തിരുവനന്തപുരം: ബ്രൂവറി, ഡിസ്റ്റിലറി അഴിമതിക്കേസിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജിയിൽ കോടതി ഏപ്രിൽ 11 നു തുടർവാദം പരിഗണിക്കും. വിജിലൻസ് പ്രത്യേക കോടതിയാണ് കേസ് പരിഗണിക്കുന്നത്.
ബ്രൂവറി-ഡിസ്റ്റിലറി അഴിമതിയിൽ മുഖ്യമന്ത്രി പിണറായി വിജയനും എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണനും എതിരേ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ഹർജിയുടെ വാദമാണ് കോടതി പരിഗണിക്കുന്നത്.എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ്, ബ്രൂവറി-ഡിസ്റ്റിലറി അനുമതി ലഭിച്ച ജില്ലകളിലെ ഡെപ്യൂട്ടി കമ്മീഷണർമാർ എന്നിവർക്കെതിരേയും അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം.
ബ്രൂവറി-ഡിസ്റ്റിലറി അഴിമതിയിൽ മുഖ്യമന്ത്രി പിണറായി വിജയനും എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണനും എതിരേ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ഹർജിയുടെ വാദമാണ് കോടതി പരിഗണിക്കുന്നത്.എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ്, ബ്രൂവറി-ഡിസ്റ്റിലറി അനുമതി ലഭിച്ച ജില്ലകളിലെ ഡെപ്യൂട്ടി കമ്മീഷണർമാർ എന്നിവർക്കെതിരേയും അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം.