കൊച്ചി: ഹൈക്കോടതി ഉത്തരവിലൂടെ തിരികെ ലഭിച്ച വീട്ടിൽ ഇന്നലെ ഇടപ്പള്ളി പത്തടിപ്പാലം സ്വദേശികളായ പ്രീതയും ഷാജിയും ഗൃഹപ്രവേശം നടത്തി. പൊരുതി നേടിയ വിജയത്തിൽ ദന്പതികൾക്കൊപ്പം ചേർന്നു സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനവും ഗൃഹപ്രവേശം ആഘോഷമാക്കി. രണ്ടു ലക്ഷം രൂപ വായ്പയെടുത്തയാൾ തിരിച്ചടയ്ക്കാതെ വന്നതോടെ കടബാധ്യത 2.70 കോടി രൂപയായെന്ന വാദവുമായി എച്ച്ഡിഎഫ്സി ബാങ്ക്, ജാമ്യക്കാരായ പ്രീതാ ഷാജിയുടെ വീട് ജപ്തി ചെയ്യുകയായിരുന്നു.
സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടത്തിയ നിരന്തര സമരങ്ങളും നിയമനടപടികളും കാരണമാണു വീടു തിരികെ ലഭിച്ചത്. ജസ്റ്റീസ് ഷംസുദീനിൽനിന്നു പ്രീതയും ഷാജിയും വീടിന്റെ താക്കോൽ ഏറ്റുവാങ്ങിയതോടെ ഇവർ നാളിതുവരെ അനുഭവിച്ച യാതനകൾക്കാണ് അറുതിയായത്.
സമരത്തിന്റെ ആദ്യ നാളുകളിൽ പ്രീതയുടെയും ഷാജിയുടെയും വ്യക്തിപരമായ പ്രശ്നം മാത്രമായിരുന്നു അത്. സർഫാസി നിയമത്തിനെതിരേയുള്ള ആ സമരത്തിന് അന്നാരും ശ്രദ്ധ നൽകിയില്ല. എന്നാൽ, കുറച്ചു നാളുകൾക്കു ശേഷം പൊതുസമൂഹവും രാഷ്ട്രീയ പാർട്ടികളും സമരത്തെ അനുകൂലിച്ച് എത്തിയതോടെ ജീവിതം മാറിമറിഞ്ഞുവെന്നു പ്രീത ഷാജി പറഞ്ഞു. ഇതു തങ്ങളുടെ മാത്രം വിജയമല്ല; ഈ സമരത്തിൽ തന്നോടൊപ്പം ചേർന്നു പ്രവർത്തിച്ച നാട്ടുകാരുടെയും സംഘടനകളുടെയും കൂടി വിജയമാണെന്നും അവർ പറഞ്ഞു. വീടിന്റെ മുന്നിലൊരുക്കിയ ചിതയിൽ പ്രതീകാത്മകമായി ഡിആർടി നിയമങ്ങൾ കത്തിച്ചു പ്രീതാ ഷാജി സർഫാസി നിയമത്തിനെതിരേയുള്ള പ്രതിഷേധം രേഖപ്പെടുത്തി.
പത്തടിപ്പാലത്തെ വീട്ടിൽ നടന്ന ചടങ്ങിൽ മന്ത്രി സി. രവീന്ദ്രനാഥ്, കെപിസിസി മുൻ പ്രസിഡന്റ് വി.എം. സുധീരൻ, പി.ടി. തോമസ് എംഎൽഎ, സർഫാസിവിരുദ്ധ സമര സമിതി നേതാവ് പി.ജെ. മാനുവൽ, സി.ആർ. നീലകണ്ഠൻ തുടങ്ങിയവർ പങ്കെടുത്തു.
സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടത്തിയ നിരന്തര സമരങ്ങളും നിയമനടപടികളും കാരണമാണു വീടു തിരികെ ലഭിച്ചത്. ജസ്റ്റീസ് ഷംസുദീനിൽനിന്നു പ്രീതയും ഷാജിയും വീടിന്റെ താക്കോൽ ഏറ്റുവാങ്ങിയതോടെ ഇവർ നാളിതുവരെ അനുഭവിച്ച യാതനകൾക്കാണ് അറുതിയായത്.
സമരത്തിന്റെ ആദ്യ നാളുകളിൽ പ്രീതയുടെയും ഷാജിയുടെയും വ്യക്തിപരമായ പ്രശ്നം മാത്രമായിരുന്നു അത്. സർഫാസി നിയമത്തിനെതിരേയുള്ള ആ സമരത്തിന് അന്നാരും ശ്രദ്ധ നൽകിയില്ല. എന്നാൽ, കുറച്ചു നാളുകൾക്കു ശേഷം പൊതുസമൂഹവും രാഷ്ട്രീയ പാർട്ടികളും സമരത്തെ അനുകൂലിച്ച് എത്തിയതോടെ ജീവിതം മാറിമറിഞ്ഞുവെന്നു പ്രീത ഷാജി പറഞ്ഞു. ഇതു തങ്ങളുടെ മാത്രം വിജയമല്ല; ഈ സമരത്തിൽ തന്നോടൊപ്പം ചേർന്നു പ്രവർത്തിച്ച നാട്ടുകാരുടെയും സംഘടനകളുടെയും കൂടി വിജയമാണെന്നും അവർ പറഞ്ഞു. വീടിന്റെ മുന്നിലൊരുക്കിയ ചിതയിൽ പ്രതീകാത്മകമായി ഡിആർടി നിയമങ്ങൾ കത്തിച്ചു പ്രീതാ ഷാജി സർഫാസി നിയമത്തിനെതിരേയുള്ള പ്രതിഷേധം രേഖപ്പെടുത്തി.
പത്തടിപ്പാലത്തെ വീട്ടിൽ നടന്ന ചടങ്ങിൽ മന്ത്രി സി. രവീന്ദ്രനാഥ്, കെപിസിസി മുൻ പ്രസിഡന്റ് വി.എം. സുധീരൻ, പി.ടി. തോമസ് എംഎൽഎ, സർഫാസിവിരുദ്ധ സമര സമിതി നേതാവ് പി.ജെ. മാനുവൽ, സി.ആർ. നീലകണ്ഠൻ തുടങ്ങിയവർ പങ്കെടുത്തു.