കയ്പമംഗലം: ചെന്ത്രാപ്പിന്നി കണ്ണംപുള്ളിപ്പുറത്ത് കൂട്ടുകാരുമൊത്ത് കുളത്തിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥി ചെളിയിൽപ്പെട്ട് മുങ്ങിമരിച്ചു. കയ്പമംഗലം-12 സ്വദേശി പള്ളിപ്പറമ്പിൽ മൊയ്തീൻ കുട്ടിയുടെ മകൻ ജാസിമാണു (17) മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണു സംഭവം. സ്വകാര്യ വ്യക്തിയുടെ കുളത്തിൽ ഏഴംഗ സംഘമാണു കുളിക്കാനെത്തിയത്.
ഒരേക്കർ വിസ്തൃതിയുള്ള കുളത്തിൽ ഇറങ്ങിയ രണ്ടുപേർ ചെളിയിൽ താഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ ചേർന്ന് ഒരാളെ രക്ഷപ്പെടുത്തിയെങ്കിലും ജാസിം താഴ്ന്നുപോയി. കൂട്ടുകാർ പറഞ്ഞതനുസരിച്ച് നാട്ടുകാർ കുളത്തിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് നാട്ടികയിൽനിന്നെത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്നു നടത്തിയ തെരച്ചിലിലാണു രണ്ടരയോടെ മൃതദേഹം പുറത്തെടുത്തത്. മൃതദേഹം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. കയ്പമംഗലം പോലീസ് മേൽനടപടികൾ ആരംഭിച്ചു.
മുങ്ങിത്താഴുന്നതിനിടെ പരിക്കേറ്റ ചെന്ത്രാപ്പിന്നി സി.വി. സെന്റർ തടത്തിൽ അമ്പിളിയുടെ മകൻ രാഹുലിനെ മൂന്നുപീടികയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്ത്രാപ്പിന്നി ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണു മരിച്ച ജാസിം. അമ്മ: സാജിത. സഹോദരി: ഫർസാന.
ഒരേക്കർ വിസ്തൃതിയുള്ള കുളത്തിൽ ഇറങ്ങിയ രണ്ടുപേർ ചെളിയിൽ താഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ ചേർന്ന് ഒരാളെ രക്ഷപ്പെടുത്തിയെങ്കിലും ജാസിം താഴ്ന്നുപോയി. കൂട്ടുകാർ പറഞ്ഞതനുസരിച്ച് നാട്ടുകാർ കുളത്തിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് നാട്ടികയിൽനിന്നെത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്നു നടത്തിയ തെരച്ചിലിലാണു രണ്ടരയോടെ മൃതദേഹം പുറത്തെടുത്തത്. മൃതദേഹം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. കയ്പമംഗലം പോലീസ് മേൽനടപടികൾ ആരംഭിച്ചു.
മുങ്ങിത്താഴുന്നതിനിടെ പരിക്കേറ്റ ചെന്ത്രാപ്പിന്നി സി.വി. സെന്റർ തടത്തിൽ അമ്പിളിയുടെ മകൻ രാഹുലിനെ മൂന്നുപീടികയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്ത്രാപ്പിന്നി ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണു മരിച്ച ജാസിം. അമ്മ: സാജിത. സഹോദരി: ഫർസാന.