തിരുവനന്തപുരം: പോലീസ് ആസ്ഥാനത്തും ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു മുകളിലുമായി കഴിഞ്ഞ രാത്രിയിൽ ഡ്രോണുകൾ കണ്ടെത്തിയ പശ്ചാത്തലത്തിൽ പോലീസ് നടത്തിയ റെയ്ഡിൽ 15 അനധികൃത ഡ്രോണുകൾ (ചെറുവിമാനങ്ങൾ) കണ്ടെത്തി. ഇവ തീവ്രവാദ പ്രവർത്തനങ്ങൾക്കോ മറ്റു സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾക്കോ ആയി വിനിയോഗിക്കുന്നുണ്ടോയെന്നു പരിശോധന തുടങ്ങി.
വ്യോമസേനയുടെയും വിഎസ്എസ്സിയുടെയും പോലീസിന്റെയും സംയുക്ത നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണു സാങ്കേതിക പരിശോധന നടത്തുക. ഇന്നലെ നടത്തിയ പരിശോധനയിൽ 24 ഡ്രോണുകളാണ് കണ്ടെത്തിയത്. ഇതിൽ ഒൻപതെണ്ണത്തിനു യുണീക് ഐഡന്റിഫിക്കേഷൻ നന്പരും ലൈസൻസ് അടക്കമുള്ള രേഖകളുമുണ്ടെന്നു കണ്ടെത്തി. ഇവയും ദുർവിനിയോഗം നടത്തിയിട്ടുണ്ടോയെന്നു പരിശോധിക്കും.
ലൈസൻസോ മറ്റു രേഖകളോ ഇല്ലാത്ത ചെറിയ ഡ്രോണുകൾ അടക്കമുള്ള 15 എണ്ണത്തെ ക്കുറിച്ചും വിശദമായ പരിശോധന നടത്തും. കൂടുതൽ ഡ്രോണുകൾ ഉണ്ടോയെന്ന പരിശോധന തുടരും. ഓണ്‍ലൈൻ വഴി വാങ്ങിയത് അടക്കമുള്ള ഡ്രോണുകളാണിത്. ചൈനയിൽ നിർമിച്ചത് അടക്കമുള്ള ഹൈ ക്വാളിറ്റി ഡ്രോണുകളുമുണ്ട്. ഡ്രോണുകൾ വിട്ടാൽ ഇവരുടെ കൈവശമുള്ള ലാപ്ടോപ്പിൽ നാലും അഞ്ചും കിലോമീറ്റർ ദൂരപരിധിയിലുള്ള വിവരങ്ങളും ദൃശ്യങ്ങളും ലഭിക്കും.
അതിനിടെ, നേരത്തെ കോവളത്തും തീരപ്രദേശത്തും കഴിഞ്ഞ ദിവസം കണ്ട ഡ്രോണ്‍ തീരദേശ റെയിൽപാതയ്ക്കായി സർവേക്കായി ഉപയോഗിച്ച മുംബൈയിലെ കന്പനിയുടേതാണെന്നാണു പോലീസ് നിഗമനം. പോലീസ് അനുമതിയില്ലാതെ ഡ്രോണ്‍ ഉപയോഗിച്ച കന്പനി പ്രതിനിധികൾക്കെതിരേ കേസെടുത്തതായി സിറ്റി പോലീസ് കമ്മീഷണർ കോറി സഞ്ജയ്കുമാർ ഗരുഡ് പറഞ്ഞു.
ഈ കന്പനിയുടെ പ്രതിനിധികളെ ഇന്നലെ വിളിച്ചുവരുത്തി പോലീസ് വിവരങ്ങൾ ആരാഞ്ഞിരുന്നു. കന്പനിയുടെ ഡ്രോണ്‍ ഉപയോഗത്തിനിടെ നിയന്ത്രണം നഷ്ടപ്പെട്ടതായാണു പോലീസിനെ അറിയിച്ചത്.
വിവാഹാവശ്യത്തിന് ഡ്രോണ്‍ ഉപയോഗിക്കുന്നവരിൽ നിന്ന് ഉൾപ്പടെയുള്ളവ പിടിച്ചെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത ഡ്രോണുകൾ സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ പരിശോധിക്കും.
നഗരത്തിന്റെ വിവിധയിടങ്ങളിൽ കണ്ടുവെന്ന് പറയപ്പെടുന്ന ഡ്രോണുകൾ ഇപ്പോൾ പിടിച്ചെടുത്ത ഡ്രോണുകളിൽ ഉൾപ്പെടുന്നുണ്ടോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. തിരിച്ചറിയൽ രേഖകളും മറ്റ് അവശ്യം വേണ്ട രേഖകളുമില്ലാതെ ഡ്രോണുകൾ ഉപയോഗിച്ചവർക്കെതിരേ കേസെടുക്കാനും പോലീസ് ആലോചിക്കുന്നുണ്ട്.
