കട്ടപ്പനക്കു സമീപം വെള്ളയാംകുടിയിൽ സ്വകാര്യ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു രണ്ടുപേർ മരിച്ചു.
അഞ്ചുപേർക്കു പരിക്കേറ്റു. നിർമലാസിറ്റി മുളകരമേട് സ്വദേശികളായ തോട്ടിൻകരയിൽ പുത്തൻവീട് രാജൻ(62), മണിയംകുളത്ത് മണിയുടെ ഭാര്യ ശാന്തമ്മ (ഏലമ്മ-52) എന്നിവരാണ് മരിച്ചത്. ഓട്ടോറിക്ഷാ യാത്രക്കാരായ മുളകരമേട് സ്വദേശികളായ ചീരംകുന്നേൽ രാജീവ് ചാക്കോ(24), നടയ്ക്കൽ സവിത സണ്ണി(50), കണ്ണംകുളത്ത് സാംജു(32), ഓട്ടോറിക്ഷ ഡ്രൈവർ ഇല്ലത്തുമാരിയിൽ അനന്ദു സന്തോഷ്(21), ബസ് യാത്രിക ശാന്തിഗ്രാം കറുകയിൽ രാജമ്മ(42) എന്നിവർക്കാണു പരിക്കേറ്റത്.
ഇന്നലെ രാവിലെ 7.30-ഓടെ വെള്ളയാംകുടിക്കുസമീപം മണിമല ജംഗ്ഷനിലാണ് അപകടം. കട്ടപ്പനയിൽനിന്നു തൊടുപുഴയ്ക്കു പോകുകയായിരുന്നു ബസ്. നിർമലാസിറ്റി- കട്ടപ്പന റൂട്ടിൽ സമാന്തര സർവീസ് നടത്തുന്ന ഓട്ടോറിക്ഷയാണ് അപകടത്തിൽപെട്ടത്. മുന്നിൽ പോയ മറ്റൊരു ഓട്ടോറിക്ഷ പെട്ടെന്നു നിർത്തിയപ്പോൾ അതിനെ മറികടക്കുന്നതിനിടെ സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. രാജൻ സംഭവസ്ഥലത്തും ശാന്തമ്മ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയും മരിച്ചു. നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.
അഞ്ചുപേർക്കു പരിക്കേറ്റു. നിർമലാസിറ്റി മുളകരമേട് സ്വദേശികളായ തോട്ടിൻകരയിൽ പുത്തൻവീട് രാജൻ(62), മണിയംകുളത്ത് മണിയുടെ ഭാര്യ ശാന്തമ്മ (ഏലമ്മ-52) എന്നിവരാണ് മരിച്ചത്. ഓട്ടോറിക്ഷാ യാത്രക്കാരായ മുളകരമേട് സ്വദേശികളായ ചീരംകുന്നേൽ രാജീവ് ചാക്കോ(24), നടയ്ക്കൽ സവിത സണ്ണി(50), കണ്ണംകുളത്ത് സാംജു(32), ഓട്ടോറിക്ഷ ഡ്രൈവർ ഇല്ലത്തുമാരിയിൽ അനന്ദു സന്തോഷ്(21), ബസ് യാത്രിക ശാന്തിഗ്രാം കറുകയിൽ രാജമ്മ(42) എന്നിവർക്കാണു പരിക്കേറ്റത്.
ഇന്നലെ രാവിലെ 7.30-ഓടെ വെള്ളയാംകുടിക്കുസമീപം മണിമല ജംഗ്ഷനിലാണ് അപകടം. കട്ടപ്പനയിൽനിന്നു തൊടുപുഴയ്ക്കു പോകുകയായിരുന്നു ബസ്. നിർമലാസിറ്റി- കട്ടപ്പന റൂട്ടിൽ സമാന്തര സർവീസ് നടത്തുന്ന ഓട്ടോറിക്ഷയാണ് അപകടത്തിൽപെട്ടത്. മുന്നിൽ പോയ മറ്റൊരു ഓട്ടോറിക്ഷ പെട്ടെന്നു നിർത്തിയപ്പോൾ അതിനെ മറികടക്കുന്നതിനിടെ സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. രാജൻ സംഭവസ്ഥലത്തും ശാന്തമ്മ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയും മരിച്ചു. നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.