തിരുവനന്തപുരം: ഗുരുസന്ദേശങ്ങൾക്കു നേരെ വിപരീതമായി മാത്രം പ്രവർത്തിച്ചുവരുന്ന വെള്ളാപ്പള്ളി നടേശൻ ശ്രീനാരായണധർമം പരിപാലിക്കുന്നതിനായി രൂപംകൊണ്ട മഹത്തായ എസ്എൻഡിപി യോഗത്തിന്റെ അന്തകൻ ആണെന്ന് വി.എം. സുധീരൻ. ഗുരുവിന്റെ ദർശനങ്ങളും ആദർശങ്ങളും പിന്തുടരുന്നതിനാലാണ് താൻ 22 വർഷമായി യോഗം ജനറൽ സെക്രട്ടറിയായി തുടരുന്നതെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന ഇക്കാലത്തെ ഏറ്റവും വലിയ തമാശയായിട്ടേ ആർക്കും കാണാനാകൂ എന്ന് അദ്ദേഹം പറഞ്ഞു.
ശ്രീനാരായണ ഗുരുവിന്റെ ഏതു ദർശനങ്ങളാണു താൻ പിന്തുടരുന്നതെന്നു ജനങ്ങളോട് പറയാൻ വെള്ളാപ്പള്ളി തയാറാകണം. യോഗം ജനറൽ സെക്രട്ടറിപദം സ്വാർഥ ലക്ഷ്യങ്ങൾക്കും സ്വന്തം നേട്ടങ്ങൾക്കും വേണ്ടിയുള്ള രാഷ്ട്രീയ കച്ചവടങ്ങൾക്കു വേണ്ടി ദുരുപയോഗപ്പെടുത്തുന്ന വെള്ളാപ്പള്ളി യഥാർഥത്തിൽ ശ്രീനാരായണ ദർശനങ്ങളെ ചവിട്ടി മെതിക്കുകയാണ്.
ശ്രീനാരായണഗുരു ഏതൊരു സന്ദേശമാണോ മാനവരാശിക്കു നൽകിയത് അതിനെല്ലാം തീർത്തും എതിരായി മാത്രം പ്രവർത്തിക്കുന്ന വെള്ളാപ്പള്ളി ഏറ്റവും വലിയ ഗുരുനിന്ദയാണു നടത്തി വരുന്നത്. തന്റെ പേരിലുള്ള സംസ്ഥാനത്തെ കേസുകളിൽ നിന്നു രക്ഷനേടാനായി സിപിഎം നേതൃത്വത്തിനു പാദസേവ ചെയ്യുകയും കേന്ദ്രസർക്കാരിന്റെ നടപടികളിൽ നിന്നു രക്ഷ നേടാൻ മകനെ ബിജെപിക്കു വിട്ടുകൊടുക്കുകയും ചെയ്ത വെള്ളാപ്പള്ളിയെപ്പോലൊരു അവസരവാദിയെ കേരളം ഇന്നേവരെ കണ്ടിട്ടില്ല.
ആലപ്പുഴയിൽ സിപിഎം സ്ഥാനാർഥി പരാജയപ്പെട്ടാൽ തല മൊട്ടയടിക്കുമെന്നു പറഞ്ഞു ജനങ്ങളെ വെല്ലുവിളിച്ച വെള്ളാപ്പള്ളി അതൊരു രസത്തിനുവേണ്ടി പറഞ്ഞതാണെന്നു മാറ്റിപ്പറഞ്ഞു പിന്നീടു തടിയൂരി സ്വയം പരിഹാസ്യനായി. വെള്ളാപ്പള്ളി പിന്തുണച്ച സ്ഥാനാർഥികളൊക്കെ പരാജയപ്പെട്ട ചരിത്രമാണ് ആലപ്പുഴയിലേത്.
വൈകി വന്ന ആ തിരിച്ചറിവാകാം പതിവുപോലെ വാക്കുമാറ്റി പറയാൻ വെള്ളാപ്പള്ളിയെ പ്രേരിപ്പിച്ചത്. തരത്തിനനുസരിച്ചു നിലപാടും നിറവും മാറ്റുന്ന വെള്ളാപ്പള്ളിയെ ആശ്രയിക്കേണ്ടിവന്നതു സിപിഎം നേതൃത്വത്തിന്റെ ഗതികേടാണ് വ്യക്തമാക്കുന്നത്.