രേഖകൾ ഉള്ള ഡ്രോണുകളും അനുമതിയില്ലാതെ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ ഉടമകൾക്കെതിരേ നടപടിക്കും പോലീസ് ആലോചിക്കുന്നുണ്ട്.
ഡ്രോണ്‍: ഓപ്പറേഷൻ ഉഡാൻ തുടങ്ങി
തിരുവനന്തപുരം: സംസ്ഥാന പോലീസ് ആസ്ഥാനത്തിനും അതീവ സുരക്ഷാ മേഖലയായ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനും മുകളിൽ ഡ്രോണ്‍ കണ്ട സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഉന്നതതല അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു. വ്യോമസേന, ഐഎസ്ആർഒ, പോലീസ് എന്നിവയുടെ നേതൃത്വത്തിൽ ഓപ്പറേഷൻ ഉഡാൻ എന്ന പേരിലുള്ള അന്വേഷണം ആരംഭിച്ചു. സംഭവത്തെക്കുറിച്ച് പോലീസും കേന്ദ്ര- മിലിട്ടറി ഇന്റലിജൻസുകളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏതാനും ദിവസങ്ങളായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഡ്രോണുകൾ കാണപ്പെട്ടതിനു പിന്നാലെയാണ് പോലീസ് ആസ്ഥാനത്തിന് മുകളിലും ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപത്തും ഡ്രോണുകൾ കണ്ടതായി പോലീസിനു വിവരം ലഭിച്ചത്.
തിങ്കളാഴ്ച രാത്രിയോടെയാണ് പോലീസ് ആസ്ഥാനത്തിന് മുകളിലൂടെ ഡ്രോണ്‍ പറക്കുന്നത് പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്നവരുടെ ശ്രദ്ധയിൽ പെട്ടത്. വഴുതക്കാട് ഭാഗത്തേക്കായിരുന്നു നീങ്ങിയത്. മഞ്ഞലൈറ്റ് തെളിഞ്ഞിരുന്ന ഡ്രോണിനെ പോലീസ് പിന്തുടർന്നെങ്കിലും കണ്ടെത്താനായില്ല.
സമീപത്തെ കല്യാണമണ്ഡപത്തിലുള്ളവർ ഉപയോഗിച്ചതാകാമെന്ന നിഗമനത്തിൽ പോലീസ് അവിടെ അന്വേഷണം നടത്തിയെങ്കിലും അവർ ഡ്രോണ്‍ ഉപയോഗിച്ചിട്ടില്ലെന്നും തെളിഞ്ഞു.
ഇതിനിടെ കിഴക്കേക്കോട്ടയിൽ ശ്രീപത്മനാഭ സ്വാമി ക്ഷേത്ര പരിസരത്ത് ഡ്രോണ്‍ കണ്ടെന്ന വിവരം ലഭിച്ചു. പോലീസ് അവിടെയും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. അതേസമയം, ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ കാമറകളിലൊന്നിൽ ഡ്രോണിന്റെ നാല് സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യം ലഭിച്ചിട്ടുണ്ട്. എന്നാൽ, ഇത് ഡ്രോണിന്റേതല്ലെന്ന പ്രാഥമിക നിഗമനമാണ് പോലീസിനുള്ളത്. ഡ്രോണ്‍ പറന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ തന്ത്രപ്രധാന മേഖലകളിൽ പോലീസ് ജാഗ്രതാ നിർദേശവും നൽകി.
ദിവസങ്ങൾക്ക് മുൻപു കോവളത്തും വിഎസ്എസ്സിക്കും സമീപത്ത് ഡ്രോണ്‍ പറന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലുളള അന്വേഷണമാണ് റെയിൽപാത സർവേ സംഘത്തിലേക്ക് എത്തിയത്. മുംബൈ കേന്ദ്രമാക്കിയുള്ള കന്പനിയാണ് സർവേ നടത്തുന്നത്.
കന്പനി പ്രതിനിധികളിൽ നിന്ന് ലഭിച്ച വിവര പ്രകാരം കന്പനിയുടെ ഡ്രോണുകളിലൊന്ന് നിയന്ത്രണം നഷ്ടപ്പെട്ട് നേമത്ത് വച്ച് നഷ്ടപ്പെട്ടിരുന്നു. അതിന്റെ റിമോട്ട് കന്പനി അധികൃതരുടെ കൈവശമുണ്ട്. റിമോട്ട് ഇല്ലാതെ പ്രവർത്തിക്കാനാകാത്ത ഡ്രോണാണ് അത്. അതിനാൽ തലസ്ഥാനത്ത് കണ്ടത് അവരുടെ ഡ്രോണല്ലെന്നും പോലീസ് ചൂണ്ടിക്കാട്ടുന്നുണ്ട്.
