കൊച്ചി: കാരക്കോണം ഡോ. സോമർവെൽ മെമ്മോറിയൽ മെഡിക്കൽ കോളജിലെ സമുദായ സംവരണ ക്വാട്ടയിൽ 11 പേരുടെ പ്രവേശനം റദ്ദാക്കിയ പ്രവേശന മേൽനോട്ട സമിതിയുടെയും സംസ്ഥാന സർക്കാരിന്റെയും ഉത്തരവുകൾ ഹൈക്കോടതി റദ്ദാക്കി. പ്രവേശനം റദ്ദാക്കിയതിനെതിരേ അനറ്റ് റെഗി, ജോഷ്വാ സാം കോശി എന്നിവരുൾപ്പെടെ 11 വിദ്യാർഥികൾ നൽകിയ ഹർജികളിലാണ് ഹൈക്കോടതിയുടെ തീരുമാനം. ഇവരുടെ പ്രവേശനം ക്രമപ്രകാരമാണെന്നും ഇവർക്ക് പഠനം തുടരാമെന്നും ഡിവിഷൻ ബെഞ്ചിന്റെ വിധിയിൽ പറയുന്നു.
ഹർജി പരിഗണിക്കവെ സമുദായ സംവരണത്തിന് ഹാജരാക്കിയ സാക്ഷ്യപത്രം വ്യാജമല്ലെന്നും ഇതിൽ തീരുമാനമെടുക്കും മുന്പ് പ്രവേശന മേൽനോട്ട സമിതിയും സർക്കാരും തങ്ങളെ കേട്ടില്ലെന്നും പകരം മൊഴി രേഖപ്പെടുത്തക മാത്രമാണ് ചെയ്തതെന്നും ഹർജിക്കാർ വാദിച്ചു. ഈ വാദങ്ങൾ ഹൈക്കോടതി ശരിവച്ചു. പ്രവേശന മേൽനോട്ട സമിതിയുടെ അന്വേഷണം ശരിയായിരുന്നില്ലെന്നും പ്രവേശനം ലഭിച്ച കുട്ടികളെ വിളിച്ചു വരുത്തിയപ്പോൾ അഭിഭാഷകരെയോ മുതിർന്നവരെയോ ഒപ്പം കൂട്ടാൻ അനുവദിച്ചില്ലെന്നും ഹൈക്കോടതി വിലയിരുത്തി. ക
ഹർജി പരിഗണിക്കവെ സമുദായ സംവരണത്തിന് ഹാജരാക്കിയ സാക്ഷ്യപത്രം വ്യാജമല്ലെന്നും ഇതിൽ തീരുമാനമെടുക്കും മുന്പ് പ്രവേശന മേൽനോട്ട സമിതിയും സർക്കാരും തങ്ങളെ കേട്ടില്ലെന്നും പകരം മൊഴി രേഖപ്പെടുത്തക മാത്രമാണ് ചെയ്തതെന്നും ഹർജിക്കാർ വാദിച്ചു. ഈ വാദങ്ങൾ ഹൈക്കോടതി ശരിവച്ചു. പ്രവേശന മേൽനോട്ട സമിതിയുടെ അന്വേഷണം ശരിയായിരുന്നില്ലെന്നും പ്രവേശനം ലഭിച്ച കുട്ടികളെ വിളിച്ചു വരുത്തിയപ്പോൾ അഭിഭാഷകരെയോ മുതിർന്നവരെയോ ഒപ്പം കൂട്ടാൻ അനുവദിച്ചില്ലെന്നും ഹൈക്കോടതി വിലയിരുത്തി. ക