കോട്ടയം: പത്തനംതിട്ടയിൽ മത്സരിക്കുമെന്നും ആരുടെ വോട്ടും വാങ്ങുമെന്നും ജനപക്ഷം ചെയർമാൻ പി.സി. ജോർജ് എംഎൽഎ. തെരഞ്ഞെടുപ്പു പ്രഖ്യാപനം വന്നയുടൻ താൻ പത്തനംതിട്ടയിൽ മത്സരിക്കുമെന്ന് അറിയിച്ച ജോർജ് പിന്നീട് പിൻവാങ്ങിയിരുന്നു.
കോണ്ഗ്രസ് വഞ്ചിച്ചുവെന്നാരോപിച്ചാണ് ഇന്നലെ വീണ്ടും മത്സരിക്കുമെന്നു പത്രസമ്മേളനത്തിൽ അറിയിച്ചത്. മുന്നണിയുമായി ചേർന്നു പോകാമെന്ന രീതിയിൽ വാക്കുനൽകിയ കോണ്ഗ്രസ് നേതാക്കളുടെ പിൻമാറ്റമാണു തീരുമാനം പുനഃപരിശോധിക്കാൻ കാരണം. കോണ്ഗ്രസ് നേതാക്കളായ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ ചർച്ചനടത്തി മടങ്ങിയതല്ലാതെ പിന്നീട് അവരെ കണ്ടില്ല. ഇവർ വഞ്ചിച്ച സാഹചര്യത്തിലാണു പുനഃപരിശോധന.
26നു കോട്ടയം സിഎസ്ഐ. റിട്രീറ്റ് സെന്ററിൽ ചേരുന്ന പാർട്ടി യോഗത്തിൽ തീരുമാനം പ്രഖ്യാപിക്കും. ബിജെപി പിന്തുണ തന്നാൽ, സ്വീകരിക്കും. ബിജെപിയെ മോശം പാർട്ടിയായി കാണുന്നില്ല. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടതനുസരിച്ചാണു മുന്നണിയിൽ ചേർക്കണമെന്ന കത്തു നൽകിയതെന്നും പി.സി.ജോർജ് പത്രസമ്മേളനത്തിൽ പറഞ്ഞു. വൈസ് ചെയർമാൻമാരായ ഇ.കെ. ഹസൻകുട്ടി, ഭാസ്കര പിള്ള എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
കോണ്ഗ്രസ് വഞ്ചിച്ചുവെന്നാരോപിച്ചാണ് ഇന്നലെ വീണ്ടും മത്സരിക്കുമെന്നു പത്രസമ്മേളനത്തിൽ അറിയിച്ചത്. മുന്നണിയുമായി ചേർന്നു പോകാമെന്ന രീതിയിൽ വാക്കുനൽകിയ കോണ്ഗ്രസ് നേതാക്കളുടെ പിൻമാറ്റമാണു തീരുമാനം പുനഃപരിശോധിക്കാൻ കാരണം. കോണ്ഗ്രസ് നേതാക്കളായ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ ചർച്ചനടത്തി മടങ്ങിയതല്ലാതെ പിന്നീട് അവരെ കണ്ടില്ല. ഇവർ വഞ്ചിച്ച സാഹചര്യത്തിലാണു പുനഃപരിശോധന.
26നു കോട്ടയം സിഎസ്ഐ. റിട്രീറ്റ് സെന്ററിൽ ചേരുന്ന പാർട്ടി യോഗത്തിൽ തീരുമാനം പ്രഖ്യാപിക്കും. ബിജെപി പിന്തുണ തന്നാൽ, സ്വീകരിക്കും. ബിജെപിയെ മോശം പാർട്ടിയായി കാണുന്നില്ല. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടതനുസരിച്ചാണു മുന്നണിയിൽ ചേർക്കണമെന്ന കത്തു നൽകിയതെന്നും പി.സി.ജോർജ് പത്രസമ്മേളനത്തിൽ പറഞ്ഞു. വൈസ് ചെയർമാൻമാരായ ഇ.കെ. ഹസൻകുട്ടി, ഭാസ്കര പിള്ള എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.