കിഴക്കമ്പലം: മദ്യലഹരിയില്‍ അയൽവാസിയെ കുത്തിക്കൊന്ന കേസിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വേളൂര്‍ വടക്കനോടി ഷണ്മുഖ(45)നെയാണ് അമ്പലമേട് എസ്ഐ ഷബാബ് കെ. കാസിമിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
സംഭവത്തിനുശേഷം ഞായറാഴ്ച രാത്രി കാഞ്ഞിരമറ്റത്തെ ബന്ധുവീട്ടിലേക്ക് കടന്ന പ്രതിയെ തേടി പോലീസ് എത്തിയപ്പോഴേക്കും അവിടെനിന്നും ഇയാൾ രക്ഷപ്പെട്ടിരുന്നു. മൊബൈൽ ഫോണും സ്വിച്ച് ഓഫായിരുന്നു. തുടർന്ന് എരൂർ നോർത്തിലെ സുഹൃത്തിന്റെ വീട്ടിലേക്ക് പോകവെയാണ് പ്രതിയെ പോലീസ് പിടികൂടിയത്. സുഹൃത്തിന്റെ വീട്ടിലേക്കുള്ള യാത്രാമധ്യേ പ്രതി മൊബൈൽ ഫോൺ ഓണാക്കിയിരുന്നു. തുടർന്ന് ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.
കരിമുഗള്‍ പീച്ചിങ്ങച്ചിറ നാലുസെന്റ് കോളനിയില്‍ വെള്ളിമനക്കുഴി കരോട്ട് സുരേഷ് (ബഡാഭായ് - 32 ) ആണ് കുത്തേറ്റു മരിച്ചത്. ഞായറാഴ്ച രാത്രി 7.30നായിരുന്നു സംഭവം. അയൽവാസികളായ ഷണ്മുഖനും സുരേഷും മദ്യപിച്ചശേഷം ഉണ്ടായ വാക്കുതര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. സുരേഷിന്റെ വയറ്റിലും ഇടതു നെഞ്ചിന്റെ താഴെയുമായി മൂന്നിടത്താണ് കുത്തേറ്റത്. നെഞ്ചിലേറ്റ മുറിവാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളതെന്ന് പോലീസ് പറഞ്ഞു. സിവിൽ പോലീസ് ഓഫീസർമാരായ മുരളീധരൻ, മനീഷ്, സുമേഷ്, ഏലിയാസ്, ജോഷി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു .
പ്രതിക്കെതിരേ 302-ാം വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് എസ്ഐ പറഞ്ഞു. ചോറ്റാനിക്കര കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.
സംഭവത്തിനുശേഷം ഞായറാഴ്ച രാത്രി കാഞ്ഞിരമറ്റത്തെ ബന്ധുവീട്ടിലേക്ക് കടന്ന പ്രതിയെ തേടി പോലീസ് എത്തിയപ്പോഴേക്കും അവിടെനിന്നും ഇയാൾ രക്ഷപ്പെട്ടിരുന്നു. മൊബൈൽ ഫോണും സ്വിച്ച് ഓഫായിരുന്നു. തുടർന്ന് എരൂർ നോർത്തിലെ സുഹൃത്തിന്റെ വീട്ടിലേക്ക് പോകവെയാണ് പ്രതിയെ പോലീസ് പിടികൂടിയത്. സുഹൃത്തിന്റെ വീട്ടിലേക്കുള്ള യാത്രാമധ്യേ പ്രതി മൊബൈൽ ഫോൺ ഓണാക്കിയിരുന്നു. തുടർന്ന് ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.
കരിമുഗള്‍ പീച്ചിങ്ങച്ചിറ നാലുസെന്റ് കോളനിയില്‍ വെള്ളിമനക്കുഴി കരോട്ട് സുരേഷ് (ബഡാഭായ് - 32 ) ആണ് കുത്തേറ്റു മരിച്ചത്. ഞായറാഴ്ച രാത്രി 7.30നായിരുന്നു സംഭവം. അയൽവാസികളായ ഷണ്മുഖനും സുരേഷും മദ്യപിച്ചശേഷം ഉണ്ടായ വാക്കുതര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. സുരേഷിന്റെ വയറ്റിലും ഇടതു നെഞ്ചിന്റെ താഴെയുമായി മൂന്നിടത്താണ് കുത്തേറ്റത്. നെഞ്ചിലേറ്റ മുറിവാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളതെന്ന് പോലീസ് പറഞ്ഞു. സിവിൽ പോലീസ് ഓഫീസർമാരായ മുരളീധരൻ, മനീഷ്, സുമേഷ്, ഏലിയാസ്, ജോഷി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു .
പ്രതിക്കെതിരേ 302-ാം വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് എസ്ഐ പറഞ്ഞു. ചോറ്റാനിക്കര കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.