വെള്ളാപ്പള്ളിയുടെ വാക്കും പഴയ ചാക്കും ഒരുപോലെയാണെന്ന് എല്ലാവർക്കും അറിയാം. അതുകൊണ്ടുതന്നെ തനിക്കു നേരെ അദ്ദേഹം നടത്തിയ പരാമർശത്തെ അവസരവാദിയുടെ അധരവ്യായാമമായി കണക്കിലെടുത്തു പൂർണമായി തള്ളിക്കളയുകയാണെന്നും സുധീരൻ ഫേസ് ബുക്ക് കുറിപ്പിൽ പറഞ്ഞു.
ശ്രീനാരായണ ഗുരുവിന്റെ ഏതു ദർശനങ്ങളാണു താൻ പിന്തുടരുന്നതെന്നു ജനങ്ങളോട് പറയാൻ വെള്ളാപ്പള്ളി തയാറാകണം. യോഗം ജനറൽ സെക്രട്ടറിപദം സ്വാർഥ ലക്ഷ്യങ്ങൾക്കും സ്വന്തം നേട്ടങ്ങൾക്കും വേണ്ടിയുള്ള രാഷ്ട്രീയ കച്ചവടങ്ങൾക്കു വേണ്ടി ദുരുപയോഗപ്പെടുത്തുന്ന വെള്ളാപ്പള്ളി യഥാർഥത്തിൽ ശ്രീനാരായണ ദർശനങ്ങളെ ചവിട്ടി മെതിക്കുകയാണ്.
ശ്രീനാരായണഗുരു ഏതൊരു സന്ദേശമാണോ മാനവരാശിക്കു നൽകിയത് അതിനെല്ലാം തീർത്തും എതിരായി മാത്രം പ്രവർത്തിക്കുന്ന വെള്ളാപ്പള്ളി ഏറ്റവും വലിയ ഗുരുനിന്ദയാണു നടത്തി വരുന്നത്. തന്റെ പേരിലുള്ള സംസ്ഥാനത്തെ കേസുകളിൽ നിന്നു രക്ഷനേടാനായി സിപിഎം നേതൃത്വത്തിനു പാദസേവ ചെയ്യുകയും കേന്ദ്രസർക്കാരിന്റെ നടപടികളിൽ നിന്നു രക്ഷ നേടാൻ മകനെ ബിജെപിക്കു വിട്ടുകൊടുക്കുകയും ചെയ്ത വെള്ളാപ്പള്ളിയെപ്പോലൊരു അവസരവാദിയെ കേരളം ഇന്നേവരെ കണ്ടിട്ടില്ല.
ആലപ്പുഴയിൽ സിപിഎം സ്ഥാനാർഥി പരാജയപ്പെട്ടാൽ തല മൊട്ടയടിക്കുമെന്നു പറഞ്ഞു ജനങ്ങളെ വെല്ലുവിളിച്ച വെള്ളാപ്പള്ളി അതൊരു രസത്തിനുവേണ്ടി പറഞ്ഞതാണെന്നു മാറ്റിപ്പറഞ്ഞു പിന്നീടു തടിയൂരി സ്വയം പരിഹാസ്യനായി. വെള്ളാപ്പള്ളി പിന്തുണച്ച സ്ഥാനാർഥികളൊക്കെ പരാജയപ്പെട്ട ചരിത്രമാണ് ആലപ്പുഴയിലേത്.
വൈകി വന്ന ആ തിരിച്ചറിവാകാം പതിവുപോലെ വാക്കുമാറ്റി പറയാൻ വെള്ളാപ്പള്ളിയെ പ്രേരിപ്പിച്ചത്. തരത്തിനനുസരിച്ചു നിലപാടും നിറവും മാറ്റുന്ന വെള്ളാപ്പള്ളിയെ ആശ്രയിക്കേണ്ടിവന്നതു സിപിഎം നേതൃത്വത്തിന്റെ ഗതികേടാണ് വ്യക്തമാക്കുന്നത്.
വെള്ളാപ്പള്ളിയുടെ വാക്കും പഴയ ചാക്കും ഒരുപോലെയാണെന്ന് എല്ലാവർക്കും അറിയാം. അതുകൊണ്ടുതന്നെ തനിക്കു നേരെ അദ്ദേഹം നടത്തിയ പരാമർശത്തെ അവസരവാദിയുടെ അധരവ്യായാമമായി കണക്കിലെടുത്തു പൂർണമായി തള്ളിക്കളയുകയാണെന്നും സുധീരൻ ഫേസ് ബുക്ക് കുറിപ്പിൽ പറഞ്ഞു.