തലശേരി: വടകര ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പി. ജയരാജന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുവരെഴുത്ത് നടത്തിയ മതിൽ തകർക്കപ്പെട്ടു. മാടപ്പീടിക കൊമ്മൽ വയലിൽ ബാലന്റെ സംഗീത എന്ന വീടിന്റെ മതിലാണ് വെള്ളിയാഴ്ച അർധരാത്രിയിൽ അക്രമികൾ തകർത്തത്.
ആർഎസ്എസ്-ബിജെപി സംഘമാണ് സംഭവത്തിനു പിന്നിലെന്ന് സിപിഎം ആരോപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, എ.എൻ. ഷംസീർ എംഎൽഎ, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി. രാഘവൻ, എ. ശശി, എൻ.എം. പ്രജിത്ത് തുടങ്ങിയവർ സ്ഥലത്തെത്തി. ബാലന്റെ സമ്മതപത്രത്തോടെയാണ് വീടിനുമുന്നിലെ മതിലിൽ ചുവരെഴുത്ത് നടത്തിയതെന്ന് സിപിഎം നേതാക്കൾ പറഞ്ഞു.
ആർഎസ്എസ്-ബിജെപി സംഘമാണ് സംഭവത്തിനു പിന്നിലെന്ന് സിപിഎം ആരോപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, എ.എൻ. ഷംസീർ എംഎൽഎ, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി. രാഘവൻ, എ. ശശി, എൻ.എം. പ്രജിത്ത് തുടങ്ങിയവർ സ്ഥലത്തെത്തി. ബാലന്റെ സമ്മതപത്രത്തോടെയാണ് വീടിനുമുന്നിലെ മതിലിൽ ചുവരെഴുത്ത് നടത്തിയതെന്ന് സിപിഎം നേതാക്കൾ പറഞ്ഞു.