കൊടുങ്ങല്ലൂർ: ന്യൂസിലൻഡിലെ മോസ്കിൽ അക്രമിയുടെ വെടിയേറ്റു മരിച്ച കൊടുങ്ങല്ലൂർ സ്വദേശി അൻസി ബാവയുടെ സം സ്കാരം ഇന്നു നടത്തും. പുലർച്ചെ മൂന്നിനു നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹം ബന്ധു പി.എച്ച്. നിയാസ് ഏറ്റുവാങ്ങും.
ഭർത്താവ് അബ്ദുൾ നാസറിന്റെ മാടവന തിരുവള്ളൂരിലെ വസതിയിലും ടി.കെ.എസ്. ഗൗരീ ശങ്കർ ആശുപത്രിക്കു സമീപമുള്ള അൻസിയുടെ വസതിയിലും മൃതദേഹമെത്തിക്കും. രാവിലെ ഒമ്പതിനു മേത്തല കമ്യൂണിറ്റി ഹാളിൽ പൊതുദർശനത്തിനു വയ്ക്കുന്ന മൃതദേഹം 11ന് കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദിൽ കബറടക്കും.
അഗ്രികൾച്ചർ എൻജിനിയറിംഗിൽ ഉപരിപഠനത്തിനു ന്യൂസിലൻഡിലേക്കു ഭർത്താവ് അബ്ദുൾ നാസറുമൊത്ത് പോയ അൻസി ബാവ ക്രൈസ്റ്റ്ചർച്ചിലെ മോസ്കിൽ 15നാണു വെടിയേറ്റു മരിച്ചത്. ആക്രമണത്തിൽ 50 പേർ കൊല്ലപ്പെട്ടിരുന്നു. അബ്ദുൾ നാസർ നമസ്കാരസ്ഥലത്ത് ഉണ്ടായിരുന്നു.
ഭർത്താവ് അബ്ദുൾ നാസറിന്റെ മാടവന തിരുവള്ളൂരിലെ വസതിയിലും ടി.കെ.എസ്. ഗൗരീ ശങ്കർ ആശുപത്രിക്കു സമീപമുള്ള അൻസിയുടെ വസതിയിലും മൃതദേഹമെത്തിക്കും. രാവിലെ ഒമ്പതിനു മേത്തല കമ്യൂണിറ്റി ഹാളിൽ പൊതുദർശനത്തിനു വയ്ക്കുന്ന മൃതദേഹം 11ന് കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദിൽ കബറടക്കും.
അഗ്രികൾച്ചർ എൻജിനിയറിംഗിൽ ഉപരിപഠനത്തിനു ന്യൂസിലൻഡിലേക്കു ഭർത്താവ് അബ്ദുൾ നാസറുമൊത്ത് പോയ അൻസി ബാവ ക്രൈസ്റ്റ്ചർച്ചിലെ മോസ്കിൽ 15നാണു വെടിയേറ്റു മരിച്ചത്. ആക്രമണത്തിൽ 50 പേർ കൊല്ലപ്പെട്ടിരുന്നു. അബ്ദുൾ നാസർ നമസ്കാരസ്ഥലത്ത് ഉണ്ടായിരുന്നു.