കൊച്ചി: സംസ്ഥാനത്തു തെരഞ്ഞെടുപ്പു പ്രചാരണത്തിനായി പൊതുസ്ഥലങ്ങളിൽ ഫ്ളെക്സ് ബോർഡുകളും കൊടിതോരണങ്ങളും ബാനറുകളും സ്ഥാപിക്കുന്ന രാഷ്ട്രീയ പാർട്ടികൾക്കെതിരേ കർശന നടപടിയെടുക്കാൻ ജില്ലാ ഇലക്ടറൽ ഓഫീസർമാർക്കു ഹൈക്കോടതി കർശന നിർദേശം നൽകി. തെരഞ്ഞെടുപ്പു പ്രചാരണത്തിനായി പരിസ്ഥിതി സൗഹൃദ വസ്തുക്കൾ ഉപയോഗിക്കണമെന്നും പരിസ്ഥിതിക്കു ദോഷകരമായ പി.വി.സി ഫ്ളെക്സ് ഉൾപ്പെടെയുള്ളവ പ്രചാരണത്തിനായി ഉപയോഗിക്കരുതെന്നും ഡിവിഷൻ ബെഞ്ച് മാർച്ച് 11 ന് ഉത്തരവിട്ടിരുന്നു.
ഈ ഉത്തരവും ജില്ലാ ഇലക്ടറൽ ഓഫീസർമാർ നടപ്പാക്കണമെന്നു കോടതി പറഞ്ഞു. അനധികൃത ബോർഡുകളും ബാനറുകളും സ്ഥാപിച്ചവർക്ക് ഇവ തിരിച്ചു നൽകുന്നതിനൊപ്പം ഫീസും പിഴയും ഈടാക്കണം. ഇതു നൽകുന്നില്ലെങ്കിൽ റിക്കവറി നടപടികൾ സ്വീകരിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കുന്നു. ഹർജി പരിഗണിക്കവേ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പ്ലാസ്റ്റിക്, പിവിസി ഫ്ളെക്സ് തുടങ്ങിയവ ഇലക്ഷൻ പ്രചാരണത്തിന് ഉപയോഗിക്കുന്നത് തടഞ്ഞ് ഉത്തരവ് ഇറക്കിയിട്ടുണ്ടെന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരിച്ചു.
പൊതുസ്ഥലങ്ങളിൽ അനധികൃത ഫ്ളെക്സ് ബോർഡ് വയ്ക്കുന്നതുൾപ്പെടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരേ ക്രിമിനൽ കേസെടുക്കണമെന്ന മുൻ ഉത്തരവ് പാലിക്കണമെന്നും സിംഗിൾബെഞ്ചിന്റെ ഇടക്കാല ഉത്തരവിലുണ്ട്. പ്രചാരണത്തിനായി നിയമവിരുദ്ധ വസ്തുക്കൾ ഉപയോഗിക്കുന്നത് തുടരുകയാണെങ്കിൽ ഉദ്യോഗസ്ഥർക്ക് നടപടിയെടുക്കാം. ഇങ്ങനെ നൽകുന്ന പരാതിയിൽ കേസെടുത്തില്ലെങ്കിൽ പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഓഫീസർക്കെതിരേ (എസ്എച്ച്ഒ) നടപടിയെടുക്കണം.
അനധികൃത ഫ്ളെക്സ് ബോർഡുകളുടെ നിരോധനം നടപ്പാക്കാൻ നോഡൽ ഓഫീസർമാരായി ചുമതലപ്പെടുത്തിയ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, നഗരകാര്യ ജോയിന്റ് ഡയറക്ടർ എന്നിവർ എന്തുകൊണ്ടാണ് ഇനിയും മൊബൈൽ നന്പറും വാട്സാപ്പ് നന്പറും ഇ മെയിൽ ഐഡിയും പ്രസിദ്ധപ്പെടുത്താത്തതെന്നു കോടതി വാക്കാൽ ചോദിച്ചു.
ഈ ഉത്തരവും ജില്ലാ ഇലക്ടറൽ ഓഫീസർമാർ നടപ്പാക്കണമെന്നു കോടതി പറഞ്ഞു. അനധികൃത ബോർഡുകളും ബാനറുകളും സ്ഥാപിച്ചവർക്ക് ഇവ തിരിച്ചു നൽകുന്നതിനൊപ്പം ഫീസും പിഴയും ഈടാക്കണം. ഇതു നൽകുന്നില്ലെങ്കിൽ റിക്കവറി നടപടികൾ സ്വീകരിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കുന്നു. ഹർജി പരിഗണിക്കവേ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പ്ലാസ്റ്റിക്, പിവിസി ഫ്ളെക്സ് തുടങ്ങിയവ ഇലക്ഷൻ പ്രചാരണത്തിന് ഉപയോഗിക്കുന്നത് തടഞ്ഞ് ഉത്തരവ് ഇറക്കിയിട്ടുണ്ടെന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരിച്ചു.
പൊതുസ്ഥലങ്ങളിൽ അനധികൃത ഫ്ളെക്സ് ബോർഡ് വയ്ക്കുന്നതുൾപ്പെടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരേ ക്രിമിനൽ കേസെടുക്കണമെന്ന മുൻ ഉത്തരവ് പാലിക്കണമെന്നും സിംഗിൾബെഞ്ചിന്റെ ഇടക്കാല ഉത്തരവിലുണ്ട്. പ്രചാരണത്തിനായി നിയമവിരുദ്ധ വസ്തുക്കൾ ഉപയോഗിക്കുന്നത് തുടരുകയാണെങ്കിൽ ഉദ്യോഗസ്ഥർക്ക് നടപടിയെടുക്കാം. ഇങ്ങനെ നൽകുന്ന പരാതിയിൽ കേസെടുത്തില്ലെങ്കിൽ പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഓഫീസർക്കെതിരേ (എസ്എച്ച്ഒ) നടപടിയെടുക്കണം.
അനധികൃത ഫ്ളെക്സ് ബോർഡുകളുടെ നിരോധനം നടപ്പാക്കാൻ നോഡൽ ഓഫീസർമാരായി ചുമതലപ്പെടുത്തിയ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, നഗരകാര്യ ജോയിന്റ് ഡയറക്ടർ എന്നിവർ എന്തുകൊണ്ടാണ് ഇനിയും മൊബൈൽ നന്പറും വാട്സാപ്പ് നന്പറും ഇ മെയിൽ ഐഡിയും പ്രസിദ്ധപ്പെടുത്താത്തതെന്നു കോടതി വാക്കാൽ ചോദിച്ചു.