കൊച്ചി: ശബരിമലയിലെ പോലീസ് അതിക്രമത്തിലാണ് പന്തളം സ്വദേശിയായ ശിവദാസൻ കൊല്ലപ്പെട്ടതെന്നും ക്രൈംബ്രാഞ്ചോ ഐജി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ ഉൾപ്പെട്ട സംഘമോ കേസ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു ഹർജി. ശിവദാസന്റെ മകൻ ശരത്താണു ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. ഒക്ടോബർ 16 മുതൽ 21 വരെ തുലാമാസാ പൂജയ്ക്കു നട തുറന്നപ്പോഴാണു പോലീസ് അതിക്രമം നടത്തിയതെന്നു ഹർജിയിൽ പറയുന്നു.
ലോട്ടറി ഏജന്റായ ശിവദാസൻ തന്റെ ടിവിഎസ് സ്കൂട്ടിയിലാണു ശബരിമലയ്ക്കു പോയത്. ദർശനം കഴിഞ്ഞു തിരിച്ചെത്താത്തതിനെത്തുടർന്നു പോലീസിൽ പരാതി നൽകിയെങ്കിലും കാര്യമായ നടപടിയുണ്ടായില്ല. പിന്നീടാണ് മരിച്ചനിലയിൽ കണ്ടെത്തിയെന്നു പോലീസ് അറിയിച്ചത്. പോലീസ് നടത്തിയ അക്രമങ്ങളിലാണ് തന്റെ അച്ഛൻ കൊല്ലപ്പെട്ടതെന്നു വിശ്വസിക്കുന്നെന്നും നിലവിലെ അന്വേഷണം കാര്യക്ഷമമല്ലെന്നും ഹർജിയിൽ പറയുന്നു.
ലോട്ടറി ഏജന്റായ ശിവദാസൻ തന്റെ ടിവിഎസ് സ്കൂട്ടിയിലാണു ശബരിമലയ്ക്കു പോയത്. ദർശനം കഴിഞ്ഞു തിരിച്ചെത്താത്തതിനെത്തുടർന്നു പോലീസിൽ പരാതി നൽകിയെങ്കിലും കാര്യമായ നടപടിയുണ്ടായില്ല. പിന്നീടാണ് മരിച്ചനിലയിൽ കണ്ടെത്തിയെന്നു പോലീസ് അറിയിച്ചത്. പോലീസ് നടത്തിയ അക്രമങ്ങളിലാണ് തന്റെ അച്ഛൻ കൊല്ലപ്പെട്ടതെന്നു വിശ്വസിക്കുന്നെന്നും നിലവിലെ അന്വേഷണം കാര്യക്ഷമമല്ലെന്നും ഹർജിയിൽ പറയുന്നു.