കാണക്കാരി(ഏറ്റുമാനൂർ): വീടിനു പിറകിലെ പുരയിടത്തിൽ വയോധികയെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മകൻ പോലീസ് കസ്റ്റഡിയിൽ. കാണക്കാരി വിക്ടർ ജോർജ് റോഡിൽ വാഴക്കാലായിൽ പരേതനായ ജോസഫിന്റെ ഭാര്യ ചിന്നമ്മ(83)യെയാണ് ഇന്നലെ രാവിലെ വീടിനു പിറകിലെ വാഴച്ചുവട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ ഇവരുടെ മകൻ ബിനുലാലി(47) നെയും ഇവരുടെ വീട്ടിൽ ജോലിക്കു വരുന്ന വിശ്വംഭരനെയും പോലീസ് കസ്റ്റഡിയിലെടുത്തു. ബിനുവിന്റെ മറ്റൊരു സുഹൃത്തിനെ പോലീസ് അന്വേഷിക്കുകയാണ്. വീട്ടിലേക്കു സഹോദരിമാരെയും മറ്റു ബന്ധുക്കളെയും അടുപ്പിക്കാതിരുന്ന ബിനുലാൽ മദ്യത്തിനടിമയായിരുന്നു. മദ്യലഹരിയിൽ ഇയാൾ പലപ്പോഴും ചിന്നമ്മയെ ഉപദ്രവിക്കാറുണ്ടായിരുന്നതായി ബന്ധുക്കളും അയൽവാസികളും പോലീസിനോടു പറഞ്ഞു.
പോലീസ് പറയുന്നതിങ്ങനെ: ഇന്നലെ രാവിലെ 9.30ന് ബിനുലാൽ അതിരന്പുഴയിലുള്ള സഹോദരീഭർത്താവ് ടോമിയെ വിളിച്ചു വീടിനു പിറകിലെ വാഴകൾ കത്തിക്കരിഞ്ഞെന്നു പറഞ്ഞു. എന്നാൽ, ബിനുവുമായി അകൽച്ചയിൽ കഴിയുന്നതിനാൽ ടോമി ഇതു കാര്യമാക്കിയില്ല. പിന്നീട് ഇയാൾ വീണ്ടും വിളിച്ച് അമ്മയെ കാണുന്നില്ലെന്നും അവിടെ വന്നിരുന്നോ എന്നും അന്വേഷിച്ചു. എന്നാൽ, അമ്മ അവിടെ എത്തിയിട്ടില്ലെന്നും അയൽപക്കത്തെ വീടുകളിലോ മൂത്ത സഹോദരിയുടെ വീട്ടിലോ അന്വേഷിക്കാനും ടോമി പറഞ്ഞു. പിന്നീട് ബിനുലാൽ വീണ്ടും ടോമിയെ വിളിച്ച് കത്തിക്കരിഞ്ഞ വാഴയ്ക്കു സമീപം അമ്മയുടെ വളയും മാലയും ധരിച്ചു തിരിച്ചറിയാനാകാത്ത ഒരു മൃതദേഹം കണ്ടെത്തിയെന്നും ഉടൻ എത്തണമെന്നും അറിയിച്ചു. ഇതോടെ, പോലീസിൽ വിവരം അറിയിക്കാൻ ടോമി നിർദേശിച്ചു. തുടർന്ന് കുറവിലങ്ങാട് പോലീസ് സ്ഥലത്തെത്തി.
ശനിയാഴ്ച വൈകുന്നേരം മൂന്നു മുതൽ അമ്മയെ കാണാനില്ലെന്നു പറഞ്ഞ് ബിനുലാൽ അയൽവീടുകളിൽ അന്വേഷണം നടത്തിയിരുന്നതായും ചോദ്യംചെയ്യലിൽ ഇയാൾ പരസ്പര വിരുദ്ധമായിട്ടാണു സംസാരിക്കുന്നതെന്നും വൈക്കം ഡിവൈഎസ്പി പറഞ്ഞു.
ബിനുലാലിനെയും പോലീസിന്റെ നടപടികൾക്കു സഹായിയായി കൂടെനിന്ന വിശ്വംഭരനെയും പോലീസ് പിന്നീട് കസ്റ്റഡിയിൽ എടുത്തു.പ്രാഥമിക അന്വേഷണത്തിനു ശേഷം മൃതദേഹം മെഡിക്കൽ കോളജിലേക്കു മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുനൽകും. മറ്റു മക്കൾ: തങ്കമ്മ, മേഴ്സമ്മ.സംസ്കാരം ഇന്നു രാവിലെ 10നു രത്നഗിരി സെന്റ് തോമസ് പള്ളിയിൽ.
