കായംകുളം: കട്ടച്ചിറ പള്ളി പ്രശ്നത്തിൽ യാക്കോബായസഭ ഇന്നു കരിദിനം ആചരിക്കും. ഓർത്തഡോക്സ് വിഭാഗം കഴിഞ്ഞ ദിവസം പള്ളിക്കുള്ളിൽ കാണിച്ച അതിക്രമങ്ങളിൽ പ്രതിഷേധിച്ചാണ് ഇന്നു യാക്കോബായ സുറിയാനി സഭ കരിദിനമായി ആചരിക്കുന്നതെന്നു സഭാ മീഡിയ സെൽ ചെയർമാൻ ഡോ. കുര്യാക്കോസ് തെയോഫിലോസ് മെത്രാപ്പോലീത്ത അറിയിച്ചു.
പള്ളികളിൽ പാത്രിയർക്കാ പതാക പകുതി താഴ്ത്തി കെട്ടും. നാളെ സഭയുടെ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസന മെത്രാപ്പോലീത്തയുമായ ഡോ.തോമസ് മോർ തിമോത്തിയോസ് കോട്ടയം തിരുനക്കര മൈതാനിയിൽ ഉപവാസം അനുഷ്ഠിക്കും.
പള്ളിക്കുള്ളിൽ കാണിച്ച അതിക്രമങ്ങൾ അങ്ങേയറ്റം പ്രതിഷേധാർഹമാണ്. അതിനാൽ മതനിന്ദ നടത്തുകയും പള്ളിയിൽ അതിക്രമം കാണിക്കുകയും ചെയ്തവർക്കെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്യുന്നത് ഉൾപ്പടെയുള്ള നിയമ നടപടി സ്വീകരിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും ഡോ. കുര്യാക്കോസ് തെയോഫിലോസ് മെത്രാപ്പോലീത്ത അറിയിച്ചു.
പള്ളികളിൽ പാത്രിയർക്കാ പതാക പകുതി താഴ്ത്തി കെട്ടും. നാളെ സഭയുടെ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസന മെത്രാപ്പോലീത്തയുമായ ഡോ.തോമസ് മോർ തിമോത്തിയോസ് കോട്ടയം തിരുനക്കര മൈതാനിയിൽ ഉപവാസം അനുഷ്ഠിക്കും.
പള്ളിക്കുള്ളിൽ കാണിച്ച അതിക്രമങ്ങൾ അങ്ങേയറ്റം പ്രതിഷേധാർഹമാണ്. അതിനാൽ മതനിന്ദ നടത്തുകയും പള്ളിയിൽ അതിക്രമം കാണിക്കുകയും ചെയ്തവർക്കെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്യുന്നത് ഉൾപ്പടെയുള്ള നിയമ നടപടി സ്വീകരിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും ഡോ. കുര്യാക്കോസ് തെയോഫിലോസ് മെത്രാപ്പോലീത്ത അറിയിച്ചു.