ആലപ്പുഴ: വയനാട്ടിൽ മത്സരിക്കാൻ രാഹുൽഗാന്ധി എത്തുന്നതോടെ കേരളത്തിന്റെ രാഷ്ട്രീയചിത്രം തന്നെ മാറുമെന്നും സംസ്ഥാനത്തെ 20 സീറ്റുകളിലെ യുഡിഎഫ് വിജയം അനായാസമായിരിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാന്റെ തെരഞ്ഞെടുപ്പ് പ്രചാരണ കണ്വൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ രാഹുൽ തരംഗം ഉണ്ടാകുമെന്നു കണ്ടു സിപിഎം പരിഭ്രാന്തിയിലാണ്. വയനാട്ടിലെ സ്ഥാനാർഥിയെ പിൻവലിപ്പിച്ചു രാഹുൽഗാന്ധിക്കു പിന്തുണ നൽകാൻ എൽഡിഎഫ് തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധി അഞ്ചു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കും. രാഹുലിന്റെ സ്ഥാനാർഥിത്വത്തിന്റെ പ്രതിഫലനം തെക്കേയിന്ത്യയിൽ ആകെ അലയടിക്കും. ആകെ 540 പാർലമെന്റ് സീറ്റിൽ വെറും 40 സീറ്റുകളിൽ മാത്രമാണ് ഇടതുകക്ഷികൾ മത്സരിക്കുന്നത്.
ആർഎസ്എസിനെയും ബിജെപിയെയും നേരിടാൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിനു മാത്രമേ കഴിയൂ. കേരളത്തിൽ ബിജെപി ജയിച്ചിട്ടുള്ളതിന്റെ ഉത്തരവാദിത്വം സിപിഎമ്മിനാണ്. ചരിത്രം പരിശോധിച്ചാൽ മനസിലാകും. ദേശീയതലത്തിൽ ബിജെപി ഭരണത്തിൽ വരാതെ നോക്കണമെന്നും അദ്ദേഹം പറഞ്ഞു. നവോത്ഥാനവും വനിതാ മതിലും പറഞ്ഞു നടക്കുന്ന സിപിഎമ്മിന്റെ ഇപ്പോഴത്തെ അവസ്ഥ ദയനീയമാണ്. സിപിഎം ഓഫീസിൽ പീഡനങ്ങൾ മാത്രമാണ് നടക്കുന്നത്.
രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഓഫീസിന്റെ പരിശുദ്ധി അവിടെയില്ല. സ്ത്രീകൾക്കു സുരക്ഷിതത്വം നൽകാൻ സർക്കാരിനു കഴിയുന്നില്ല.
എല്ലാ മത വിശ്വാസങ്ങളേയും തകർത്തു മുന്നേറാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മതേതരത്വം തകർക്കുക എന്ന അജൻഡയിലാണ് ആർഎസ്എസ് പ്രവർത്തിക്കുന്നത്. ദേശീയ പ്രാധാന്യമുള്ള തെരഞ്ഞെടുപ്പാണ് ഇത്.
രാഹുൽഗാന്ധിയുടെ യുപിഎ സർക്കാരിനു ശക്തി പകരാൻ ഷാനിമോൾ ഉസ്മാന്റെ വിജയം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർഥി ഷാനിമോളെ ഷാൾ അണിയിച്ചു വേദിയിലേക്ക് അദ്ദേഹം സ്വീകരിച്ചു. യോഗത്തിൽ യുഡിഎഫ് ജില്ല ചെയർമാൻ എം. മുരളി അധ്യക്ഷതവഹിച്ചു.
കേരളത്തിൽ രാഹുൽ തരംഗം ഉണ്ടാകുമെന്നു കണ്ടു സിപിഎം പരിഭ്രാന്തിയിലാണ്. വയനാട്ടിലെ സ്ഥാനാർഥിയെ പിൻവലിപ്പിച്ചു രാഹുൽഗാന്ധിക്കു പിന്തുണ നൽകാൻ എൽഡിഎഫ് തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധി അഞ്ചു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കും. രാഹുലിന്റെ സ്ഥാനാർഥിത്വത്തിന്റെ പ്രതിഫലനം തെക്കേയിന്ത്യയിൽ ആകെ അലയടിക്കും. ആകെ 540 പാർലമെന്റ് സീറ്റിൽ വെറും 40 സീറ്റുകളിൽ മാത്രമാണ് ഇടതുകക്ഷികൾ മത്സരിക്കുന്നത്.
ആർഎസ്എസിനെയും ബിജെപിയെയും നേരിടാൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിനു മാത്രമേ കഴിയൂ. കേരളത്തിൽ ബിജെപി ജയിച്ചിട്ടുള്ളതിന്റെ ഉത്തരവാദിത്വം സിപിഎമ്മിനാണ്. ചരിത്രം പരിശോധിച്ചാൽ മനസിലാകും. ദേശീയതലത്തിൽ ബിജെപി ഭരണത്തിൽ വരാതെ നോക്കണമെന്നും അദ്ദേഹം പറഞ്ഞു. നവോത്ഥാനവും വനിതാ മതിലും പറഞ്ഞു നടക്കുന്ന സിപിഎമ്മിന്റെ ഇപ്പോഴത്തെ അവസ്ഥ ദയനീയമാണ്. സിപിഎം ഓഫീസിൽ പീഡനങ്ങൾ മാത്രമാണ് നടക്കുന്നത്.
രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഓഫീസിന്റെ പരിശുദ്ധി അവിടെയില്ല. സ്ത്രീകൾക്കു സുരക്ഷിതത്വം നൽകാൻ സർക്കാരിനു കഴിയുന്നില്ല.
എല്ലാ മത വിശ്വാസങ്ങളേയും തകർത്തു മുന്നേറാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മതേതരത്വം തകർക്കുക എന്ന അജൻഡയിലാണ് ആർഎസ്എസ് പ്രവർത്തിക്കുന്നത്. ദേശീയ പ്രാധാന്യമുള്ള തെരഞ്ഞെടുപ്പാണ് ഇത്.
രാഹുൽഗാന്ധിയുടെ യുപിഎ സർക്കാരിനു ശക്തി പകരാൻ ഷാനിമോൾ ഉസ്മാന്റെ വിജയം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർഥി ഷാനിമോളെ ഷാൾ അണിയിച്ചു വേദിയിലേക്ക് അദ്ദേഹം സ്വീകരിച്ചു. യോഗത്തിൽ യുഡിഎഫ് ജില്ല ചെയർമാൻ എം. മുരളി അധ്യക്ഷതവഹിച്ചു.