കൊച്ചി: തിരുവല്ല ഇരവിപേരൂരിലെ ഇമ്മാനുവൽ മാർത്തോമ്മാ പള്ളിയെ പൈതൃക നിർമിതിയായി സംരക്ഷിക്കേണ്ടതുണ്ടെന്നു സംസ്ഥാന പുരാവസ്തു വകുപ്പ് ഡയറക്ടർ ഹൈക്കോടതിയിൽ അറിയിച്ചു. ആർട്ട് ആൻഡ് ഹെറിട്ടേജ് കമ്മീഷന്റെയോ പുരാവസ്തു വകുപ്പ് അധ്യക്ഷൻ ഉൾപ്പെട്ട മറ്റു സമിതികളുടെയോ മുൻകൂർ അനുമതിയില്ലാതെ പള്ളിക്കെട്ടിടത്തിന് മാറ്റം വരുത്തരുതെന്നു നിർദേശിക്കണമെന്നും ഡയറക്ടർ വ്യക്തമാക്കി.
പള്ളി പൊളിക്കുന്നതിനെതിരേ രൂപം നൽകിയ സംരക്ഷണ സമിതിയുടെ പ്രസിഡന്റ് കെ.വി. ഉമ്മൻ നൽകിയ ഹർജിയിലുള്ള വിശദീകരണ പത്രികയിലാണു ഡയറക്ടർ ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ ഹൈക്കോടതി നിർദേശപ്രകാരം പുരാവസ്തു വകുപ്പിലെ ചാർജ് ഓഫീസർ പള്ളി സന്ദർശിച്ചു പരിശോധന നടത്തിയെന്നും ഇതനുസരിച്ചു റിപ്പോർട്ട് നൽകിയെന്നും ഡയറക്ടർ സ്റ്റേറ്റ്മെന്റിൽ വ്യക്തമാക്കിയിട്ടുണ്ട്.
പള്ളിയെ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചിട്ടില്ല. 100 വർഷത്തിലേറെ പഴക്കമുള്ള പള്ളിയാണിതെന്നും പള്ളി നിർമാണം 16-ാം നൂറ്റാണ്ടിനുശേഷമുള്ള നിർമാണ രീതിയിലാണെന്നും റിപ്പോർട്ടിലുണ്ട്.
പൈതൃകനിർമാണ രീതികൾക്ക് കേടുവരാത്ത തരത്തിൽ ആരാധന നടത്താനും കൂടുത ൽ സൗകര്യം ഒരുക്കാനും പള്ളിയധികൃതർക്കു താത്പര്യമുണ്ടെങ്കിൽ ഇതിനായി ആർട്ട് ആൻഡ് ഹെറിട്ടേജ് കമ്മീഷന് പദ്ധതി തയാറാക്കി സമർപ്പിക്കാമെന്നും കമ്മീഷൻ ഇതു പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നും വിശദീകരണ പത്രിക പറയുന്നു.
പള്ളി പൊളിക്കുന്നതിനെതിരേ രൂപം നൽകിയ സംരക്ഷണ സമിതിയുടെ പ്രസിഡന്റ് കെ.വി. ഉമ്മൻ നൽകിയ ഹർജിയിലുള്ള വിശദീകരണ പത്രികയിലാണു ഡയറക്ടർ ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ ഹൈക്കോടതി നിർദേശപ്രകാരം പുരാവസ്തു വകുപ്പിലെ ചാർജ് ഓഫീസർ പള്ളി സന്ദർശിച്ചു പരിശോധന നടത്തിയെന്നും ഇതനുസരിച്ചു റിപ്പോർട്ട് നൽകിയെന്നും ഡയറക്ടർ സ്റ്റേറ്റ്മെന്റിൽ വ്യക്തമാക്കിയിട്ടുണ്ട്.
പള്ളിയെ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചിട്ടില്ല. 100 വർഷത്തിലേറെ പഴക്കമുള്ള പള്ളിയാണിതെന്നും പള്ളി നിർമാണം 16-ാം നൂറ്റാണ്ടിനുശേഷമുള്ള നിർമാണ രീതിയിലാണെന്നും റിപ്പോർട്ടിലുണ്ട്.
പൈതൃകനിർമാണ രീതികൾക്ക് കേടുവരാത്ത തരത്തിൽ ആരാധന നടത്താനും കൂടുത ൽ സൗകര്യം ഒരുക്കാനും പള്ളിയധികൃതർക്കു താത്പര്യമുണ്ടെങ്കിൽ ഇതിനായി ആർട്ട് ആൻഡ് ഹെറിട്ടേജ് കമ്മീഷന് പദ്ധതി തയാറാക്കി സമർപ്പിക്കാമെന്നും കമ്മീഷൻ ഇതു പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നും വിശദീകരണ പത്രിക പറയുന്നു.