കൃപാവസന്തം / ഫാ. ജോയി ചെഞ്ചേരിൽ എംസിബിഎസ്
ഉഷസിനെ ഞാൻ വിളിച്ചുണർത്തും. കർത്താവേ ജനതകളുടെയിടയിൽ ഞാൻ അങ്ങേയ്ക്കു സ്തോത്രങ്ങൾ ആലപിക്കും (സങ്കീ 108:2). പ്രാർഥന ജീവവായുവാണ്. അതു ദൈവവുമായുള്ള സല്ലാപമാണ് (സത്+ലാപം= ഹൃദ്യസംഭാഷണം). ഉരുകി കീഴ്പോട്ട് ഒഴുകുന്പോഴും ജ്വലിച്ചു മേൽപ്പോട്ട് ഉയരുന്നതാണ് പ്രാർഥന.
സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന് വിളിച്ചപേക്ഷിക്കാനാണ് ക്രിസ്തു പഠിപ്പിച്ചത്. ആ വിളിയുടെ വ്യംഗ്യം നമ്മൾ എല്ലാവരും അവിടുത്തെ മക്കളാണെന്നും അതിനാൽ സഹോദരങ്ങളാണെന്നുമാണ്. ഈ അവബോധത്തോടെയാണോ നമ്മുടെ പ്രാർഥനകൾ? ഗത്സമനിൽ അവൻ രക്തംവിയർത്തു എന്നുപറയുന്നതു ഹൃദയം നിവേദിച്ചുള്ള പ്രാർഥനയുടെ മാതൃകയാണ്. മുറിയിൽ കയറി കതകടച്ചു സ്വകാര്യമായി പ്രാർഥിക്കുക എന്നതാണ് മറ്റൊരു നിർദേശം. ഏകാന്തതയുടെ ആഴങ്ങളിൽ മാത്രമേ ദൈവമനുഷ്യബന്ധത്തിന്റെ മധുരിമ നുകരനാകൂ.
ആരാധനയ്ക്കണയുംമുന്പ് നിന്റെ സോദരനു നിന്നോടെന്തെങ്കിലും വിദ്വേഷമുണ്ടെന്നു തോന്നിയാൽ ബലിവസ്തു അവിടെവച്ച് ആദ്യം രമ്യപ്പെടണമത്രെ. അതെ അനുരഞ്ജിതമായൊരു മനസ് പ്രാർഥനയുടെ അവശ്യഘടകമാണ്. ശത്രുതയും വിദ്വേഷവും എന്നും അതിന്റെ പ്രതികൂലഘടകങ്ങളും. സന്ധ്യയിലും പ്രഭാതത്തിലും മധ്യാഹ്നത്തിലും രാവിലും പകലിലും ഞാൻ പ്രാർഥിക്കുമെന്നാണ് സങ്കീർത്തകന്റെ മനസ്. പുലരിയും പുഷ്പങ്ങളും പ്രകൃതിയും പ്രപഞ്ചവും പ്രാർഥനയിലാണ്, പ്രാർഥനാ വിഷയങ്ങളുമാണ്.
വ്യഗ്രചിത്തത്തേക്കാൾ പാദത്തിനരികിലെ വെറുതെ ഇരിപ്പാണത്രെ പ്രാർഥന. അതാണ് ഉത്തമഭാഗം എന്നും ക്രിസ്തു വാഴ്ത്തുന്നുണ്ട്. ശാന്തിയോടും സമാധാനത്തോടുംകൂടെ ആരുടെയൊക്കെയോ അടുത്തിരിക്കുന്നതും പ്രാർഥനതന്നെ. അവൻ പറയുന്നതു ചെയ്യുക എന്നായിരുന്നു കന്യാമറിയത്തിന്റെ പ്രാർഥന. പ്രാർഥന വാക്കുകളുടെ ആധിക്യമല്ല എന്നർഥം. ചോദിക്കുംമുന്പ് ആവശ്യങ്ങളറിയുന്ന പിതാവുണ്ടെന്ന പ്രത്യാശയോടെ പ്രാർഥിക്കണം. കാര്യസാധ്യത്തിനു വേണ്ടിയുള്ള കണക്കുനിരത്തലല്ല പ്രാർഥന എന്നർഥം.
ദരിദ്രനെ ചവിട്ടിയരക്കുന്ന, മാളികകൾ പടുത്തുയർത്തുന്ന, അതിക്രമങ്ങളിൽ മുഴുകിയിരിക്കുന്ന, നീതിമാന്മാരെ പീഡിപ്പിക്കുന്ന, കോഴവാങ്ങുന്ന, തിന്മയെ പ്രീണിപ്പിക്കുന്ന, അന്ധകാരത്തെ സ്നേഹിക്കുന്ന, ന്യായത്തെ കീഴ്മേൽ മറിക്കുന്ന, നിങ്ങളുടെ ദഹനബലികളും പ്രാർഥനകളും ഗാനങ്ങളും വീണാനാദവും എനിക്കു കേൾക്കണ്ട എന്നാണ് ദൈവം ആമോസ് പ്രവാചകനിലൂടെ അരുളിച്ചെയ്തത്. ജലംപോലെ ഒഴുകുന്ന നീതിയും വറ്റാത്ത നീരുറവുപോലുള്ള ധർമാദികളും പ്രാർഥനയുടെ ഫലങ്ങളാണ്.
“പ്രണയമില്ലെങ്കിൽ ആരാധനയെല്ലാം ബാധ്യതയാകും. നൃത്തമെല്ലാം വെറും പ്രവൃത്തിയാകും. സംഗീതമെല്ലാം ശബ്ദങ്ങൾ മാത്രമാകും.’’ (റൂമി).
