ആലപ്പുഴ: ആലപ്പുഴയിലും നേതാവിനെതിരേ ലൈംഗികാരോപണം ഉയർന്നതോടെ സിപിഎം പ്രതിരോധത്തിലായി. തെരഞ്ഞെടുപ്പു അടുത്തിരിക്കുന്നതിനിടെ ഇത്തരമൊരു ആരോപണം ഉയരുന്നതു പാർട്ടിയുടെ സാധ്യതകളെ ബാധിക്കുമോയെന്ന ആശങ്കയിലാണ് നേതാക്കൾ.
ജനപ്രതിനിധിയായ ഭാര്യയുമായി സിപിഎം നേതാവിനു ശരിയല്ലാത്ത ബന്ധമുണ്ടെന്നുള്ള പരാതിയുമായി യുവതിയുടെ ഭർത്താവാണ് രംഗത്തെത്തിയിട്ടുള്ളത്. അതേസമയം, ഒരു ഏരിയ സെക്രട്ടറിക്കെതിരേയുള്ള പരാതി ഒതുക്കിത്തീർക്കാൻ ശ്രമം നടക്കുന്നതായും ആരോപണമുണ്ട്. കഴിഞ്ഞ 17ന് ജനപ്രതിനിധിയുടെ ഭർത്താവ് പാർട്ടിക്കു പരാതി നൽകിയിരുന്നു. ഇവർ തമ്മിലുള്ള അടുപ്പം പലരും പറഞ്ഞ് അറിഞ്ഞിരുന്നെങ്കിലും വിശ്വസിച്ചിരുന്നില്ലെന്നും എന്നാൽ, കഴിഞ്ഞ ദിവസം വീട്ടിൽ ചെന്നപ്പോൾ നേരിട്ടു കണ്ടുവെന്നും പരാതിക്കാരൻ ആരോപിക്കുന്നു.
ഇതോടെതന്നെ വീട്ടിൽനിന്നു പുറത്താക്കിയെന്നും ജീവനിൽ ഭീഷണിയുണ്ടെന്നും സംസ്ഥാന നേതൃത്വത്തിനും ജില്ലാ നേതൃത്വത്തിനും നൽകിയ പരാതിയിൽ പറയുന്നു. പ്രശ്നത്തിൽ ഇടപെട്ടു കുടുംബത്തെ സംരക്ഷിക്കണമെന്നും നീതിക്കൊപ്പം നിൽക്കണമെന്നുമാണ് യുവതിയുടെ ഭർത്താവിന്റെ ആവശ്യം. സമൂഹ മാധ്യമങ്ങളിലടക്കം വിഷയം ചർച്ചയായിട്ടുമുണ്ട്. ജില്ലാ നേതൃത്വം ഇതിൽ നടപടിയൊന്നുമെടുത്തിട്ടില്ല.
അതേസമയം, കുടുംബ വഴക്കിൽ ഇടപെട്ടതിന്റെ വൈരാഗ്യമാണ് ഇത്തരമൊരു ആരോപണത്തിനു പിന്നിലെന്നാണ് ആരോപണ വിധേയന്റെ ഭാഗത്തുനിന്നുള്ള വിശദീകരണം. തെരഞ്ഞെടുപ്പുവേളയിൽ ഉയർന്ന പരാതി ചർച്ച ചെയ്തു വഷളാക്കേണ്ടെന്നായിരുന്നു നേതൃത്വത്തിന്റെ തീരുമാനമെങ്കിലും പരാതിയുടെ പകർപ്പ് പുറത്തായതോടെ ഇനി തുടർനടപടി ഒഴിവാക്കാനാകാത്ത സ്ഥിതിയിലാണ്.
ജനപ്രതിനിധിയായ ഭാര്യയുമായി സിപിഎം നേതാവിനു ശരിയല്ലാത്ത ബന്ധമുണ്ടെന്നുള്ള പരാതിയുമായി യുവതിയുടെ ഭർത്താവാണ് രംഗത്തെത്തിയിട്ടുള്ളത്. അതേസമയം, ഒരു ഏരിയ സെക്രട്ടറിക്കെതിരേയുള്ള പരാതി ഒതുക്കിത്തീർക്കാൻ ശ്രമം നടക്കുന്നതായും ആരോപണമുണ്ട്. കഴിഞ്ഞ 17ന് ജനപ്രതിനിധിയുടെ ഭർത്താവ് പാർട്ടിക്കു പരാതി നൽകിയിരുന്നു. ഇവർ തമ്മിലുള്ള അടുപ്പം പലരും പറഞ്ഞ് അറിഞ്ഞിരുന്നെങ്കിലും വിശ്വസിച്ചിരുന്നില്ലെന്നും എന്നാൽ, കഴിഞ്ഞ ദിവസം വീട്ടിൽ ചെന്നപ്പോൾ നേരിട്ടു കണ്ടുവെന്നും പരാതിക്കാരൻ ആരോപിക്കുന്നു.
ഇതോടെതന്നെ വീട്ടിൽനിന്നു പുറത്താക്കിയെന്നും ജീവനിൽ ഭീഷണിയുണ്ടെന്നും സംസ്ഥാന നേതൃത്വത്തിനും ജില്ലാ നേതൃത്വത്തിനും നൽകിയ പരാതിയിൽ പറയുന്നു. പ്രശ്നത്തിൽ ഇടപെട്ടു കുടുംബത്തെ സംരക്ഷിക്കണമെന്നും നീതിക്കൊപ്പം നിൽക്കണമെന്നുമാണ് യുവതിയുടെ ഭർത്താവിന്റെ ആവശ്യം. സമൂഹ മാധ്യമങ്ങളിലടക്കം വിഷയം ചർച്ചയായിട്ടുമുണ്ട്. ജില്ലാ നേതൃത്വം ഇതിൽ നടപടിയൊന്നുമെടുത്തിട്ടില്ല.
അതേസമയം, കുടുംബ വഴക്കിൽ ഇടപെട്ടതിന്റെ വൈരാഗ്യമാണ് ഇത്തരമൊരു ആരോപണത്തിനു പിന്നിലെന്നാണ് ആരോപണ വിധേയന്റെ ഭാഗത്തുനിന്നുള്ള വിശദീകരണം. തെരഞ്ഞെടുപ്പുവേളയിൽ ഉയർന്ന പരാതി ചർച്ച ചെയ്തു വഷളാക്കേണ്ടെന്നായിരുന്നു നേതൃത്വത്തിന്റെ തീരുമാനമെങ്കിലും പരാതിയുടെ പകർപ്പ് പുറത്തായതോടെ ഇനി തുടർനടപടി ഒഴിവാക്കാനാകാത്ത സ്ഥിതിയിലാണ്.