കൃപാവസന്തം-20 / ഫാ. ജോയി ചെഞ്ചേരിൽ എംസിബിഎസ്
വികാരംകൊണ്ടു ജ്വലിക്കുന്ന ഹൃദയം ആളുന്ന തീ പോലെയാണ്. ജീവിതം പൂർണമായി നശിപ്പിക്കുന്നതുവരെ അത് അടങ്ങുകയില്ല (പ്രഭാ 23:16). വികാരങ്ങൾ നിയന്ത്രണാധീനമല്ലാതാകുന്പോൾ തീയാണെന്ന് ആർക്കാണറിയാത്തത്? സമാധാനവും സന്തോഷവും വ്യക്തിയും കുടുംബവുമെല്ലാം ചിലപ്പോളതിൽ ചാന്പലാകാറുമുണ്ട്. ജീവിതത്തിന്റെ തിരക്കും തിക്കുമുട്ടലുകളും അമിതമായ കോപത്തിലും രോഗത്തിലും നൈരാശ്യത്തിലുമൊക്കെ നമ്മെ എത്തിക്കുന്നുണ്ടെന്നതു വസ്തുതയാണ്. നേരാംവണ്ണമൊന്നു ശാന്തമാകാനോ പ്രാർഥിക്കാനോ മറ്റുള്ളവരോടു സൗമ്യമായി പെരുമാറാനോ സംസാരിക്കാനോ സാധിക്കാതെ നമ്മെത്തന്നെ നമുക്കു നഷ്ടപ്പെടുകയും ചെയ്യുന്നു. അമിതമായി പൊട്ടിത്തെറിക്കുന്ന സ്വഭാവത്തിനടിമയെങ്കിലും ദൈവത്തിനു നിന്നെ ആത്മനിയന്ത്രണമുള്ളവനാക്കാൻ കഴിയും എന്നൊരു ശുഭചിന്ത ഈ നോന്പിന്റെ ഫലമാകട്ടെ.
നിന്നോടുതന്നെ സത്യസന്ധത പുലർത്തുക. വികാരങ്ങൾക്കടിപ്പെട്ടു നിന്നെത്തന്നെ കളഞ്ഞുപോയ നിമിഷങ്ങളെ എളിമയോടെ അംഗീകരിക്കുക. മനസു തുറന്നൊരു കുന്പസാരം നടത്തുക. അതിലൂടെ നിന്നെത്തന്നെ കൂടുതൽ മനസിലാക്കാനും ദൈവകൃപകൊണ്ടു നിന്റെ വികാരങ്ങളെ സന്തുലിതവും ആരോഗ്യകരവുമാക്കാനും നിനക്കു കഴിയും. ഇതൊരു ചികിത്സയാണ്. അതു തികഞ്ഞ ആത്മവിശ്വാസത്തോടെ ചെയ്താൽ ഫലം ഉറപ്പാണ്. ദൈവാശ്രയബോധം നിന്റെ ആത്മവിശ്വാസം വർധിപ്പിക്കും. വികാരങ്ങൾ ദൈവം നിനക്കു നൽകിയതു ജീവിതത്തെ അതിന്റെ പൂർണതയിൽ അനുഭവിക്കാനാണെന്ന് ഓർക്കുക. അവ അവയിൽത്തന്നെ മോശമല്ല; അവയ്ക്കു നിന്നെ രൂപപ്പെടുത്താനും വളർത്താനുമുള്ള ശേഷിയുണ്ട്; ശരിയായി അതിനെ കൈകാര്യം ചെയ്യണമെന്നു മാത്രം.
ദൈവം നിന്റെ നന്മയ്ക്കുവേണ്ടി മാത്രമാണു പ്രവർത്തിക്കുന്നതെന്നു ചിന്തിക്കുക. മനസിനെ നവീകരിക്കാൻ പരിശുദ്ധാത്മാവിനോടു നിരന്തരം പ്രാർഥിക്കുക. നിന്നെത്തന്നെ ശാന്തമാക്കുക. അനാവശ്യമായി അഴിച്ചുവിടാനോ ആവശ്യമില്ലാതെ അകത്തുകെട്ടി നിർത്താനോ ഉള്ളതല്ല വികാരങ്ങൾ. മറിച്ചു ദൈവത്തിലാശ്രയിച്ച് അവയെ ക്രിയാത്മകമായി ഉപയോഗിക്കാനുള്ളതാണ്. ദൈവം നിന്നെ സ്നേഹിക്കുണ്ടെന്നു ശാന്തമായി മനസിൽ പറഞ്ഞു ബോധ്യപ്പെടുക. കൃതജ്ഞതയുള്ളൊരു മനസു വളർത്തുക. ദൈവവചനം ഉരുവിടുക. ദൈവം എല്ലാം സൃഷ്ടിച്ചിട്ട് ഒരു ദിവസം വിശ്രമിച്ചില്ലേ? അർഥവത്തായ ഒരു ഞായറാഴ്ച ആചരണം പോലും നിന്നെ ശാന്തനാക്കാനും പക്വമതിയാക്കാനും ഉതകും എന്നോർമിക്കുക. 18 വയസുള്ള ബിരുദ വിദ്യാർഥിയായ ഒരു ചെറുപ്പക്കാരന്റെ വികാരാഗ്നിയിൽ 19 വയസുകാരി ഹോമിക്കപ്പെട്ടതു കേരളത്തെ മുഴുവൻ നടുക്കി. നമ്മുടെ പേരന്റിംഗിലും വിദ്യാഭ്യാസത്തിലുമെല്ലാം ബൗദ്ധിക പക്വത (IQ) കൊടുക്കുന്നുണ്ടെങ്കിലും വേണ്ടത്ര വൈകാരിക പക്വത (EQ) കൊടുക്കാൻ നാം പരാജയപ്പെടുന്നില്ലേ?
