കൊച്ചി: മൂന്നാറിൽ കോടതിയുത്തരവ് ലംഘിക്കുന്നത് പഞ്ചായത്തായാലും നിയമപ്രകാരമുള്ള നടപടിയെടുക്കണമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. മൂന്നാറിൽ മുതിരപ്പുഴയോരത്തെ വിവാദ കെട്ടിട നിർമാണത്തിന് വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമ്മോ നൽകിയതിനെതിരേ പഞ്ചായത്ത് നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഇക്കാര്യം വാക്കാൽ പറഞ്ഞത്. അതേസമയം പഞ്ചായത്ത് കെട്ടിടം നിർമിക്കുന്നത് കോടതി ഉത്തരവിന്റെ ലംഘനമാണെന്നും വില്ലേജ് ഓഫീസർ നൽകിയ സ്റ്റോപ്പ് മെമ്മോ റദ്ദാക്കരുതെന്നും വ്യക്തമാക്കി ദേവികുളം സബ് കളക്ടർ രേണുരാജ് സ്റ്റേറ്റ്മെന്റ് നൽകി. തുടർന്ന് ഇതിനുള്ള മറുപടി സത്യവാങ്മൂലം പഞ്ചായത്ത് നൽകാൻ നിർദേശിച്ച ഹൈക്കോടതി ഹർജി പിന്നീടു പരിഗണിക്കാൻ മാറ്റി.
ഹർജി പരിഗണിക്കവേ പഞ്ചായത്തുപോലും കോടതി ഉത്തരവ് പാലിക്കുന്നില്ലെങ്കിൽ പിന്നെയാരാണ് പാലിക്കുയെന്ന് കോടതി ചോദിച്ചു. നിർമാണ പ്രവർത്തനങ്ങൾക്ക് റവന്യു വകുപ്പിന്റെ അനുമതി വേണമെന്ന ഹൈക്കോടതി ഉത്തരവിനെക്കുറിച്ച് പഞ്ചായത്ത് അറിഞ്ഞില്ലേ? പഞ്ചായത്ത് സെക്രട്ടറി മൂന്നാറിൽ ചുമതലയേറ്റിട്ട് എത്ര കാലമായെന്നും ഹൈക്കോടതി ചോദിച്ചു. മൂന്നാറിൽ റവന്യൂ വകുപ്പിന്റെ അനുമതിയില്ലാതെ നിർമാണം പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് നിലനിൽക്കെ പഞ്ചായത്ത് മൂന്നാർ ടൗണിൽ നടത്തുന്ന കെട്ടിടനിർമാണം കോടതി അലക്ഷ്യമാണെന്ന് സബ് കളക്ടർ രേണുരാജ് നൽകിയ സ്റ്റേറ്റ്മെന്റിൽ പറയുന്നു. കണ്ണൻ ദേവൻ കന്പനി പാർക്കിംഗിനു വേണ്ടി പഞ്ചായത്തിന് കൈമാറിയ രണ്ട് ഏക്കർ സ്ഥലം കെട്ടിട നിർമാണത്തിനായി ഉപയോഗിച്ചു. ഇത്തരമൊരു ഭൂമി കൈമാറ്റത്തിന്റെ നിയമ സാധുത വ്യക്തമല്ല. പുഴയോരത്ത് 10 വാരയ്ക്കുള്ളിൽ നിർമാണം പാടില്ലെന്ന സുപ്രീംകോടതി വിധിയും പഞ്ചായത്ത് ലംഘിച്ചു.
പ്രളയകാലത്ത് അഞ്ച് ദിവസം വെള്ളത്തിനടിയിലായിരുന്ന സ്ഥലത്താണ് 60 മുറികളുള്ള ബഹുനില വ്യാപാര സമുച്ചയം പണിയുന്നത്. പ്രളയ ബാധിത മേഖലകളിൽ വിദഗ്ധ സമിതിയുടെ ശാസ്ത്രീയ പഠനമില്ലാതെ കെട്ടിട നിർമാണത്തിന് അനുമതി നൽകില്ലെന്ന സർക്കാർ തീരുമാനം ഹൈക്കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതു വ്യക്തമാക്കി കഴിഞ്ഞ ഓഗസ്റ്റിൽ ചീഫ് സെക്രട്ടറി നിർദേശവും നൽകിയിരുന്നു. എന്നിട്ടും അനധികൃത നിർമാണം നടത്തുന്നെന്ന് ചൂണ്ടിക്കാട്ടി മുൻ പഞ്ചായത്ത് പ്രസിഡന്റ് എം.വൈ. ഔസേപ്പ് നൽകിയ പരാതിയിലാണ് വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമ്മോ നൽകിയത്. എന്നാൽ ഇതു ലംഘിച്ച് വീണ്ടും നിർമാണം തുടർന്നു. തടയാൻ ചെന്ന ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞും ഭീഷണിപ്പെടുത്തിയും തുരത്തി. സ്റ്റോപ്പ് മെമ്മോ കൈപ്പറ്റിയശേഷമാണ് നിർമാണം തുടരാൻ അനുമതി തേടി പഞ്ചായത്ത് അധികൃതർ അപേക്ഷ നൽകിയത്. സ്റ്റോപ്പ് മെമ്മോ നൽകിയ നടപടി നിയമപരമാണെന്നും ഇതു റദ്ദാക്കരുതെന്നും സ്റ്റേറ്റ്മെന്റിൽ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ വനിതാ സംരംഭകരുടെ ഉത്പന്നങ്ങളുടെ വിപണന കേന്ദ്രമാണ് മൂന്നാറിൽ മുതിരപ്പുഴയോരത്ത് നിർമിക്കുന്നതെന്നും പഞ്ചായത്തിനുവേണ്ടി കെട്ടിട നിർമാണം നടത്തുന്നത് ഇടുക്കി ജില്ലാ കളക്ടർ സെക്രട്ടറിയായ സൊസൈറ്റിയാണെന്നും പഞ്ചായത്തിന്റെ ഹർജിയിൽ പറയുന്നു. 13 -ാം പഞ്ചവത്സര പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തുന്ന കെട്ടിട നിർമാണം തടയരുതെന്നാണ് ഹർജിക്കാരുടെ ആവശ്യം.
