കണ്ണൂർ: ആശയങ്ങളുടെയും നിലപാടുകളുടെയും മുന കൂർപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ സൈബർ പ്രചാരണം മെനയുന്നു. ന്യൂജെൻ വോട്ടർമാരെ ആകർഷിക്കുന്നതിനായി വാട്സ്ആപ്, ഫേസ്ബുക്ക് എന്നിവയിലൂടെ ആവേശം പകർന്നും ടിക്ക്ടോക്ക് മുഖേന രസകര സന്ദേശങ്ങൾ നല്കിയുമാണ് സ്വാധീനിക്കാനൊരുങ്ങുന്നത്. ഇതിനായി പ്രമുഖ കക്ഷികളെല്ലാം പ്രവർത്തനമാരംഭിച്ചുകഴിഞ്ഞു. ദിവസേനയുണ്ടാകുന്ന പ്രധാന സംഭവങ്ങൾ വിശകലനംചെയ്തു പാർട്ടിനിലപാട് സമൂഹമാധ്യമങ്ങളിലൂടെ ജനങ്ങളിലെത്തിക്കും.
മൂർച്ചയേറിയ വാക്കുകൾ, ആക്ഷേപ ഹാസ്യങ്ങൾ എന്നിവയിലൂടെയാകും പ്രചാരണം. ഇതിനായി പ്രഫഷണലുകളുടെ സഹായം തേടിയിട്ടുണ്ട്. കോൺഗ്രസ്, ബിജെപി, സിപിഎം കക്ഷികളാണു സൈബർ പ്രചാരണവുമായി രംഗത്തുള്ളത്. എന്നാൽ സൈബർ പ്രചാരണത്തിൽ ചട്ടലംഘനം നടത്തുന്നുണ്ടോയെന്ന് തെരഞ്ഞെടുപ്പു ഉദ്യോഗസ്ഥർ നിരീക്ഷിക്കും.
പ്രകോപനപരമായ സന്ദേശങ്ങൾ, വ്യക്തിഹത്യ ചെയ്യുന്ന വാർത്തകൾ എന്നിവ പോസ്റ്റ് ചെയ്താൽ കർശന നടപടിയെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നല്കിയിട്ടുണ്ട്. ഇതിനായി മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി പ്രവർത്തനം തുടങ്ങി. പരാതികൾ ലഭിച്ചാൽ അന്വേഷിച്ചു കേസെടുക്കാനും വ്യവസ്ഥയുണ്ട്.
മൂർച്ചയേറിയ വാക്കുകൾ, ആക്ഷേപ ഹാസ്യങ്ങൾ എന്നിവയിലൂടെയാകും പ്രചാരണം. ഇതിനായി പ്രഫഷണലുകളുടെ സഹായം തേടിയിട്ടുണ്ട്. കോൺഗ്രസ്, ബിജെപി, സിപിഎം കക്ഷികളാണു സൈബർ പ്രചാരണവുമായി രംഗത്തുള്ളത്. എന്നാൽ സൈബർ പ്രചാരണത്തിൽ ചട്ടലംഘനം നടത്തുന്നുണ്ടോയെന്ന് തെരഞ്ഞെടുപ്പു ഉദ്യോഗസ്ഥർ നിരീക്ഷിക്കും.
പ്രകോപനപരമായ സന്ദേശങ്ങൾ, വ്യക്തിഹത്യ ചെയ്യുന്ന വാർത്തകൾ എന്നിവ പോസ്റ്റ് ചെയ്താൽ കർശന നടപടിയെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നല്കിയിട്ടുണ്ട്. ഇതിനായി മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി പ്രവർത്തനം തുടങ്ങി. പരാതികൾ ലഭിച്ചാൽ അന്വേഷിച്ചു കേസെടുക്കാനും വ്യവസ്ഥയുണ്ട്.