കോതമംഗലം: മാർത്തോമ്മാ ചെറിയ പള്ളിയിൽ പ്രവേശിച്ച് ആരാധന നടത്താൻ ഓർത്തഡോക്സ് വിഭാഗം വൈദികൻ തോമസ് പോൾ റന്പാൻ എത്തിയെങ്കിലും യാക്കോബായ വിശ്വാസികളുടെ എതിർപ്പിനെത്തുടർന്ന് ഇക്കുറിയും മടങ്ങേണ്ടിവന്നു. ഒരു മണിക്കൂറോളം നീണ്ട സംഘർഷാവസ്ഥയ്ക്കൊടുവിലാണു റന്പാനും സംഘവും മടങ്ങാൻ തയാറായത്.
ഓർത്തഡോക്സ് വിഭാഗത്തിലെ തോമസ് പോൾ റന്പാനും മറ്റു മൂന്നു വൈദികരും പതിനഞ്ചോളം ഓർത്തഡോക്സ് വിശ്വാസികളും ഇന്നലെ രാവിലെ 9.35ഓടെ പോലീസ് സംരക്ഷണയിലാണ് മാർത്തോമ്മാ ചെറിയപള്ളിക്കു മുന്നിലെത്തിയത്. പള്ളിയിലും പരിസരത്തും യാക്കോബായ വിശ്വാസികൾ പുലർച്ചെ മുതൽ തടിച്ചുകൂടിയിരുന്നു. തന്റെ മാതാവിന്റെ ചരമവാർഷിക ചടങ്ങുകൾ നടത്താനാണു റന്പാൻ എത്തിയത്.
ചെറിയ പള്ളിയിലെ വൈദികരടക്കമുള്ള യാക്കാബോയ വിശ്വാസികൾ മുദ്രാവാക്യങ്ങളും പ്രാർഥനകളുമായി റന്പാനെയെും പോലീസിനെയും പ്രതിഷേധം അറിയിച്ചു. റന്പാൻ പള്ളിക്ക് മുന്നിൽ ഒരു മണിക്കൂറോളം കാത്തുനിന്നു. ബലപ്രയോഗത്തിലൂടെ വിശ്വാസികളെ മാറ്റി റന്പാന് വഴിയൊരുക്കാൻ പോലീസ് തയാറായില്ല. എതിർപ്പ് ശക്തമായതോടെ 10.30 ഓടെ റന്പാനും സംഘവും പിൻവാങ്ങി. തുടർന്നു യാക്കോബായ വിശ്വാസികൾ പ്രകടനം നടത്തി.
മാർത്തോമ്മാ ചെറിയ പള്ളിയിൽ തോമസ് പോൾ റന്പാന് ആരാധാന നടത്താൻ പോലീസ് സംരക്ഷണം നൽകണമെന്നു കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ റന്പാൻ മുന്പ് രണ്ടുതവണ പള്ളിയിൽ പ്രവേശിക്കാൻ വന്നെങ്കിലും യാക്കോബായ വിശ്വാസികളുടെ എതിർപ്പിനെത്തുടർന്നു പിൻവാങ്ങേണ്ടിവന്നിരുന്നു. വിഷയം വീണ്ടും കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അടുത്തമാസം വീണ്ടും വരുമെന്നും വ്യക്തമാക്കിയാണു റന്പാൻ ഇന്നലെ മടങ്ങിയത്.
ഓർത്തഡോക്സ് വിഭാഗത്തിലെ തോമസ് പോൾ റന്പാനും മറ്റു മൂന്നു വൈദികരും പതിനഞ്ചോളം ഓർത്തഡോക്സ് വിശ്വാസികളും ഇന്നലെ രാവിലെ 9.35ഓടെ പോലീസ് സംരക്ഷണയിലാണ് മാർത്തോമ്മാ ചെറിയപള്ളിക്കു മുന്നിലെത്തിയത്. പള്ളിയിലും പരിസരത്തും യാക്കോബായ വിശ്വാസികൾ പുലർച്ചെ മുതൽ തടിച്ചുകൂടിയിരുന്നു. തന്റെ മാതാവിന്റെ ചരമവാർഷിക ചടങ്ങുകൾ നടത്താനാണു റന്പാൻ എത്തിയത്.
ചെറിയ പള്ളിയിലെ വൈദികരടക്കമുള്ള യാക്കാബോയ വിശ്വാസികൾ മുദ്രാവാക്യങ്ങളും പ്രാർഥനകളുമായി റന്പാനെയെും പോലീസിനെയും പ്രതിഷേധം അറിയിച്ചു. റന്പാൻ പള്ളിക്ക് മുന്നിൽ ഒരു മണിക്കൂറോളം കാത്തുനിന്നു. ബലപ്രയോഗത്തിലൂടെ വിശ്വാസികളെ മാറ്റി റന്പാന് വഴിയൊരുക്കാൻ പോലീസ് തയാറായില്ല. എതിർപ്പ് ശക്തമായതോടെ 10.30 ഓടെ റന്പാനും സംഘവും പിൻവാങ്ങി. തുടർന്നു യാക്കോബായ വിശ്വാസികൾ പ്രകടനം നടത്തി.
മാർത്തോമ്മാ ചെറിയ പള്ളിയിൽ തോമസ് പോൾ റന്പാന് ആരാധാന നടത്താൻ പോലീസ് സംരക്ഷണം നൽകണമെന്നു കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ റന്പാൻ മുന്പ് രണ്ടുതവണ പള്ളിയിൽ പ്രവേശിക്കാൻ വന്നെങ്കിലും യാക്കോബായ വിശ്വാസികളുടെ എതിർപ്പിനെത്തുടർന്നു പിൻവാങ്ങേണ്ടിവന്നിരുന്നു. വിഷയം വീണ്ടും കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അടുത്തമാസം വീണ്ടും വരുമെന്നും വ്യക്തമാക്കിയാണു റന്പാൻ ഇന്നലെ മടങ്ങിയത്.