വികാരംകൊണ്ടു ജ്വലിക്കുന്ന ഹൃദയം ആളുന്ന തീ പോലെയാണ്. ജീവിതം പൂർണമായി നശിപ്പിക്കുന്നതുവരെ അത് അടങ്ങുകയില്ല (പ്രഭാ 23:16). വികാരങ്ങൾ നിയന്ത്രണാധീനമല്ലാതാകുന്പോൾ തീയാണെന്ന് ആർക്കാണറിയാത്തത്? സമാധാനവും സന്തോഷവും വ്യക്തിയും കുടുംബവുമെല്ലാം ചിലപ്പോളതിൽ ചാന്പലാകാറുമുണ്ട്. ജീവിതത്തിന്റെ തിരക്കും തിക്കുമുട്ടലുകളും അമിതമായ കോപത്തിലും രോഗത്തിലും നൈരാശ്യത്തിലുമൊക്കെ നമ്മെ എത്തിക്കുന്നുണ്ടെന്നതു വസ്തുതയാണ്. നേരാംവണ്ണമൊന്നു ശാന്തമാകാനോ പ്രാർഥിക്കാനോ മറ്റുള്ളവരോടു സൗമ്യമായി പെരുമാറാനോ സംസാരിക്കാനോ സാധിക്കാതെ നമ്മെത്തന്നെ നമുക്കു നഷ്ടപ്പെടുകയും ചെയ്യുന്നു. അമിതമായി പൊട്ടിത്തെറിക്കുന്ന സ്വഭാവത്തിനടിമയെങ്കിലും ദൈവത്തിനു നിന്നെ ആത്മനിയന്ത്രണമുള്ളവനാക്കാൻ കഴിയും എന്നൊരു ശുഭചിന്ത ഈ നോന്പിന്റെ ഫലമാകട്ടെ.
നിന്നോടുതന്നെ സത്യസന്ധത പുലർത്തുക. വികാരങ്ങൾക്കടിപ്പെട്ടു നിന്നെത്തന്നെ കളഞ്ഞുപോയ നിമിഷങ്ങളെ എളിമയോടെ അംഗീകരിക്കുക. മനസു തുറന്നൊരു കുന്പസാരം നടത്തുക. അതിലൂടെ നിന്നെത്തന്നെ കൂടുതൽ മനസിലാക്കാനും ദൈവകൃപകൊണ്ടു നിന്റെ വികാരങ്ങളെ സന്തുലിതവും ആരോഗ്യകരവുമാക്കാനും നിനക്കു കഴിയും. ഇതൊരു ചികിത്സയാണ്. അതു തികഞ്ഞ ആത്മവിശ്വാസത്തോടെ ചെയ്താൽ ഫലം ഉറപ്പാണ്. ദൈവാശ്രയബോധം നിന്റെ ആത്മവിശ്വാസം വർധിപ്പിക്കും. വികാരങ്ങൾ ദൈവം നിനക്കു നൽകിയതു ജീവിതത്തെ അതിന്റെ പൂർണതയിൽ അനുഭവിക്കാനാണെന്ന് ഓർക്കുക. അവ അവയിൽത്തന്നെ മോശമല്ല; അവയ്ക്കു നിന്നെ രൂപപ്പെടുത്താനും വളർത്താനുമുള്ള ശേഷിയുണ്ട്; ശരിയായി അതിനെ കൈകാര്യം ചെയ്യണമെന്നു മാത്രം.
ദൈവം നിന്റെ നന്മയ്ക്കുവേണ്ടി മാത്രമാണു പ്രവർത്തിക്കുന്നതെന്നു ചിന്തിക്കുക. മനസിനെ നവീകരിക്കാൻ പരിശുദ്ധാത്മാവിനോടു നിരന്തരം പ്രാർഥിക്കുക. നിന്നെത്തന്നെ ശാന്തമാക്കുക. അനാവശ്യമായി അഴിച്ചുവിടാനോ ആവശ്യമില്ലാതെ അകത്തുകെട്ടി നിർത്താനോ ഉള്ളതല്ല വികാരങ്ങൾ. മറിച്ചു ദൈവത്തിലാശ്രയിച്ച് അവയെ ക്രിയാത്മകമായി ഉപയോഗിക്കാനുള്ളതാണ്. ദൈവം നിന്നെ സ്നേഹിക്കുണ്ടെന്നു ശാന്തമായി മനസിൽ പറഞ്ഞു ബോധ്യപ്പെടുക. കൃതജ്ഞതയുള്ളൊരു മനസു വളർത്തുക. ദൈവവചനം ഉരുവിടുക. ദൈവം എല്ലാം സൃഷ്ടിച്ചിട്ട് ഒരു ദിവസം വിശ്രമിച്ചില്ലേ? അർഥവത്തായ ഒരു ഞായറാഴ്ച ആചരണം പോലും നിന്നെ ശാന്തനാക്കാനും പക്വമതിയാക്കാനും ഉതകും എന്നോർമിക്കുക. 18 വയസുള്ള ബിരുദ വിദ്യാർഥിയായ ഒരു ചെറുപ്പക്കാരന്റെ വികാരാഗ്നിയിൽ 19 വയസുകാരി ഹോമിക്കപ്പെട്ടതു കേരളത്തെ മുഴുവൻ നടുക്കി. നമ്മുടെ പേരന്റിംഗിലും വിദ്യാഭ്യാസത്തിലുമെല്ലാം ബൗദ്ധിക പക്വത (IQ) കൊടുക്കുന്നുണ്ടെങ്കിലും വേണ്ടത്ര വൈകാരിക പക്വത (EQ) കൊടുക്കാൻ നാം പരാജയപ്പെടുന്നില്ലേ?