സംഭവത്തിൽ ഇവരുടെ മകൻ ബിനുലാലി(47) നെയും ഇവരുടെ വീട്ടിൽ ജോലിക്കു വരുന്ന വിശ്വംഭരനെയും പോലീസ് കസ്റ്റഡിയിലെടുത്തു. ബിനുവിന്റെ മറ്റൊരു സുഹൃത്തിനെ പോലീസ് അന്വേഷിക്കുകയാണ്. വീട്ടിലേക്കു സഹോദരിമാരെയും മറ്റു ബന്ധുക്കളെയും അടുപ്പിക്കാതിരുന്ന ബിനുലാൽ മദ്യത്തിനടിമയായിരുന്നു. മദ്യലഹരിയിൽ ഇയാൾ പലപ്പോഴും ചിന്നമ്മയെ ഉപദ്രവിക്കാറുണ്ടായിരുന്നതായി ബന്ധുക്കളും അയൽവാസികളും പോലീസിനോടു പറഞ്ഞു.
പോലീസ് പറയുന്നതിങ്ങനെ: ഇന്നലെ രാവിലെ 9.30ന് ബിനുലാൽ അതിരന്പുഴയിലുള്ള സഹോദരീഭർത്താവ് ടോമിയെ വിളിച്ചു വീടിനു പിറകിലെ വാഴകൾ കത്തിക്കരിഞ്ഞെന്നു പറഞ്ഞു. എന്നാൽ, ബിനുവുമായി അകൽച്ചയിൽ കഴിയുന്നതിനാൽ ടോമി ഇതു കാര്യമാക്കിയില്ല. പിന്നീട് ഇയാൾ വീണ്ടും വിളിച്ച് അമ്മയെ കാണുന്നില്ലെന്നും അവിടെ വന്നിരുന്നോ എന്നും അന്വേഷിച്ചു. എന്നാൽ, അമ്മ അവിടെ എത്തിയിട്ടില്ലെന്നും അയൽപക്കത്തെ വീടുകളിലോ മൂത്ത സഹോദരിയുടെ വീട്ടിലോ അന്വേഷിക്കാനും ടോമി പറഞ്ഞു. പിന്നീട് ബിനുലാൽ വീണ്ടും ടോമിയെ വിളിച്ച് കത്തിക്കരിഞ്ഞ വാഴയ്ക്കു സമീപം അമ്മയുടെ വളയും മാലയും ധരിച്ചു തിരിച്ചറിയാനാകാത്ത ഒരു മൃതദേഹം കണ്ടെത്തിയെന്നും ഉടൻ എത്തണമെന്നും അറിയിച്ചു. ഇതോടെ, പോലീസിൽ വിവരം അറിയിക്കാൻ ടോമി നിർദേശിച്ചു. തുടർന്ന് കുറവിലങ്ങാട് പോലീസ് സ്ഥലത്തെത്തി.
ശനിയാഴ്ച വൈകുന്നേരം മൂന്നു മുതൽ അമ്മയെ കാണാനില്ലെന്നു പറഞ്ഞ് ബിനുലാൽ അയൽവീടുകളിൽ അന്വേഷണം നടത്തിയിരുന്നതായും ചോദ്യംചെയ്യലിൽ ഇയാൾ പരസ്പര വിരുദ്ധമായിട്ടാണു സംസാരിക്കുന്നതെന്നും വൈക്കം ഡിവൈഎസ്പി പറഞ്ഞു.
ബിനുലാലിനെയും പോലീസിന്റെ നടപടികൾക്കു സഹായിയായി കൂടെനിന്ന വിശ്വംഭരനെയും പോലീസ് പിന്നീട് കസ്റ്റഡിയിൽ എടുത്തു.പ്രാഥമിക അന്വേഷണത്തിനു ശേഷം മൃതദേഹം മെഡിക്കൽ കോളജിലേക്കു മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുനൽകും. മറ്റു മക്കൾ: തങ്കമ്മ, മേഴ്സമ്മ.സംസ്കാരം ഇന്നു രാവിലെ 10നു രത്നഗിരി സെന്റ് തോമസ് പള്ളിയിൽ.