+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊച്ചുകുട്ടികളെ കാറിന്‍റെ പിൻസീറ്റിൽ ഇരുത്തണം: ബാലാവകാശ സംരക്ഷണ കമ്മീഷൻ

തിരുവനന്തപുരം: സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയിട്ടുള്ള എല്ലാ യാത്രാവാഹനങ്ങളിലും 13 വയസിൽ താഴെയുള്ള കുട്ടി
കൊച്ചുകുട്ടികളെ കാറിന്‍റെ പിൻസീറ്റിൽ ഇരുത്തണം:  ബാലാവകാശ സംരക്ഷണ കമ്മീഷൻ
തിരുവനന്തപുരം: സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയിട്ടുള്ള എല്ലാ യാത്രാവാഹനങ്ങളിലും 13 വയസിൽ താഴെയുള്ള കുട്ടികളെ പിൻസീറ്റിലിരുത്തി യാത്രചെയ്യണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ നിർദേശിച്ചു.

രണ്ടു വയസിൽ താഴെയുള്ള കുട്ടികൾക്കായി ബേബി സീറ്റ് ഘടിപ്പിക്കുന്നതിന് ആവശ്യമായ ഭേദഗതികൾ മോട്ടോർ വാഹന നിയമത്തിലും ചട്ടങ്ങളിലും വരുത്തണമെന്നും കമ്മീഷൻ മോട്ടോർ വാഹന വകുപ്പിന് നിർദേശം നൽകി. ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുന്നതിന് ഗതാഗത കമ്മീഷണറും വനിത - ശിശു വികസന വകുപ്പും നടപടി എടുക്കണമെന്നും കമ്മീഷൻ നിർദേശിച്ചു.

വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെയും കുട്ടിയുടെയും മരണവുമായി ബന്ധപ്പെട്ടു വന്ന മാധ്യമവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ എടുത്ത കേസിലാണ് നടപടി. 1989-ലെ കേന്ദ്ര മോട്ടോർ വാഹന ചട്ടം 125(1) എ പ്രകാരം ഡ്രൈവറെ കൂടാതെ ഏഴു സീറ്റുവരെയുള്ള യാത്രാവാഹനങ്ങളിലും ഡ്രൈവർക്കും മുൻ സീറ്റിലിരിക്കുന്നവർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാണ്. നിയമം പാലിക്കുന്നതിലുള്ള അലംഭാവമാണ് പല അപകടങ്ങൾക്കും കാരണമെന്നുമാണ് ഗതാഗത കമ്മീഷണർ അറിയിച്ചത്.