തിരുവനനന്തപുരം: തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് ക്ഷേത്ര ജീവനക്കാരുടെ പ്രത്യേക അവധി ചെലവ് ഏറ്റെടുത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉത്തരവിറക്കി.
ക്ഷേത്ര ജീവനക്കാരായ സ്ത്രീകൾക്ക് ആർത്തവകാലത്ത് മാസം അഞ്ചുദിവസം വീതം കണക്കാക്കി 60 ദിവസത്തെ സ്പെഷൽ കാഷ്വൽ ലീവ് നേരത്തേ അനുവദിച്ചിരുന്നു. 2017 -ൽ ക്ഷേത്ര ജീവനക്കാരെ ഗ്രൂപ്പ് ഫോർ ഗണത്തിൽ പെടുത്തിയതോടെ പല ആനൂകൂല്യങ്ങളും അധികമായി നൽകി. അതിനാൽ ആർത്തവകാല ആനുകൂല്യം കഴിഞ്ഞ ബോർഡ് എടുത്തുകളഞ്ഞു. ഈ ആനുകൂല്യം പുനഃസ്ഥാപിച്ച് ഈ മാസം 20-ന് ഉത്തരവിറക്കി. മാത്രമല്ല 2018 ജൂലൈ ഒന്നുമുതൽ മുൻകാല പ്രാബല്യം നൽകുകയും ചെയ്തു. ഈ കാലയളവിൽ ജീവനക്കാർ അവധിയെടുക്കുന്പോൾ പകരക്കാരെ വയ്ക്കുകയും അതിനുള്ള വേതനം ജീവനക്കാർ നൽകുകയുമാണ് ചെയ്തിരുന്നത്.
അതിനു പുറമേ ജനനം, മരണം തുടങ്ങിയവ വന്നാൽ അശുദ്ധിയായി കണക്കാക്കുന്ന 12 ദിവസ ശന്പളം ബോർഡ് വഹിക്കാൻ ഉത്തരവിറക്കി. ഇതിന് 2018 ജനുവരി ഒന്നു മുതൽ മുൻകാല പ്രാബല്യം നൽകിയിട്ടുണ്ട്.
ഉത്തരവ് പെരുമാറ്റ ചട്ടലംഘനമാണെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ വ്യക്തമാക്കി.
ക്ഷേത്ര ജീവനക്കാരായ സ്ത്രീകൾക്ക് ആർത്തവകാലത്ത് മാസം അഞ്ചുദിവസം വീതം കണക്കാക്കി 60 ദിവസത്തെ സ്പെഷൽ കാഷ്വൽ ലീവ് നേരത്തേ അനുവദിച്ചിരുന്നു. 2017 -ൽ ക്ഷേത്ര ജീവനക്കാരെ ഗ്രൂപ്പ് ഫോർ ഗണത്തിൽ പെടുത്തിയതോടെ പല ആനൂകൂല്യങ്ങളും അധികമായി നൽകി. അതിനാൽ ആർത്തവകാല ആനുകൂല്യം കഴിഞ്ഞ ബോർഡ് എടുത്തുകളഞ്ഞു. ഈ ആനുകൂല്യം പുനഃസ്ഥാപിച്ച് ഈ മാസം 20-ന് ഉത്തരവിറക്കി. മാത്രമല്ല 2018 ജൂലൈ ഒന്നുമുതൽ മുൻകാല പ്രാബല്യം നൽകുകയും ചെയ്തു. ഈ കാലയളവിൽ ജീവനക്കാർ അവധിയെടുക്കുന്പോൾ പകരക്കാരെ വയ്ക്കുകയും അതിനുള്ള വേതനം ജീവനക്കാർ നൽകുകയുമാണ് ചെയ്തിരുന്നത്.
അതിനു പുറമേ ജനനം, മരണം തുടങ്ങിയവ വന്നാൽ അശുദ്ധിയായി കണക്കാക്കുന്ന 12 ദിവസ ശന്പളം ബോർഡ് വഹിക്കാൻ ഉത്തരവിറക്കി. ഇതിന് 2018 ജനുവരി ഒന്നു മുതൽ മുൻകാല പ്രാബല്യം നൽകിയിട്ടുണ്ട്.
ഉത്തരവ് പെരുമാറ്റ ചട്ടലംഘനമാണെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ വ്യക്തമാക്കി.