തൃശൂര്‍: മയക്കുമരുന്ന് പിടികൂടാൻ പോലീസും എക്സൈസും ചേര്‍ന്ന് സംസ്ഥാനത്തെ എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും എല്ലാ ദിവസവും റെയ്ഡ് നടത്തും. ടൂറിസ്റ്റ് ബസുകളിലും ദിവസേന പരിശോധനയുണ്ടാവും. സംസ്ഥാനത്തു മയക്കുമരുന്നിന്റെയും ലഹരി ഉത്പന്നങ്ങളുടേയും വ്യാപനം തടയുന്നതിന്റെ ഭാഗമായി കര്‍ശന നടപടി സ്വീകരിക്കാന്‍ ഡിജിപി ലോക്നാഥ് ബെഹ്റ സോണല്‍ എഡിജിപിമാര്‍ക്കും റേഞ്ച് ഐജിമാര്‍ക്കും ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്കി.
കേരള ആന്റിനാര്‍ക്കോട്ടിക്സ് സ്പെഷല്‍ ആക്ഷന്‍ ഫോഴ്സിന്റെ കഴിഞ്ഞ രണ്ടുമാസത്തെ പ്രവര്‍ത്തനം വിലയിരുത്തിയശേഷമാണ് ഡിജിപി മയക്കുമരുന്നുവേട്ട ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയത്. വിദ്യാലയങ്ങളുടെ പരിസരത്തു മയക്കുമരുന്ന് ഉത്പന്നങ്ങള്‍ വില്‍ക്കുന്നവര്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റീസ് നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ചു ജാമ്യമില്ലാത്ത വകുപ്പു പ്രകാരം ശക്തമായ നടപടിയെടുക്കും. റെയില്‍വേ പോലീസില്‍ എസ്പിയുടെ നേതൃത്വത്തില്‍ ആന്റിനാര്‍ക്കോട്ടിക് ഡിവിഷന് രൂപീകരിക്കാനും ധാരണയായി.
സംസ്ഥാനത്തു തെരഞ്ഞെടുത്ത മൂവായിരം സ്കൂളുകളിൽ എക്സൈസ് സന്ദര്‍ശനം നടത്തും. ഒരു സിവില്‍ പോലീസ് ഓഫീസറും സന്ദര്‍ശന വേളയിലുണ്ടാകും.
കേരള ആന്റിനാര്‍ക്കോട്ടിക്സ് സ്പെഷല്‍ ആക്ഷന്‍ ഫോഴ്സിന്റെ കഴിഞ്ഞ രണ്ടുമാസത്തെ പ്രവര്‍ത്തനം വിലയിരുത്തിയശേഷമാണ് ഡിജിപി മയക്കുമരുന്നുവേട്ട ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയത്. വിദ്യാലയങ്ങളുടെ പരിസരത്തു മയക്കുമരുന്ന് ഉത്പന്നങ്ങള്‍ വില്‍ക്കുന്നവര്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റീസ് നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ചു ജാമ്യമില്ലാത്ത വകുപ്പു പ്രകാരം ശക്തമായ നടപടിയെടുക്കും. റെയില്‍വേ പോലീസില്‍ എസ്പിയുടെ നേതൃത്വത്തില്‍ ആന്റിനാര്‍ക്കോട്ടിക് ഡിവിഷന് രൂപീകരിക്കാനും ധാരണയായി.
സംസ്ഥാനത്തു തെരഞ്ഞെടുത്ത മൂവായിരം സ്കൂളുകളിൽ എക്സൈസ് സന്ദര്‍ശനം നടത്തും. ഒരു സിവില്‍ പോലീസ് ഓഫീസറും സന്ദര്‍ശന വേളയിലുണ്ടാകും.