നഗരത്തിൽ ഡ്രോണ്‍ ഉപയോഗിക്കണമെങ്കിൽ പാലിക്കേണ്ട മാർഗ നിർദേശങ്ങൾ സിറ്റി പോലീസ് നേരത്തെ പുറപ്പെടുവിച്ചിരുന്നു.
വ്യോമസേനയുടെയും വിഎസ്എസ്സിയുടെയും പോലീസിന്റെയും സംയുക്ത നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണു സാങ്കേതിക പരിശോധന നടത്തുക. ഇന്നലെ നടത്തിയ പരിശോധനയിൽ 24 ഡ്രോണുകളാണ് കണ്ടെത്തിയത്. ഇതിൽ ഒൻപതെണ്ണത്തിനു യുണീക് ഐഡന്റിഫിക്കേഷൻ നന്പരും ലൈസൻസ് അടക്കമുള്ള രേഖകളുമുണ്ടെന്നു കണ്ടെത്തി. ഇവയും ദുർവിനിയോഗം നടത്തിയിട്ടുണ്ടോയെന്നു പരിശോധിക്കും.
ലൈസൻസോ മറ്റു രേഖകളോ ഇല്ലാത്ത ചെറിയ ഡ്രോണുകൾ അടക്കമുള്ള 15 എണ്ണത്തെ ക്കുറിച്ചും വിശദമായ പരിശോധന നടത്തും. കൂടുതൽ ഡ്രോണുകൾ ഉണ്ടോയെന്ന പരിശോധന തുടരും. ഓണ്‍ലൈൻ വഴി വാങ്ങിയത് അടക്കമുള്ള ഡ്രോണുകളാണിത്. ചൈനയിൽ നിർമിച്ചത് അടക്കമുള്ള ഹൈ ക്വാളിറ്റി ഡ്രോണുകളുമുണ്ട്. ഡ്രോണുകൾ വിട്ടാൽ ഇവരുടെ കൈവശമുള്ള ലാപ്ടോപ്പിൽ നാലും അഞ്ചും കിലോമീറ്റർ ദൂരപരിധിയിലുള്ള വിവരങ്ങളും ദൃശ്യങ്ങളും ലഭിക്കും.
അതിനിടെ, നേരത്തെ കോവളത്തും തീരപ്രദേശത്തും കഴിഞ്ഞ ദിവസം കണ്ട ഡ്രോണ്‍ തീരദേശ റെയിൽപാതയ്ക്കായി സർവേക്കായി ഉപയോഗിച്ച മുംബൈയിലെ കന്പനിയുടേതാണെന്നാണു പോലീസ് നിഗമനം. പോലീസ് അനുമതിയില്ലാതെ ഡ്രോണ്‍ ഉപയോഗിച്ച കന്പനി പ്രതിനിധികൾക്കെതിരേ കേസെടുത്തതായി സിറ്റി പോലീസ് കമ്മീഷണർ കോറി സഞ്ജയ്കുമാർ ഗരുഡ് പറഞ്ഞു.
ഈ കന്പനിയുടെ പ്രതിനിധികളെ ഇന്നലെ വിളിച്ചുവരുത്തി പോലീസ് വിവരങ്ങൾ ആരാഞ്ഞിരുന്നു. കന്പനിയുടെ ഡ്രോണ്‍ ഉപയോഗത്തിനിടെ നിയന്ത്രണം നഷ്ടപ്പെട്ടതായാണു പോലീസിനെ അറിയിച്ചത്.
വിവാഹാവശ്യത്തിന് ഡ്രോണ്‍ ഉപയോഗിക്കുന്നവരിൽ നിന്ന് ഉൾപ്പടെയുള്ളവ പിടിച്ചെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത ഡ്രോണുകൾ സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ പരിശോധിക്കും.
നഗരത്തിന്റെ വിവിധയിടങ്ങളിൽ കണ്ടുവെന്ന് പറയപ്പെടുന്ന ഡ്രോണുകൾ ഇപ്പോൾ പിടിച്ചെടുത്ത ഡ്രോണുകളിൽ ഉൾപ്പെടുന്നുണ്ടോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. തിരിച്ചറിയൽ രേഖകളും മറ്റ് അവശ്യം വേണ്ട രേഖകളുമില്ലാതെ ഡ്രോണുകൾ ഉപയോഗിച്ചവർക്കെതിരേ കേസെടുക്കാനും പോലീസ് ആലോചിക്കുന്നുണ്ട്.
രേഖകൾ ഉള്ള ഡ്രോണുകളും അനുമതിയില്ലാതെ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ ഉടമകൾക്കെതിരേ നടപടിക്കും പോലീസ് ആലോചിക്കുന്നുണ്ട്.
