എരുമേലി: അയൽവാസിയായ സുഹൃത്തിനൊപ്പം എരുമേലിയിൽ ജോലിക്കും പഠനത്തിനും വന്ന യുവാവ് നദിയിൽ നീന്തുന്നതിനിടെ സുഹൃത്തുക്കളുടെ കാൺകെ കയത്തിൽ മുങ്ങി മരിച്ചു. തൊടുപുഴ വണ്ണപ്പുറം മുള്ളരിങ്ങാട് പൊട്ടംപ്ലാക്കൽ വീട്ടിൽ ഗംഗാധരൻ -സുജാത ദമ്പതികളുടെ മകൻ മനോജ് (27) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം.
എരുമേലി ഒഴക്കനാട് റൂട്ടിൽ മണിമലയാറിലെ ആഴമേറിയ കയമായ കട്ടിക്കയത്തിൽ കുളിക്കുമ്പോഴാണ് മനോജ് മുങ്ങി താഴ്ന്നുപോയത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾക്ക് നീന്തൽ വശമില്ലാത്തതിനാൽ മനോജിനെ രക്ഷിക്കാൻ കഴിഞ്ഞില്ലെന്ന് പറയുന്നു. പോലീസും കാഞ്ഞിരപ്പള്ളിയിൽ നിന്നു ഫയർഫോഴ്സും സ്ഥലത്തെത്തി. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ വൈകുന്നേരത്തോടെയാണ് മൃതദേഹം കയത്തിൽ നിന്നു കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്തെന്ന് എരുമേലി പോലീസ് അറിയിച്ചു. അയൽവാസിയായ യുവാവിനൊപ്പം കഴിഞ്ഞ ദിവസമാണ് മനോജ് എരുമേലിയിൽ ജെസിബി, ക്രെയിൻ ഓപ്പറേറ്റിംഗ് പഠിക്കുന്നതിന് എത്തിയത്.
സഹോദരങ്ങൾ മഹേഷ്, മനു. സംസ്കാരം ഇന്നു നാലിനു വീട്ടുവളപ്പിൽ.
എരുമേലി ഒഴക്കനാട് റൂട്ടിൽ മണിമലയാറിലെ ആഴമേറിയ കയമായ കട്ടിക്കയത്തിൽ കുളിക്കുമ്പോഴാണ് മനോജ് മുങ്ങി താഴ്ന്നുപോയത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾക്ക് നീന്തൽ വശമില്ലാത്തതിനാൽ മനോജിനെ രക്ഷിക്കാൻ കഴിഞ്ഞില്ലെന്ന് പറയുന്നു. പോലീസും കാഞ്ഞിരപ്പള്ളിയിൽ നിന്നു ഫയർഫോഴ്സും സ്ഥലത്തെത്തി. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ വൈകുന്നേരത്തോടെയാണ് മൃതദേഹം കയത്തിൽ നിന്നു കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്തെന്ന് എരുമേലി പോലീസ് അറിയിച്ചു. അയൽവാസിയായ യുവാവിനൊപ്പം കഴിഞ്ഞ ദിവസമാണ് മനോജ് എരുമേലിയിൽ ജെസിബി, ക്രെയിൻ ഓപ്പറേറ്റിംഗ് പഠിക്കുന്നതിന് എത്തിയത്.
സഹോദരങ്ങൾ മഹേഷ്, മനു. സംസ്കാരം ഇന്നു നാലിനു വീട്ടുവളപ്പിൽ.