മറയൂർ: കഴിഞ്ഞ വർഷം മാർച്ച് 11-ന് കാട്ടുതീയിൽപ്പെട്ട് 23 പേർ മരിക്കാനിടയായ കുരങ്ങണി മലയിൽ കഴിഞ്ഞദിവസം വീണ്ടും കാട്ടുതീ പടർന്നു. കഴിഞ്ഞ വർഷം അപകടം സംഭവിച്ചതിനാലും കാട്ടുതീ സാധ്യത കണക്കിലെടുത്തും കുരങ്ങണിയിൽ ട്രെക്കിംഗിന് ഈ വർഷം ഫെബ്രുവരിയിൽതന്നെ നിരോധനം ഏർപ്പെടുത്തി. കഴിഞ്ഞദിവസം രാവിലെ പതിനൊന്നോടെയാണ് കുരങ്ങണി മലനിരകളുടെ ഭാഗമായുള്ള കൊളുക്കൂമല, നരിപ്പാറ, ഒറ്റമരം എന്നിവിടങ്ങളിൽ കാട്ടുതീ പടർന്നത്.
പുൽമേടുകളായതിനാൽ തീ നിയന്ത്രിക്കുന്നത് പ്രയാസകരമാണ്. അതിനാൽ പാറക്കെട്ടുകളിൽ എത്തി തീ അണയുമെന്ന പ്രതീക്ഷയിലാണ് വനം വകുപ്പ്.
പുൽമേടുകളായതിനാൽ തീ നിയന്ത്രിക്കുന്നത് പ്രയാസകരമാണ്. അതിനാൽ പാറക്കെട്ടുകളിൽ എത്തി തീ അണയുമെന്ന പ്രതീക്ഷയിലാണ് വനം വകുപ്പ്.