ഡ്രോണ്‍: ഓപ്പറേഷൻ ഉഡാൻ തുടങ്ങി
തിരുവനന്തപുരം: സംസ്ഥാന പോലീസ് ആസ്ഥാനത്തിനും അതീവ സുരക്ഷാ മേഖലയായ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനും മുകളിൽ ഡ്രോണ്‍ കണ്ട സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഉന്നതതല അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു. വ്യോമസേന, ഐഎസ്ആർഒ, പോലീസ് എന്നിവയുടെ നേതൃത്വത്തിൽ ഓപ്പറേഷൻ ഉഡാൻ എന്ന പേരിലുള്ള അന്വേഷണം ആരംഭിച്ചു. സംഭവത്തെക്കുറിച്ച് പോലീസും കേന്ദ്ര- മിലിട്ടറി ഇന്റലിജൻസുകളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏതാനും ദിവസങ്ങളായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഡ്രോണുകൾ കാണപ്പെട്ടതിനു പിന്നാലെയാണ് പോലീസ് ആസ്ഥാനത്തിന് മുകളിലും ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപത്തും ഡ്രോണുകൾ കണ്ടതായി പോലീസിനു വിവരം ലഭിച്ചത്.
തിങ്കളാഴ്ച രാത്രിയോടെയാണ് പോലീസ് ആസ്ഥാനത്തിന് മുകളിലൂടെ ഡ്രോണ്‍ പറക്കുന്നത് പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്നവരുടെ ശ്രദ്ധയിൽ പെട്ടത്. വഴുതക്കാട് ഭാഗത്തേക്കായിരുന്നു നീങ്ങിയത്. മഞ്ഞലൈറ്റ് തെളിഞ്ഞിരുന്ന ഡ്രോണിനെ പോലീസ് പിന്തുടർന്നെങ്കിലും കണ്ടെത്താനായില്ല.
സമീപത്തെ കല്യാണമണ്ഡപത്തിലുള്ളവർ ഉപയോഗിച്ചതാകാമെന്ന നിഗമനത്തിൽ പോലീസ് അവിടെ അന്വേഷണം നടത്തിയെങ്കിലും അവർ ഡ്രോണ്‍ ഉപയോഗിച്ചിട്ടില്ലെന്നും തെളിഞ്ഞു.
ഇതിനിടെ കിഴക്കേക്കോട്ടയിൽ ശ്രീപത്മനാഭ സ്വാമി ക്ഷേത്ര പരിസരത്ത് ഡ്രോണ്‍ കണ്ടെന്ന വിവരം ലഭിച്ചു. പോലീസ് അവിടെയും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. അതേസമയം, ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ കാമറകളിലൊന്നിൽ ഡ്രോണിന്റെ നാല് സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യം ലഭിച്ചിട്ടുണ്ട്. എന്നാൽ, ഇത് ഡ്രോണിന്റേതല്ലെന്ന പ്രാഥമിക നിഗമനമാണ് പോലീസിനുള്ളത്. ഡ്രോണ്‍ പറന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ തന്ത്രപ്രധാന മേഖലകളിൽ പോലീസ് ജാഗ്രതാ നിർദേശവും നൽകി.
ദിവസങ്ങൾക്ക് മുൻപു കോവളത്തും വിഎസ്എസ്സിക്കും സമീപത്ത് ഡ്രോണ്‍ പറന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലുളള അന്വേഷണമാണ് റെയിൽപാത സർവേ സംഘത്തിലേക്ക് എത്തിയത്. മുംബൈ കേന്ദ്രമാക്കിയുള്ള കന്പനിയാണ് സർവേ നടത്തുന്നത്.
കന്പനി പ്രതിനിധികളിൽ നിന്ന് ലഭിച്ച വിവര പ്രകാരം കന്പനിയുടെ ഡ്രോണുകളിലൊന്ന് നിയന്ത്രണം നഷ്ടപ്പെട്ട് നേമത്ത് വച്ച് നഷ്ടപ്പെട്ടിരുന്നു. അതിന്റെ റിമോട്ട് കന്പനി അധികൃതരുടെ കൈവശമുണ്ട്. റിമോട്ട് ഇല്ലാതെ പ്രവർത്തിക്കാനാകാത്ത ഡ്രോണാണ് അത്. അതിനാൽ തലസ്ഥാനത്ത് കണ്ടത് അവരുടെ ഡ്രോണല്ലെന്നും പോലീസ് ചൂണ്ടിക്കാട്ടുന്നുണ്ട്.
നഗരത്തിൽ ഡ്രോണ്‍ ഉപയോഗിക്കണമെങ്കിൽ പാലിക്കേണ്ട മാർഗ നിർദേശങ്ങൾ സിറ്റി പോലീസ് നേരത്തെ പുറപ്പെടുവിച്ചിരുന്നു.