കൊച്ചി: ചാലക്കുടി രാജീവ് വധക്കേസിൽ തന്നെ അന്യായമായി പ്രതിചേർത്തെന്ന് ആരോപിച്ച് ആറാം പ്രതി നെടുന്പാശേരി സ്വദേശി രഞ്ജിത്(38) ഹൈക്കോടതിയിൽ ഹർജി നൽകി. കൊല്ലപ്പെട്ട രാജീവുമായി വൈരാഗ്യമുണ്ടെന്നാരോപിച്ചാണു ഗൂഢാലോചനക്കുറ്റം ചുമത്തി കേസിൽ പ്രതിയാക്കിയതെന്നു ഹർജിയിൽ പറയുന്നു.
രാജീവിനെതിരേ പോലീസിൽ പരാതി നൽകിയത് ചൂണ്ടിക്കാട്ടിയാണ് തനിക്കു വൈരാഗ്യമുണ്ടെന്ന നിഗമനത്തിൽ അന്വേഷണ സംഘം എത്തിയത്. അന്വേഷണം ശരിയായ ദിശയിലല്ലെന്നും ഉയർന്ന പോലീസ് ഉദ്യോഗസ്ഥനെ അന്വേഷണച്ചുമതല ഏൽപിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.
രാജീവിനെതിരേ പോലീസിൽ പരാതി നൽകിയത് ചൂണ്ടിക്കാട്ടിയാണ് തനിക്കു വൈരാഗ്യമുണ്ടെന്ന നിഗമനത്തിൽ അന്വേഷണ സംഘം എത്തിയത്. അന്വേഷണം ശരിയായ ദിശയിലല്ലെന്നും ഉയർന്ന പോലീസ് ഉദ്യോഗസ്ഥനെ അന്വേഷണച്ചുമതല ഏൽപിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.