ഹർജി പരിഗണിക്കവേ പഞ്ചായത്തുപോലും കോടതി ഉത്തരവ് പാലിക്കുന്നില്ലെങ്കിൽ പിന്നെയാരാണ് പാലിക്കുയെന്ന് കോടതി ചോദിച്ചു. നിർമാണ പ്രവർത്തനങ്ങൾക്ക് റവന്യു വകുപ്പിന്റെ അനുമതി വേണമെന്ന ഹൈക്കോടതി ഉത്തരവിനെക്കുറിച്ച് പഞ്ചായത്ത് അറിഞ്ഞില്ലേ? പഞ്ചായത്ത് സെക്രട്ടറി മൂന്നാറിൽ ചുമതലയേറ്റിട്ട് എത്ര കാലമായെന്നും ഹൈക്കോടതി ചോദിച്ചു. മൂന്നാറിൽ റവന്യൂ വകുപ്പിന്റെ അനുമതിയില്ലാതെ നിർമാണം പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് നിലനിൽക്കെ പഞ്ചായത്ത് മൂന്നാർ ടൗണിൽ നടത്തുന്ന കെട്ടിടനിർമാണം കോടതി അലക്ഷ്യമാണെന്ന് സബ് കളക്ടർ രേണുരാജ് നൽകിയ സ്റ്റേറ്റ്മെന്റിൽ പറയുന്നു. കണ്ണൻ ദേവൻ കന്പനി പാർക്കിംഗിനു വേണ്ടി പഞ്ചായത്തിന് കൈമാറിയ രണ്ട് ഏക്കർ സ്ഥലം കെട്ടിട നിർമാണത്തിനായി ഉപയോഗിച്ചു. ഇത്തരമൊരു ഭൂമി കൈമാറ്റത്തിന്റെ നിയമ സാധുത വ്യക്തമല്ല. പുഴയോരത്ത് 10 വാരയ്ക്കുള്ളിൽ നിർമാണം പാടില്ലെന്ന സുപ്രീംകോടതി വിധിയും പഞ്ചായത്ത് ലംഘിച്ചു.
പ്രളയകാലത്ത് അഞ്ച് ദിവസം വെള്ളത്തിനടിയിലായിരുന്ന സ്ഥലത്താണ് 60 മുറികളുള്ള ബഹുനില വ്യാപാര സമുച്ചയം പണിയുന്നത്. പ്രളയ ബാധിത മേഖലകളിൽ വിദഗ്ധ സമിതിയുടെ ശാസ്ത്രീയ പഠനമില്ലാതെ കെട്ടിട നിർമാണത്തിന് അനുമതി നൽകില്ലെന്ന സർക്കാർ തീരുമാനം ഹൈക്കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതു വ്യക്തമാക്കി കഴിഞ്ഞ ഓഗസ്റ്റിൽ ചീഫ് സെക്രട്ടറി നിർദേശവും നൽകിയിരുന്നു. എന്നിട്ടും അനധികൃത നിർമാണം നടത്തുന്നെന്ന് ചൂണ്ടിക്കാട്ടി മുൻ പഞ്ചായത്ത് പ്രസിഡന്റ് എം.വൈ. ഔസേപ്പ് നൽകിയ പരാതിയിലാണ് വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമ്മോ നൽകിയത്. എന്നാൽ ഇതു ലംഘിച്ച് വീണ്ടും നിർമാണം തുടർന്നു. തടയാൻ ചെന്ന ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞും ഭീഷണിപ്പെടുത്തിയും തുരത്തി. സ്റ്റോപ്പ് മെമ്മോ കൈപ്പറ്റിയശേഷമാണ് നിർമാണം തുടരാൻ അനുമതി തേടി പഞ്ചായത്ത് അധികൃതർ അപേക്ഷ നൽകിയത്. സ്റ്റോപ്പ് മെമ്മോ നൽകിയ നടപടി നിയമപരമാണെന്നും ഇതു റദ്ദാക്കരുതെന്നും സ്റ്റേറ്റ്മെന്റിൽ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ വനിതാ സംരംഭകരുടെ ഉത്പന്നങ്ങളുടെ വിപണന കേന്ദ്രമാണ് മൂന്നാറിൽ മുതിരപ്പുഴയോരത്ത് നിർമിക്കുന്നതെന്നും പഞ്ചായത്തിനുവേണ്ടി കെട്ടിട നിർമാണം നടത്തുന്നത് ഇടുക്കി ജില്ലാ കളക്ടർ സെക്രട്ടറിയായ സൊസൈറ്റിയാണെന്നും പഞ്ചായത്തിന്റെ ഹർജിയിൽ പറയുന്നു. 13 -ാം പഞ്ചവത്സര പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തുന്ന കെട്ടിട നിർമാണം തടയരുതെന്നാണ് ഹർജിക്കാരുടെ ആവശ്യം.