തിരുവനന്തപുരം: കാർഷിക വായ്പകളിലെ ജപ്തി നടപടികൾക്കുള്ള മോറട്ടോറിയം ഡിസംബർ 31 വരെ നീട്ടിയ മന്ത്രിസഭാ തീരുമാനത്തിന് അനുമതി തേടി തെരഞ്ഞെടുപ്പു കമ്മീഷനെ തത്കാലം സമീപിക്കേണ്ടതില്ലെന്നു സർക്കാർ തീരുമാനം. കാർഷിക കടങ്ങൾക്കു മോറട്ടോറിയം നിലവിലുള്ള സാഹചര്യത്തിൽ ഇപ്പോൾ കാലാവധി നീട്ടേണ്ടതില്ലെന്ന ഉന്നത തല നിർദേശത്തിന്റെ അടിസ്ഥാനത്തിലാണു തീരുമാനം.
കാർഷിക കടങ്ങൾക്കുള്ള മോറട്ടോറിയം ഡിസംബർ 31 വരെ നീട്ടാൻ കഴിഞ്ഞ അഞ്ചിനു ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചിരുന്നു. എന്നാൽ, ഇത് ഉത്തരവായി ഇറക്കാൻ ചീഫ് സെക്രട്ടറി ബന്ധപ്പെട്ട സെക്രട്ടറിമാർക്കു നിർദേശം നൽകിയില്ല.
ഈ നടപടിക്കെതിരേ മന്ത്രിസഭാ യോഗത്തിൽ മന്ത്രിമാർ പ്രതിഷേധം അറിയിച്ചു. എന്നാൽ, പിന്നീടു മുഖ്യമന്ത്രിയുമായി ചീഫ് സെക്രട്ടറി നടത്തിയ ചർച്ചയിൽ തത്കാലം മോറട്ടോറിയം അനുമതി തേടേണ്ടതില്ലെന്നു തീരുമാനിക്കുകയായിരുന്നു.
മോറട്ടോറിയം നിലവിലുണ്ടെങ്കിലും സർഫാസി നിയമം അനുസരിച്ചുള്ള ജപ്തി നടപടികൾ പല സ്ഥലങ്ങളിലും നടക്കുന്നുണ്ട്. സംസ്ഥാന സർക്കാരിനു മോറട്ടോറിയത്തിലൂടെ ഇതു തടയാനാവില്ലെന്നാണ് അധികൃതരുടെ വാദം. മോറട്ടോറിയത്തിന്റെ കാലാവധി നീട്ടിയാലും സർഫാസി നിയമം അനുസരിച്ചുള്ള ജപ്തി നടപടികൾ തുടരും.
കാർഷിക കടങ്ങൾക്കുള്ള മോറട്ടോറിയം ഡിസംബർ 31 വരെ നീട്ടാൻ കഴിഞ്ഞ അഞ്ചിനു ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചിരുന്നു. എന്നാൽ, ഇത് ഉത്തരവായി ഇറക്കാൻ ചീഫ് സെക്രട്ടറി ബന്ധപ്പെട്ട സെക്രട്ടറിമാർക്കു നിർദേശം നൽകിയില്ല.
ഈ നടപടിക്കെതിരേ മന്ത്രിസഭാ യോഗത്തിൽ മന്ത്രിമാർ പ്രതിഷേധം അറിയിച്ചു. എന്നാൽ, പിന്നീടു മുഖ്യമന്ത്രിയുമായി ചീഫ് സെക്രട്ടറി നടത്തിയ ചർച്ചയിൽ തത്കാലം മോറട്ടോറിയം അനുമതി തേടേണ്ടതില്ലെന്നു തീരുമാനിക്കുകയായിരുന്നു.
മോറട്ടോറിയം നിലവിലുണ്ടെങ്കിലും സർഫാസി നിയമം അനുസരിച്ചുള്ള ജപ്തി നടപടികൾ പല സ്ഥലങ്ങളിലും നടക്കുന്നുണ്ട്. സംസ്ഥാന സർക്കാരിനു മോറട്ടോറിയത്തിലൂടെ ഇതു തടയാനാവില്ലെന്നാണ് അധികൃതരുടെ വാദം. മോറട്ടോറിയത്തിന്റെ കാലാവധി നീട്ടിയാലും സർഫാസി നിയമം അനുസരിച്ചുള്ള ജപ്തി നടപടികൾ തുടരും.