പുൽപ്പള്ളി: ചീയന്പത്ത് വനപാലകരെ ആക്രമിച്ച കടുവ വനംവകുപ്പ് സ്ഥാപിച്ച കെണിയിൽ വീണു. പുലർച്ചെ ചെട്ടി പാന്പ്രയ്ക്ക് സമീപം വനാതിർത്തിയിൽ സ്ഥാപിച്ച കൂട്ടിലാണ് 13 വയസ് പ്രായമുള്ള ആണ്‍കടുവ ഇന്നലെ പുലർച്ചെയോടെ കുടുങ്ങിയത്. കടുവയെ ബത്തേരി വൈൽഡ് ലൈഫ് വാർഡൻ ഓഫീസിലേക്ക് മാറ്റി.
വനം വകുപ്പ് ഉദ്യേഗസ്ഥരുടെ നേതൃത്വത്തിൽ കടുവയെ ബത്തേരി വനം വകുപ്പ് ഓഫീസിലേക്ക് രാവിലെ കൊണ്ടുപോയി. കടുവയുടെ പല്ലിനും കണ്ണിനും പരിക്കുണ്ട്. കടുവയുടെ ഇടത് കണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടമായതായി വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് കടുവയെ പരിശോധിച്ചത്. കനത്ത ചൂട് ആയതിനാൽ പകൽ യാത്ര ഒഴിവാക്കി വനം വകുപ്പിന്റെ ആംബുലൻസിൽ ഇന്നലെ രാത്രി തിരുവനന്തപുരം മൃഗശാലയിലേക്ക് കൊണ്ടു പോയി. ഇതിന് മുന്‍പും വയനാട്ടിൽനിന്ന് പിടിയിലായ കടുവയെയും പുലിയെയും മൃഗശാലയ്ക്ക് കൈമാറിയിട്ടുണ്ട്. രണ്ട് കൂടുകളാണ് കടുവയെ പിടികൂടാനായി സ്ഥാപിച്ചിരുന്നത്. കഴിഞ്ഞ് രണ്ട് ദിവസങ്ങളിലായി കടുവയ്ക്ക് ഭക്ഷണം ഒന്നും ലഭിച്ചിരുന്നില്ല. അതിനാലാണ് മനുഷ്യനെ ആക്രമിച്ചതെന്നാണ് വിലയിരുത്തൽ.
കാട്ടുതീ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പ്രത്യേകമായി നിയമിക്കപ്പെട്ട വാച്ചർമാർ വനത്തിൽ നിരീക്ഷണത്തിന് പോയ സമയത്താണ് കടുവ ആക്രമിച്ചത്. അപ്രതീക്ഷിത ആക്രമണത്തിൽ ചീയന്പം സ്വദേശി ഷാജന് ഗുരുതരമായി പരിക്കേറ്റിരുന്നു. കടുവയുടെ അടിയേറ്റാണ് ഷാജന്റെ തലയ്ക്ക് പരിക്കേറ്റത്. പ്രദേശത്ത് കുറേ ദിവസമായി കടുവയുടെ ശല്യമുണ്ടായിരുന്നു. വളർത്തുമൃഗങ്ങളെ ഉപദ്രവിച്ചുവെന്ന് നാട്ടുകാർ പരാതി കൊടുത്തതിനെത്തുടർന്ന് വനം വകുപ്പ് കൂട് വച്ചിരുന്നു. എന്നാൽ അപ്രതീക്ഷിതമായി മറ്റൊരു സ്ഥലത്ത് നിന്നാണ് കടുവയുടെ ആക്രമണമുണ്ടായത്.
രണ്ടുദിവസത്തിനകം കടുവയെ പിടികൂടുമെന്ന് വനം വകുപ്പ് ഉറപ്പ് നൽകിയിരുന്നു. ഒരു മാസത്തോളമായി കടുവ പ്രദേശത്തെ നിരവധി വളർത്തുമൃഗങ്ങളെയും ആക്രമിച്ചിരുന്നു.
വനം വകുപ്പ് ഉദ്യേഗസ്ഥരുടെ നേതൃത്വത്തിൽ കടുവയെ ബത്തേരി വനം വകുപ്പ് ഓഫീസിലേക്ക് രാവിലെ കൊണ്ടുപോയി. കടുവയുടെ പല്ലിനും കണ്ണിനും പരിക്കുണ്ട്. കടുവയുടെ ഇടത് കണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടമായതായി വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് കടുവയെ പരിശോധിച്ചത്. കനത്ത ചൂട് ആയതിനാൽ പകൽ യാത്ര ഒഴിവാക്കി വനം വകുപ്പിന്റെ ആംബുലൻസിൽ ഇന്നലെ രാത്രി തിരുവനന്തപുരം മൃഗശാലയിലേക്ക് കൊണ്ടു പോയി. ഇതിന് മുന്‍പും വയനാട്ടിൽനിന്ന് പിടിയിലായ കടുവയെയും പുലിയെയും മൃഗശാലയ്ക്ക് കൈമാറിയിട്ടുണ്ട്. രണ്ട് കൂടുകളാണ് കടുവയെ പിടികൂടാനായി സ്ഥാപിച്ചിരുന്നത്. കഴിഞ്ഞ് രണ്ട് ദിവസങ്ങളിലായി കടുവയ്ക്ക് ഭക്ഷണം ഒന്നും ലഭിച്ചിരുന്നില്ല. അതിനാലാണ് മനുഷ്യനെ ആക്രമിച്ചതെന്നാണ് വിലയിരുത്തൽ.
കാട്ടുതീ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പ്രത്യേകമായി നിയമിക്കപ്പെട്ട വാച്ചർമാർ വനത്തിൽ നിരീക്ഷണത്തിന് പോയ സമയത്താണ് കടുവ ആക്രമിച്ചത്. അപ്രതീക്ഷിത ആക്രമണത്തിൽ ചീയന്പം സ്വദേശി ഷാജന് ഗുരുതരമായി പരിക്കേറ്റിരുന്നു. കടുവയുടെ അടിയേറ്റാണ് ഷാജന്റെ തലയ്ക്ക് പരിക്കേറ്റത്. പ്രദേശത്ത് കുറേ ദിവസമായി കടുവയുടെ ശല്യമുണ്ടായിരുന്നു. വളർത്തുമൃഗങ്ങളെ ഉപദ്രവിച്ചുവെന്ന് നാട്ടുകാർ പരാതി കൊടുത്തതിനെത്തുടർന്ന് വനം വകുപ്പ് കൂട് വച്ചിരുന്നു. എന്നാൽ അപ്രതീക്ഷിതമായി മറ്റൊരു സ്ഥലത്ത് നിന്നാണ് കടുവയുടെ ആക്രമണമുണ്ടായത്.
രണ്ടുദിവസത്തിനകം കടുവയെ പിടികൂടുമെന്ന് വനം വകുപ്പ് ഉറപ്പ് നൽകിയിരുന്നു. ഒരു മാസത്തോളമായി കടുവ പ്രദേശത്തെ നിരവധി വളർത്തുമൃഗങ്ങളെയും ആക്രമിച്ചിരുന്നു.