ആലപ്പുഴ: രാഹുൽഗാന്ധി വരുന്പോൾ കോണ്‍ഗ്രസ് ഒന്നാകെ വയനാട്ടിലേക്കു പോകുമെന്നും യുഡിഎഫിന്റെ മറ്റു സ്ഥാനാർഥികൾ ആശങ്കയിലാകുമെന്നും ഇതു മുതലെടുത്തു വിജയിക്കാമെന്നതും കോടിയേരി ബാലകൃഷ്ണന്റെ മനഃപായസം മാത്രമാണെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മോഹഭംഗം വന്ന നേതാവായിക്കഴിഞ്ഞു കോടിയേരി. ചുളുവിൽ ജയിക്കാമെന്ന ചിന്തയാണ് അദ്ദേഹത്തിന്റെ വിലയിരുത്തലെങ്കിൽ തനിക്ക് സഹതാപം മാത്രമാണ് തോന്നുന്നത്.
രാഹുൽ ഗാന്ധിയുടെ വയനാട് സ്ഥാനാർഥിത്വം സംബന്ധിച്ച അന്തിമ തീരുമാനം ഹൈക്കമാൻഡ് കൈക്കൊള്ളുമെന്നും തെക്കെ ഇന്ത്യയിലെ കോണ്‍ഗ്രസിന്റെ കുതിച്ചു ചാട്ടത്തിനു തന്നെ ഇതു വഴിയൊരുക്കുമെന്നും അദ്ദേഹം ആലപ്പുഴയിൽ പറഞ്ഞു. രാഹുൽ വരുന്നതോടെ കേരളത്തിലും വലിയ മാറ്റമുണ്ടാകും. നേരത്തെ കേരള സന്ദർശനത്തിനിടെ ഇക്കാര്യം അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു.
മോദിക്ക് ബദലായി രാഹുൽ ഗാന്ധിയേ ഉള്ളൂ. ദേശീയനേതാക്കൾ കോണ്‍ഗ്രസിനു വേണ്ടി കേരളത്തിൽനിന്നു മത്സരിച്ച ചരിത്രമില്ല. കേരളത്തിലെ ഗ്രൂപ്പ് പ്രശ്നമാണോ ഇത്തരമൊരു നീക്കത്തിനു പിന്നിലെന്ന ചോദ്യത്തിന് അദ്ദേഹത്തെ അത്രയ്ക്കും ചെറുതാക്കണോ എന്നായിരുന്നു ചെന്നിത്തലയുടെ മറുപടി. ദേശീയതാല്പര്യം തന്നെയാണ് വടക്കേ ഇന്ത്യയിലും തെക്കേ ഇന്ത്യയിലും രാഹുൽ മത്സരിക്കുന്നതിൽ പ്രകടമാകുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
രാഹുൽ ഗാന്ധിയുടെ വയനാട് സ്ഥാനാർഥിത്വം സംബന്ധിച്ച അന്തിമ തീരുമാനം ഹൈക്കമാൻഡ് കൈക്കൊള്ളുമെന്നും തെക്കെ ഇന്ത്യയിലെ കോണ്‍ഗ്രസിന്റെ കുതിച്ചു ചാട്ടത്തിനു തന്നെ ഇതു വഴിയൊരുക്കുമെന്നും അദ്ദേഹം ആലപ്പുഴയിൽ പറഞ്ഞു. രാഹുൽ വരുന്നതോടെ കേരളത്തിലും വലിയ മാറ്റമുണ്ടാകും. നേരത്തെ കേരള സന്ദർശനത്തിനിടെ ഇക്കാര്യം അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു.
മോദിക്ക് ബദലായി രാഹുൽ ഗാന്ധിയേ ഉള്ളൂ. ദേശീയനേതാക്കൾ കോണ്‍ഗ്രസിനു വേണ്ടി കേരളത്തിൽനിന്നു മത്സരിച്ച ചരിത്രമില്ല. കേരളത്തിലെ ഗ്രൂപ്പ് പ്രശ്നമാണോ ഇത്തരമൊരു നീക്കത്തിനു പിന്നിലെന്ന ചോദ്യത്തിന് അദ്ദേഹത്തെ അത്രയ്ക്കും ചെറുതാക്കണോ എന്നായിരുന്നു ചെന്നിത്തലയുടെ മറുപടി. ദേശീയതാല്പര്യം തന്നെയാണ് വടക്കേ ഇന്ത്യയിലും തെക്കേ ഇന്ത്യയിലും രാഹുൽ മത്സരിക്കുന്നതിൽ പ്രകടമാകുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.