കണ്ണൂർ: സിനിമാ മേഖലയുമായി ബന്ധപ്പെട്ട ഇൻടെക് ഇമാജ് എന്ന സ്ഥാനത്തിന്റെ ഓഹരി ഉടമയാക്കാമെന്നു പറഞ്ഞ് ഒരു കോടി രൂപ കൈക്കലാക്കി വഞ്ചിച്ചെന്ന പരാതിയിൽ ബോളിവുഡ് നടനും എടക്കാട് സ്വദേശിയും മുംബൈ വെസ്റ്റിലെ അന്ധേരിയിൽ താമസക്കാരനുമായ പ്രശാന്ത് നാരായണനെതിരേഎടക്കാട് പോലീസ് കേസെടുത്തു. കൊട്ടാരക്കര സ്വദേശി തോമസ് പണിക്കരുടെ പരാതിയിലാണു കേസ്.
2017 ജൂൺ 28ന് ശേഷമുള്ള വിവിധ ദിവസങ്ങളിലായാണ് ഓഹരി ഉടമയാക്കാമെന്നു പറഞ്ഞു തോമസ് പണിക്കർ ഒരു കോടി രൂപ പ്രശാന്ത് നാരായണനു നൽകിയത്. ആറു മാസത്തിൽ ലാഭവിഹിതമായി 25 ലക്ഷം രൂപയാണു വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ പിന്നീട് ലാഭവിഹിതമോ നൽകിയ തുകയോ തിരിച്ചുനൽകിയില്ല. ഇതേത്തുടർന്നാണു തോമസ് പണിക്കർ എടക്കാട് പോലീസിൽ പരാതി നൽകിയത്.
സംഭവത്തെകുറിച്ചു കണ്ണൂർ ഡിവൈഎസ്പി കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം ആരംഭിച്ചു.
2017 ജൂൺ 28ന് ശേഷമുള്ള വിവിധ ദിവസങ്ങളിലായാണ് ഓഹരി ഉടമയാക്കാമെന്നു പറഞ്ഞു തോമസ് പണിക്കർ ഒരു കോടി രൂപ പ്രശാന്ത് നാരായണനു നൽകിയത്. ആറു മാസത്തിൽ ലാഭവിഹിതമായി 25 ലക്ഷം രൂപയാണു വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ പിന്നീട് ലാഭവിഹിതമോ നൽകിയ തുകയോ തിരിച്ചുനൽകിയില്ല. ഇതേത്തുടർന്നാണു തോമസ് പണിക്കർ എടക്കാട് പോലീസിൽ പരാതി നൽകിയത്.
സംഭവത്തെകുറിച്ചു കണ്ണൂർ ഡിവൈഎസ്പി കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം ആരംഭിച്ചു.