ഇരിട്ടി: പഴശി പദ്ധതി ജലാശയത്തിന്റെ ഭാഗമായ എടക്കാനം പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു. ഒപ്പമുണ്ടായിരുന്ന മകളെ കാണാതായി. എടക്കാനത്തെ നടുവിലെപുരയിൽ എൻ.വി. മനോജിന്റെ ഭാര്യ ടി.പി. ധന്യ(32 )യാണു മരിച്ചത് .
മകളും എടക്കാനം എൽപി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിനിയുമായ അനന്തശ്രീ (10 ) യെയാണ് കാണാതായത്. ഇരിട്ടി അഗ്നിരക്ഷാസേനാംഗങ്ങളും നാട്ടുകാരായ മുങ്ങൽവിദഗ്ധരും രാത്രി ഒൻപത് വരെ തെരച്ചിൽ നടത്തിയെങ്കിലും അനന്തശ്രീയെ കണ്ടെത്താനായില്ല.
എടക്കാനം പുഴക്കരയ്ക്ക് സമീപമാണ് ഇവരുടെ വീട്. ഇന്നലെ വൈകുന്നേരം നാലോടെ പുഴക്കരയിലേക്കു പോയ ഇവർ തിരിച്ചുവരാഞ്ഞതിനെത്തുടർന്ന് നടത്തിയ തെരച്ചിലിനിടെ അഞ്ചരയോടെ ധന്യയുടെ മൃതദേഹം പഴശി ജലാശയത്തിൽ കണ്ടെത്തുകയായിരുന്നു. എന്നാൽ മകൾ അനന്തശ്രീയെ കണ്ടെത്താനായില്ല. ഇരിട്ടി അഗ്നിരക്ഷാനിലയം ഓഫീസർ ജോൺസൺ പീറ്ററിന്റെയും നാട്ടുകാരായ മുങ്ങൽ വിദഗ്ധരുടെയും നേതൃത്വത്തിൽ രാത്രിയും തെരച്ചിൽ തുടർന്നെങ്കിലും ശ്രമം വിഫലമാകുകയായിരുന്നു. തെരച്ചിൽ ഇന്നും തുടരും. ധന്യയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി. കൂത്തുപറമ്പിനടുത്ത് രാമപുരം സ്വദേശി ദാമോദരൻ-ഭാരതി ദമ്പതികളുടെ മകളാണ് ധന്യ. സഹോദരങ്ങൾ: ധനീഷ്, അമ്പിളി. അനന്തശ്രീയെക്കൂടാതെ അഭയന്ത് എന്ന മകനുമുണ്ട്.
മകളും എടക്കാനം എൽപി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിനിയുമായ അനന്തശ്രീ (10 ) യെയാണ് കാണാതായത്. ഇരിട്ടി അഗ്നിരക്ഷാസേനാംഗങ്ങളും നാട്ടുകാരായ മുങ്ങൽവിദഗ്ധരും രാത്രി ഒൻപത് വരെ തെരച്ചിൽ നടത്തിയെങ്കിലും അനന്തശ്രീയെ കണ്ടെത്താനായില്ല.
എടക്കാനം പുഴക്കരയ്ക്ക് സമീപമാണ് ഇവരുടെ വീട്. ഇന്നലെ വൈകുന്നേരം നാലോടെ പുഴക്കരയിലേക്കു പോയ ഇവർ തിരിച്ചുവരാഞ്ഞതിനെത്തുടർന്ന് നടത്തിയ തെരച്ചിലിനിടെ അഞ്ചരയോടെ ധന്യയുടെ മൃതദേഹം പഴശി ജലാശയത്തിൽ കണ്ടെത്തുകയായിരുന്നു. എന്നാൽ മകൾ അനന്തശ്രീയെ കണ്ടെത്താനായില്ല. ഇരിട്ടി അഗ്നിരക്ഷാനിലയം ഓഫീസർ ജോൺസൺ പീറ്ററിന്റെയും നാട്ടുകാരായ മുങ്ങൽ വിദഗ്ധരുടെയും നേതൃത്വത്തിൽ രാത്രിയും തെരച്ചിൽ തുടർന്നെങ്കിലും ശ്രമം വിഫലമാകുകയായിരുന്നു. തെരച്ചിൽ ഇന്നും തുടരും. ധന്യയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി. കൂത്തുപറമ്പിനടുത്ത് രാമപുരം സ്വദേശി ദാമോദരൻ-ഭാരതി ദമ്പതികളുടെ മകളാണ് ധന്യ. സഹോദരങ്ങൾ: ധനീഷ്, അമ്പിളി. അനന്തശ്രീയെക്കൂടാതെ അഭയന്ത് എന്ന മകനുമുണ്ട്.