ഉഷസിനെ ഞാൻ വിളിച്ചുണർത്തും. കർത്താവേ ജനതകളുടെയിടയിൽ ഞാൻ അങ്ങേയ്ക്കു സ്തോത്രങ്ങൾ ആലപിക്കും (സങ്കീ 108:2). പ്രാർഥന ജീവവായുവാണ്. അതു ദൈവവുമായുള്ള സല്ലാപമാണ് (സത്+ലാപം= ഹൃദ്യസംഭാഷണം). ഉരുകി കീഴ്പോട്ട് ഒഴുകുന്പോഴും ജ്വലിച്ചു മേൽപ്പോട്ട് ഉയരുന്നതാണ് പ്രാർഥന.
സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന് വിളിച്ചപേക്ഷിക്കാനാണ് ക്രിസ്തു പഠിപ്പിച്ചത്. ആ വിളിയുടെ വ്യംഗ്യം നമ്മൾ എല്ലാവരും അവിടുത്തെ മക്കളാണെന്നും അതിനാൽ സഹോദരങ്ങളാണെന്നുമാണ്. ഈ അവബോധത്തോടെയാണോ നമ്മുടെ പ്രാർഥനകൾ? ഗത്സമനിൽ അവൻ രക്തംവിയർത്തു എന്നുപറയുന്നതു ഹൃദയം നിവേദിച്ചുള്ള പ്രാർഥനയുടെ മാതൃകയാണ്. മുറിയിൽ കയറി കതകടച്ചു സ്വകാര്യമായി പ്രാർഥിക്കുക എന്നതാണ് മറ്റൊരു നിർദേശം. ഏകാന്തതയുടെ ആഴങ്ങളിൽ മാത്രമേ ദൈവമനുഷ്യബന്ധത്തിന്റെ മധുരിമ നുകരനാകൂ.
ആരാധനയ്ക്കണയുംമുന്പ് നിന്റെ സോദരനു നിന്നോടെന്തെങ്കിലും വിദ്വേഷമുണ്ടെന്നു തോന്നിയാൽ ബലിവസ്തു അവിടെവച്ച് ആദ്യം രമ്യപ്പെടണമത്രെ. അതെ അനുരഞ്ജിതമായൊരു മനസ് പ്രാർഥനയുടെ അവശ്യഘടകമാണ്. ശത്രുതയും വിദ്വേഷവും എന്നും അതിന്റെ പ്രതികൂലഘടകങ്ങളും. സന്ധ്യയിലും പ്രഭാതത്തിലും മധ്യാഹ്നത്തിലും രാവിലും പകലിലും ഞാൻ പ്രാർഥിക്കുമെന്നാണ് സങ്കീർത്തകന്റെ മനസ്. പുലരിയും പുഷ്പങ്ങളും പ്രകൃതിയും പ്രപഞ്ചവും പ്രാർഥനയിലാണ്, പ്രാർഥനാ വിഷയങ്ങളുമാണ്.
വ്യഗ്രചിത്തത്തേക്കാൾ പാദത്തിനരികിലെ വെറുതെ ഇരിപ്പാണത്രെ പ്രാർഥന. അതാണ് ഉത്തമഭാഗം എന്നും ക്രിസ്തു വാഴ്ത്തുന്നുണ്ട്. ശാന്തിയോടും സമാധാനത്തോടുംകൂടെ ആരുടെയൊക്കെയോ അടുത്തിരിക്കുന്നതും പ്രാർഥനതന്നെ. അവൻ പറയുന്നതു ചെയ്യുക എന്നായിരുന്നു കന്യാമറിയത്തിന്റെ പ്രാർഥന. പ്രാർഥന വാക്കുകളുടെ ആധിക്യമല്ല എന്നർഥം. ചോദിക്കുംമുന്പ് ആവശ്യങ്ങളറിയുന്ന പിതാവുണ്ടെന്ന പ്രത്യാശയോടെ പ്രാർഥിക്കണം. കാര്യസാധ്യത്തിനു വേണ്ടിയുള്ള കണക്കുനിരത്തലല്ല പ്രാർഥന എന്നർഥം.
ദരിദ്രനെ ചവിട്ടിയരക്കുന്ന, മാളികകൾ പടുത്തുയർത്തുന്ന, അതിക്രമങ്ങളിൽ മുഴുകിയിരിക്കുന്ന, നീതിമാന്മാരെ പീഡിപ്പിക്കുന്ന, കോഴവാങ്ങുന്ന, തിന്മയെ പ്രീണിപ്പിക്കുന്ന, അന്ധകാരത്തെ സ്നേഹിക്കുന്ന, ന്യായത്തെ കീഴ്മേൽ മറിക്കുന്ന, നിങ്ങളുടെ ദഹനബലികളും പ്രാർഥനകളും ഗാനങ്ങളും വീണാനാദവും എനിക്കു കേൾക്കണ്ട എന്നാണ് ദൈവം ആമോസ് പ്രവാചകനിലൂടെ അരുളിച്ചെയ്തത്. ജലംപോലെ ഒഴുകുന്ന നീതിയും വറ്റാത്ത നീരുറവുപോലുള്ള ധർമാദികളും പ്രാർഥനയുടെ ഫലങ്ങളാണ്.
“പ്രണയമില്ലെങ്കിൽ ആരാധനയെല്ലാം ബാധ്യതയാകും. നൃത്തമെല്ലാം വെറും പ്രവൃത്തിയാകും. സംഗീതമെല്ലാം ശബ്ദങ്ങൾ മാത്രമാകും.’’ (റൂമി).