തൊടുപുഴ: കെഎസ്ആർടിസി ബസിൽ യാത്രക്കിടെ കുഴഞ്ഞുവീണ ബിഎസ്എൻഎൽ ജീവനക്കാരിയെ അതേ ബസിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാലാ കൊല്ലപ്പള്ളി ചെപ്പന്നുക്കരയിൽ സി.കെ.കുരുവിളയുടെ ഭാര്യ ബിഎസ്എൻഎൽ തൊടുപുഴ അക്കൗണ്ട്സ് ഓഫീസ് അസിസ്റ്റന്റ് സൂപ്രണ്ട് അമ്മിണി കുരുവിള (56) യാണ് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.
ഇന്നലെ രാവിലെ പത്തോടെയാണു സംഭവം. കോട്ടയത്തുനിന്ന് 8.25ന് തൊടുപുഴയിലേക്കു പുറപ്പെടുന്ന കെഎസ്ആർടിസി ബസിൽ കൊല്ലപ്പള്ളിയിൽനിന്നാണ് അമ്മിണി കയറിയത്. ബസ് കോലാനിയിലെത്തിയപ്പോൾ സീറ്റിലിരുന്ന അമ്മിണി കുഴഞ്ഞു വീഴുകയായിരുന്നു.
ബസിലുണ്ടായിരുന്ന ഒരു നഴ്സ് ഉടൻതന്നെ സിപിആർ നൽകുകയും പാലാ ഡിപ്പോയിലെ ഡ്രൈവർ വി.എം. ഷാജിയും കണ്ടക്ടർ മനോജും ചേർന്നു യാത്രക്കാരുമായി ബസ് പെട്ടെന്നുതന്നെ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. അതീവ ഗുരുതരാവസ്ഥയിലായിരുന്ന അമ്മിണിയെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു ചികിത്സ നൽകിയെങ്കിലും പതിനൊന്നോടെ മരിച്ചു.
സംസ്കാരം ഇന്നു മൂന്നിനു മൂലമറ്റം ടിപിഎം പള്ളി സെമിത്തേരിയിൽ. മക്കൾ: മെറിൻ, ക്രിസ്റ്റി (ചൂണ്ടച്ചേരി സെന്റ് ജോസഫ് എൻജിനിയറിംഗ് കോളജ് വിദ്യാർഥി). മരുമകൻ: ജോർജി (പുനലൂർ).
ഇന്നലെ രാവിലെ പത്തോടെയാണു സംഭവം. കോട്ടയത്തുനിന്ന് 8.25ന് തൊടുപുഴയിലേക്കു പുറപ്പെടുന്ന കെഎസ്ആർടിസി ബസിൽ കൊല്ലപ്പള്ളിയിൽനിന്നാണ് അമ്മിണി കയറിയത്. ബസ് കോലാനിയിലെത്തിയപ്പോൾ സീറ്റിലിരുന്ന അമ്മിണി കുഴഞ്ഞു വീഴുകയായിരുന്നു.
ബസിലുണ്ടായിരുന്ന ഒരു നഴ്സ് ഉടൻതന്നെ സിപിആർ നൽകുകയും പാലാ ഡിപ്പോയിലെ ഡ്രൈവർ വി.എം. ഷാജിയും കണ്ടക്ടർ മനോജും ചേർന്നു യാത്രക്കാരുമായി ബസ് പെട്ടെന്നുതന്നെ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. അതീവ ഗുരുതരാവസ്ഥയിലായിരുന്ന അമ്മിണിയെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു ചികിത്സ നൽകിയെങ്കിലും പതിനൊന്നോടെ മരിച്ചു.
സംസ്കാരം ഇന്നു മൂന്നിനു മൂലമറ്റം ടിപിഎം പള്ളി സെമിത്തേരിയിൽ. മക്കൾ: മെറിൻ, ക്രിസ്റ്റി (ചൂണ്ടച്ചേരി സെന്റ് ജോസഫ് എൻജിനിയറിംഗ് കോളജ് വിദ്യാർഥി). മരുമകൻ: ജോർജി (പുനലൂർ).