കൊച്ചി: ജിഎസ്ടി നിലവിൽ വന്നെങ്കിലും പഴയ വാറ്റ് നിയമപ്രകാരമുള്ള കുടിശികയും പിഴയും ഈടാക്കാൻ സർക്കാരിന് അധികാരമുണ്ടെന്ന സിംഗിൾ ബെഞ്ചിന്റെ വിധിക്കെതിരേ വ്യാപാരികൾ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഫയലിൽ സ്വീകരിച്ചു.
സിംഗിൾബെഞ്ചിന്റെ വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഡിവിഷൻ ബെഞ്ച് അനുവദിച്ചില്ല. നികുതി നിർണയവും പിഴ കണക്കാക്കലും പൂർത്തിയാക്കിയ കേസുകളിൽ കുടിശികയുടെ 20 ശതമാനം തുക അടച്ചാൽ റിക്കവറി നടപടികൾക്ക് സ്റ്റേ ലഭിക്കുമെന്നു ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. 20 ശതമാനം തുക കണക്കാക്കി ഇതിന്റെ പകുതി ഈമാസം 30നു മുന്പും ബാക്കി ഏപ്രിൽ 30നകവും അടയ്ക്കണം.
സിംഗിൾബെഞ്ചിന്റെ വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഡിവിഷൻ ബെഞ്ച് അനുവദിച്ചില്ല. നികുതി നിർണയവും പിഴ കണക്കാക്കലും പൂർത്തിയാക്കിയ കേസുകളിൽ കുടിശികയുടെ 20 ശതമാനം തുക അടച്ചാൽ റിക്കവറി നടപടികൾക്ക് സ്റ്റേ ലഭിക്കുമെന്നു ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. 20 ശതമാനം തുക കണക്കാക്കി ഇതിന്റെ പകുതി ഈമാസം 30നു മുന്പും ബാക്കി ഏപ്രിൽ 30നകവും അടയ്ക്കണം.