കാഞ്ഞങ്ങാട്: കല്യോട്ട് ഇരട്ടക്കൊലക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതിയെ കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായി കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിട്ടും ക്രൈംബ്രാഞ്ച് സംഘം എത്താതിരുന്നതിനെ തുടര്‍ന്ന് ജയിലിലേക്ക് തിരിച്ചയച്ചു. ഇരട്ടക്കൊലക്കേസില്‍ അറസ്റ്റിലായ കണ്ണോത്തെ രഞ്ജിത്തിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാനാണ് കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം കോടതിയില്‍ അപേക്ഷ നല്‍കിയത്.
ഇന്നലെ രാവിലെ ഹൊസ്ദുര്‍ഗ് ജുഡീഷല്‍ ഒന്നാംക്ലാസ് കോടതി(രണ്ട്)യുടെ ചുമതല വഹിക്കുന്ന ഒന്നാംക്ലാസ് (ഒന്ന്) മജിസ്ട്രേറ്റ് മുമ്പാകെ രഞ്ജിത്തിനെ ഹാജരാക്കി. കസ്റ്റഡി ഹർജി പരിഗണിച്ച കോടതി രണ്ടു തവണ അന്വേഷണ ഉദ്യോഗസ്ഥരെ വിളിച്ചെങ്കിലും കോടതിയിൽ എത്തിയിരുന്നില്ല. തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥരെ രൂക്ഷമായി വിമര്‍ശിച്ചു.
അന്വേഷണസംഘത്തിന്റെ ഉത്തവാദിത്വമില്ലായ്മയും കോടതി ചൂണ്ടിക്കാട്ടി. അന്വേഷണസംഘം ഹാജരാകാത്തതിനെ തുടര്‍ന്ന് കോടതി പ്രതിയെ ജയിലിലേക്ക് തിരികെ കൊണ്ടുപോകാൻ ഉത്തരവിട്ടു.
എന്നാൽ, ഇതിനു പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥർ കോടതിയിൽ ഹാജരായെങ്കിലും പ്രതിയെ തിരികെ അയച്ച സാഹചര്യത്തില്‍ വീണ്ടും കസ്റ്റഡി അപേക്ഷ ഹർജി നല്കാന് നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് രഞ്ജിത്തിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന അപേക്ഷയുമായി വീണ്ടും കോടതിയെ സമീപിച്ചു.
ഇന്നലെ രാവിലെ ഹൊസ്ദുര്‍ഗ് ജുഡീഷല്‍ ഒന്നാംക്ലാസ് കോടതി(രണ്ട്)യുടെ ചുമതല വഹിക്കുന്ന ഒന്നാംക്ലാസ് (ഒന്ന്) മജിസ്ട്രേറ്റ് മുമ്പാകെ രഞ്ജിത്തിനെ ഹാജരാക്കി. കസ്റ്റഡി ഹർജി പരിഗണിച്ച കോടതി രണ്ടു തവണ അന്വേഷണ ഉദ്യോഗസ്ഥരെ വിളിച്ചെങ്കിലും കോടതിയിൽ എത്തിയിരുന്നില്ല. തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥരെ രൂക്ഷമായി വിമര്‍ശിച്ചു.
അന്വേഷണസംഘത്തിന്റെ ഉത്തവാദിത്വമില്ലായ്മയും കോടതി ചൂണ്ടിക്കാട്ടി. അന്വേഷണസംഘം ഹാജരാകാത്തതിനെ തുടര്‍ന്ന് കോടതി പ്രതിയെ ജയിലിലേക്ക് തിരികെ കൊണ്ടുപോകാൻ ഉത്തരവിട്ടു.
എന്നാൽ, ഇതിനു പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥർ കോടതിയിൽ ഹാജരായെങ്കിലും പ്രതിയെ തിരികെ അയച്ച സാഹചര്യത്തില്‍ വീണ്ടും കസ്റ്റഡി അപേക്ഷ ഹർജി നല്കാന് നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് രഞ്ജിത്തിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന അപേക്ഷയുമായി വീണ്ടും കോടതിയെ സമീപിച്ചു.