കാസർഗോഡ്: കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ദാരുണമായ കൊലപാതകമാണ് ഈ തെരഞ്ഞെടുപ്പിലെ മുഖ്യവിഷയമെന്നും സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിന് എതിരായ വിധിയെഴുത്തായിരിക്കും ഈ തെരഞ്ഞെടുപ്പെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കാസർഗോഡ് ഡിസിസി ഓഫീസിൽ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ കൊലപാതകം സംസ്ഥാന രാഷ്ട്രീയത്തിൽ മാത്രമല്ല ദേശീയ രാഷ്ട്രീയത്തിൽത്തന്നെ ഏറെ ചർച്ച ആയതാണ്. വ്യക്തിപരമായ വിരോധത്തിന്റെ പേരിലാണ് കൊലപാതകം നടത്തിയതെന്നുകാണിച്ചു കോടതിയിൽ ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകിയത് കേസ് അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്.
സിബിഐ അന്വേഷണത്തിലൂടെ മാത്രമേ സത്യം പുറത്തു വരികയുള്ളൂ. ഇപ്പോൾ പ്രതികളാക്കപ്പെട്ടവർ പരസ്പര വിരുദ്ധമായ മൊഴിയാണ് നൽകിയത്. സിപിഎമ്മിന്റെ ജില്ലാ നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും ഈ കൊലപാതകത്തിൽ ബന്ധമുണ്ട്. ആയുധം കൊടുത്ത സിപിഎമ്മിന്റെ നേതാക്കളിലേക്ക് അന്വേഷണം നീങ്ങണമെങ്കിൽ സിബിഐ അന്വേഷണം തന്നെ വേണം.
ചെർപ്പുളശേരി പാർട്ടി ഓഫീസിലെ പീഡനം സ്ത്രീകൾക്ക് സിപിഎം ഭരണത്തിൽ അനുഭവിക്കേണ്ടിവരുന്ന കഷ്ടതകളാണ് വ്യക്തമാക്കുന്നത്. പിണറായി കേരളം കണ്ട ഏറ്റവും കഴിവുകെട്ട ആഭ്യന്തരമന്ത്രിയാണ്. സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന അക്രമങ്ങളിൽ ഇപ്പോൾ മൂന്നാം സ്ഥാനത്താണ് കേരളമെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട്ട് ഐ ഗ്രൂപ്പ് രഹസ്യ യോഗം ചേർന്ന കാര്യത്തെ കുറിച്ച് ചോദിച്ചപ്പോൾ പത്രവാർത്തകളിലൂടെയാണ് ഇക്കാര്യം അറിയുന്നതെന്നും താൻ ഇക്കാര്യം അന്വേഷിച്ചു കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സിബിഐ അന്വേഷണത്തിലൂടെ മാത്രമേ സത്യം പുറത്തു വരികയുള്ളൂ. ഇപ്പോൾ പ്രതികളാക്കപ്പെട്ടവർ പരസ്പര വിരുദ്ധമായ മൊഴിയാണ് നൽകിയത്. സിപിഎമ്മിന്റെ ജില്ലാ നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും ഈ കൊലപാതകത്തിൽ ബന്ധമുണ്ട്. ആയുധം കൊടുത്ത സിപിഎമ്മിന്റെ നേതാക്കളിലേക്ക് അന്വേഷണം നീങ്ങണമെങ്കിൽ സിബിഐ അന്വേഷണം തന്നെ വേണം.
ചെർപ്പുളശേരി പാർട്ടി ഓഫീസിലെ പീഡനം സ്ത്രീകൾക്ക് സിപിഎം ഭരണത്തിൽ അനുഭവിക്കേണ്ടിവരുന്ന കഷ്ടതകളാണ് വ്യക്തമാക്കുന്നത്. പിണറായി കേരളം കണ്ട ഏറ്റവും കഴിവുകെട്ട ആഭ്യന്തരമന്ത്രിയാണ്. സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന അക്രമങ്ങളിൽ ഇപ്പോൾ മൂന്നാം സ്ഥാനത്താണ് കേരളമെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട്ട് ഐ ഗ്രൂപ്പ് രഹസ്യ യോഗം ചേർന്ന കാര്യത്തെ കുറിച്ച് ചോദിച്ചപ്പോൾ പത്രവാർത്തകളിലൂടെയാണ് ഇക്കാര്യം അറിയുന്നതെന്നും താൻ ഇക്കാര്യം അന്വേഷിച്ചു കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.